tag:blogger.com,1999:blog-22328002477967173282024-03-19T01:45:07.712-07:00THONNYAVAASANGAL / തോന്ന്യവാസങ്ങൾഇതു എനിക്കു തോന്നിയതു പറയാനായി കണ്ടൂപിടിക്കപ്പെട്ട ഒരിടം! തല്ലി നേരെയാക്കാനുള്ള കാലം കഴിഞ്ഞതിനാല് ഉപദേശങ്ങളോ അഭിപ്രായങ്ങളോ സ്വീകരിക്കുന്നതാണു. എഴുതൂ എന്നു പറഞ്ഞു തന്ന സജീവിനു(വിശാലമനസ്കന്) നമൊവാകം.animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.comBlogger106125tag:blogger.com,1999:blog-2232800247796717328.post-19247796176273553302024-03-06T05:54:00.000-08:002024-03-06T05:54:42.173-08:00അജ്ഞാതന്റെ ചിരി<div dir="ltr">
<span></span><br>
<div>
അജ്ഞാതന്റെ ചിരി</div>
<div>
...................................</div>
<div>
<br></div>
<div>
<span>കുറച്ചു കൊല്ലങ്ങള്ക്ക് മുന്പ്.. </span><br>
<div>
<span>അമ്യുസ്മെന്റ്റ് പാര്ക്കുകളും ബിവറേജുകളും ഇത്രയും സജീവമല്ലാതിരുന്ന അഥവാ ഇല്ലാതിരുന്ന കാലത്ത്.. ഞങ്ങളുടെ പ്രധാന വിനോദയാത്ര അതിരപ്പിള്ളിയിലെയ്ക്കായിരുന്നു<wbr>.</span></div>
<div>
<span>ചിലപ്പോള് ബസില്.. മറ്റു ചിലപ്പോള് ലൈസന്സും ആര് സി ബുക്കും തപ്പാന് നില്ക്കുന്ന പോലീസിനെ കണ്ണ് വെട്ടിച്ചു ബൈക്കില്.</span><br>
<span><br></span></div>
<div>
<span>എങ്ങിനെയായാലും വീട്ടില് അറിയാതെയാണ് മുങ്ങല്.</span></div>
<div>
<span>കള്ളും നാടനും നാടന് രുചിഭേദങ്ങളും രസം പിടിപ്പിച്ചിരുന്ന ആ യാത്രകളുടെ അവസാനം പാറയില് വഴുതിവീണ് തൊലി പോയും ബൈക്ക് തെന്നി പരിക്ക് പറ്റിയുമൊക്കെയാണ് തിരിച്ചെത്തിയിരുന്നതെന്കിലും അന്നത്തെ ഓരോ യാത്രയും ഓരോ ആഘോഷമായിരുന്നു.</span></div>
<div>
<span><br></span></div>
<div>
<span>അത്തരമൊരു യാത്രയില്, തുമ്പൂർമുഴിയ്ക്കും അതിരപ്പിള്ളിക്കുമിടയില് അധികമാരും ഇറങ്ങാത്ത ഒരു സ്ഥലം ഞങ്ങള് കണ്ടെത്തി. റോഡിലൂടെ ഇടയ്ക്ക് പോകുന്ന വണ്ടികളിലെ കാഴ്ച്ചക്കാരില്നിന്നു ബൈക്കുകള് മറച്ചു വച്ച് ഞങ്ങള് ആവേശപൂര്വ്വം താഴേയ്ക്കിറങ്ങി. റോഡില്നിന്നും ഇരുന്നൂറു മീറ്ററോളം താഴെ ഞങ്ങള്ക്ക് വേണ്ടി മാത്രം ഒരു സ്ഥലം. പുഴയുടെ വളവാണ്.</span></div>
<div>
<span>വിജനം.. വന്യം.. വശ്യം!</span><br>
<span><br></span></div>
<div>
<span>പാറക്കല്ലുകൾക്കിടയിലൂടെ വളഞ്ഞു തിരിഞ്ഞു പതഞ്ഞൊഴുകുന്ന പുഴ. ചുറ്റും കാടിന്റെ പച്ചപ്പ്. ഒരു വശത്ത് പത്ത് മുപ്പതടി പൊക്കമുള്ള നല്ല കിടിലന് ഒരു പാറക്കെട്ട്. ചുറ്റുമുള്ള കാട്ടില്നിന്നു ചീവീടിന്റെ ശബ്ദം മാത്രം. വേനല്ക്കാലമായതുകൊണ്ട് വെള്ളം കുറവ്, അരയ്ക്കൊപ്പം മാത്രം. ഇത്തിരി ബോധമുണ്ടെങ്കില് ഒലിച്ചു പോകാന് ഒരു സാധ്യതയുമില്ല!</span><br>
<span><br></span></div>
<div>
<span>കുപ്പികള് തുറന്നു. അര്മ്മാദം തുടങ്ങി. ആറ് പേരടങ്ങുന്ന ഞങ്ങളുടെ സംഘം വെള്ളത്തിലിറങ്ങി തിമിര്ത്തു മറിച്ചു. </span></div>
<div>
<span><br></span></div>
<div>
<span>ഏകദേശം ഒരു മണിക്കൂര് കഴിഞ്ഞപ്പോളാണ് കൂട്ടത്തിലുള്ള ആരോ അത് കണ്ടത്..</span></div>
<div>
<span>നെടുങ്കന് പാറക്കെട്ടിനു മുകളില് ഞങ്ങളെ തന്നെ നോക്കി ഒരാള്!</span></div>
<div>
<span>കറുത്ത് തടിച്ചു, മേല് മുഴുവന് രാമവും അരയില് ചുവന്ന കൈലിയുമായി ഒരു താടിക്കാരന്.</span></div>
<div>
<span>ഒരു നിമിഷം.. അര്മ്മാദം നിന്നു. എല്ലാവരും സൈലന്റ് ആയി.</span></div>
<div>
<span>ഏതോ പ്രേതകഥയിലെ മന്ത്രവാദിയെ പോലെ പാറക്കെട്ടിനു മുകളില് അയാള് ചമ്രം പടഞ്ഞിരിക്കുകയായിരുന്നു.</span></div>
<div>
<span>ഏതോ ഒരു ഭീതി പെട്ടെന്ന് ഞങ്ങളെ പൊതിഞ്ഞു.</span></div>
<div>
<span>അടുത്ത നിമിഷം, സംഘം ചേരലിന്റെ ശക്തിയില് ധൈര്യം വീണ്ടെടുത്ത് ഞങ്ങള് സാഹചര്യത്തിലെയ്ക്ക് തിരിച്ചെത്തി. </span></div>
<div>
<span>" എന്താ ചേട്ടാ?" എന്ന ചോദ്യത്തിന് ചുമല് കുലുക്കി ഒന്നുമില്ല എന്ന ആംഗ്യം മാത്രം മറുപടി.</span></div>
<div>
<span><br></span></div>
<div>
<span>"ഇത് പണ്യാവോടാ?"</span></div>
<div>
<span>"ഏയ്.. മൈന്ഡ് ചെയ്യണ്ട."</span></div>
<div>
<span>"ലോക്കല്സിന്റെ കലിപ്പാവോ?"</span></div>
<div>
<span>"നമ്മള് അതിനു വേണ്ടാത്തതൊന്നും കാണിക്കണില്ല്യല്ലോ."</span></div>
<div>
<span>അങ്ങിനെ ചോദ്യവും ഉത്തരവും സമാശ്വാസവും ഞങ്ങള് തന്നെ നടത്തി.</span><br>
<span><br></span></div>
<div>
<span>വീണ്ടും അര്മ്മാദം തുടങ്ങി. ഇടയ്ക്ക് ഒരുള്വിളി വരുമ്പോള് ഓരോരുത്തരും ആ 'അന്യഗ്രഹ ജീവിയെ' തിരിഞ്ഞു നോക്കി. </span></div>
<div>
<span>നിഗൂഡതയുടെ പര്യായം പോലെ നിസ്സങ്കോചം അയാള് അവിടെത്തന്നെ ഇരിപ്പുണ്ട്! ആവശ്യത്തിന് പുച്ഛം കലർത്തിയ പോലെ ചുണ്ടിന്റെ ഒരു ഭാഗം താഴ്ത്തിയ ഒരു ചിരി സഹിതം.</span><br>
<span><br></span></div>
<div>
<span>ഞങ്ങളെത്തന്നെ മറന്ന കുറച്ചു നേരത്തിനോടുവില് കൂട്ടത്തിലോരുവന് പാറക്കെട്ടിനു മുകളിലേയ്ക്ക് കൈ ചൂണ്ടി.</span></div>
<div>
<span>തിരിഞ്ഞു നോക്കിയ </span><span>ഞങ്ങള് ഞെട്ടിത്തരിച്ചു.</span></div>
<div>
<span>പാറക്കെട്ടിനു ഏറ്റവും തുമ്പത്ത് ഉടുമുണ്ടഴിച്ചു തലയില് കെട്ടി,വിരിച്ചു പിടിച്ച കയ്യുമായി താഴേയ്ക്ക് ചാടാനാഞ്ഞു അയാള്.</span></div>
<div>
<span>പേടിച്ചു വിറച്ച ഞങ്ങള് താഴേയ്ക്ക് നോക്കി.</span></div>
<div>
<span>നേരെ താഴെയുള്ള കുഴിയില് വന്നു വീണാല് പോലും ചാവാതെ രക്ഷപ്പെടാനുള്ള വെള്ളം അതിലില്ല.</span></div>
<div>
<span><br></span></div>
<div>
<span>"ചേട്ടാ.. എന്തൂട്ടാ കാണിക്കണേ.. വേണ്ടാട്ടാ.." </span></div>
<div>
<span>"ചാടല്ലേ.. താഴെ പാറയാ.. "</span></div>
<div>
<span>"പ്ലീസ്.. "</span></div>
<div>
<span>"ഡാ.. തെണ്ടീ, ഞങ്ങക്ക് പണിണ്ടാക്കല്ലെടാ.." </span></div>
<div>
<span>"നാട്ടുകാരെ.. ഓടി വായോ..."</span></div>
<div>
<span><br></span></div>
<div>
<span>ഞങ്ങളുടെ വെപ്രാളം പിടിച്ച ശബ്ദഘോഷങ്ങള്ക്കു ചിറി കോ</span><span>ടിയ ഒരു ചിരി മറുപടിയായി നല്കി അയാള് താഴോട്ടു പോന്നു!</span></div>
<div>
<span><br></span></div>
<div>
<span>ചിലര് കണ്ണ് പൊത്തി..</span></div>
<div>
<span>എന്താ ചെയ്യേണ്ടതെന്നറിയാന് വയ്യാതെ പകച്ചു നിന്ന ഞങ്ങള്ക്ക് കുറച്ചപ്പുറത്തുള്ള കുഴിയില് വെട്ടിയിട്ട മരം പോലെ അയാള് വീണു.</span></div>
<div>
<span>തെറിച്ചുയര്ന്ന വെള്ളത്തിന് നടുവില് അയാള് താഴ്ന്നു.. പിന്നെ പൊന്തി. </span></div>
<div>
<span>കഴുത്തൊപ്പം വെള്ളത്തില് അയാള് ഒന്ന് നിവര്ന്നു നിന്നു, എന്നിട്ട് കണ്ണ് മുകളിലേയ്ക്ക് മറിച്ചു വീണ്ടും താഴ്ന്നു. പിന്നെ, പതഞ്ഞൊഴുകുന്ന വെള്ളത്തിനൊപ്പം ആ ശരീരം പാറകളില് തട്ടി ഒഴുകാന് തുടങ്ങി.</span></div>
<div>
<span>പത്തടി അപ്പുറത്ത് കൂടെ ആ ശരീരം പാറകളില് തട്ടിയും മുട്ടിയും നീങ്ങുന്നത് മന്ദബുദ്ധികളേപ്പോലെ ഞങ്ങള് നോക്കി നിന്നു. </span></div>
<div>
<span>ഒഴുകുന്നതിനിടയില് ഞങ്ങളുടെ മുന്നില് വച്ച് അയാള് കണ്ണ് തുറന്നു. </span><span>തുറിച്ച കണ്ണുകളോടെ ഞങ്ങളെ നോക്കി. എന്നിട്ട് വീണ്ടും പാറകളില് തട്ടിയും മുട്ടിയും ഒഴുകി നീങ്ങി.</span></div>
<div>
<span><br></span></div>
<div>
<span><span>"ഡാ.. സ്കൂട്ടാവ് വേഗം.. ഇത് പണി </span><span>കിട്ടാന് പോണ</span><span> കേസാ" രാജു പറഞ്ഞു. </span></span></div>
<div>
<span><span><br></span></span></div>
<div>
<span>ഞങ്ങള് കിട്ടിയതൊക്കെ പെറുക്കി റോഡിലെയ്ക്കൊടി.</span></div>
<div>
<span>ഓട്ടത്തിനിടയില് വീട്ടിലറിയാതെയുള്ള ഊരുചുറ്റലിന്റെ ഭവിഷ്യത്തുകള്, ആരെങ്കിലും 'ദിവന്മാര് അയാളെ തല്ലിക്കൊന്നു' എന്നെങ്ങാനും പറഞ്ഞാല് ഉണ്ടാവുന്ന പുലിവാലുകള്, പോലീസ് അന്വേഷണം... എല്ലാം തലയിലൂടെ കൊള്ളിയാന് മിന്നുന്നത് പോലെ കടന്നു പോയി.</span><br>
<span><br></span></div>
<div>
<span>എന്തെങ്കിലും തെളിവുകള് ഉണ്ടെങ്കില് അത് നശിപ്പിക്കാന് ധൈര്യം സംഭരിച്ചു അനീഷ് തിരിച്ചു വന്നു.</span></div>
<div>
<span>കുപ്പിയുടെ കാര്ക്കുകളടക്കം പെറുക്കിയെടുത്തു അവന് ഞങ്ങളോട് ചേര്ന്നു. </span><br>
<span><br></span></div>
<div>
<span>രണ്ടു നിമിഷത്തിനകം ഞങ്ങള് റോഡിലെത്തി.</span><br>
<span><br></span></div>
<div>
<span>ഡ്രസ്സ് ഒക്കെ വാരി വലിച്ചിട്ടു വണ്ടിയെടുക്കുമ്പോള്, വണ്ടി ആരും കാണാത്തിടത് ഒതുക്കി വച്ചതില് ഞങ്ങള് സമാധാനിച്ചു. </span></div>
<div>
<span>പെട്ടെന്ന്, ഞാന് കണ്ടു.. ഞങ്ങലെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് ഒരു കയ്യില് ഒരരിവാളുമായ് ഒരു മധ്യവയസ്കന്..</span><br>
<span><br></span></div>
<div>
<span>വണ്ടി സ്റ്റാര്ട്ട് ചെയ്യാന് തുടങ്ങിയ ജോണിയെ ഞാന് തോണ്ടി വിളിച്ചു ..</span></div>
<div>
<span>"ഡാ.. പെട്ടു, അയാള് മ്മളെ കണ്ടു."</span><br>
<span><br></span></div>
<div>
<span>എല്ലാവരും കാറ്റ് പോയ ബലൂണ് പോലെയായി.</span><br>
<span><br></span></div>
<div>
<span>"അയാള്ക്കിട്ടോരെണ്ണം കൊടുത്തു വിട്ടു പോയാലോ?" </span></div>
<div>
<span>എന്ന റാഫിയുടെ ശബ്ദം താഴ്ത്തിയുള്ള ചോദ്യം അയാളുടെ അരിവാളിന്റെ മൂര്ച്ച <span>കണ്ടു </span>ഒടുങ്ങി.</span></div>
<div>
<span>പോലീസിനു മുന്നില് കീഴടങ്ങാന് പോകുന്ന തീവ്രവാദിയെപ്പോലെ, ഞാന് അയാള്ക്കടുത്തു ചെന്നു. പകുതി കരച്ചിലിന്റെ അകമ്പടിയോടെ പറഞ്ഞു.</span></div>
<div>
<span>"ചേട്ടാ.. ഞങ്ങള് കുളിക്കുമ്പോ ഒരാള് ആ പാറയുടെ മോളീന്ന് താഴേക്കു ചാടി. ചത്തുന്നാ തോന്നണെ"</span></div>
<div>
<span><br></span></div>
<div>
<span>"ഞാന് ആ വളവിന്റെ അപ്രത് പുല്ലരിയാര്ന്നു. നിങ്ങടെ വിളി കേട്ട് വന്നതാ.. ആരാ ആള്? നിങ്ങടെ കൂട്ടത്തിലുളളതാണോ?</span><span>" </span></div>
<div>
<span><br></span></div>
<div>
<span>"അല്ല ചേട്ടാ.. ഒരു കറുത്ത് തടിച്ചു താടിയൊക്കെ ഉള്ള ആളാ.."</span></div>
<div>
<span><br></span></div>
<div>
<span>"അതിപ്പോ നമ്മടെ സോമനാവോ?" </span><br>
<span><br></span></div>
<div>
<span>ഇതിനിടയില് "എന്താ രാഘവേട്ടാ പ്രശ്നം?" എന്നും ചോദിച്ചു, അവിടെന്നും ഇവിടെന്നുമോക്കെയായി രണ്ടുമൂന്നു നാട്ടുകാര് അവിടെയെത്തി.</span></div>
<div>
<span><br></span></div>
<div>
<span>"ഈ ചുള്ളമ്മാര് കുളിക്കണേന്ടവ്ടെ ഒരു ഗെഡി താഴേക്കു ചാടീന്നു പറയണൂ. അടയാളം കേട്ടട്ട് മ്മടെ സോമനാണോന്നു സംശയം."</span></div>
<div>
<span><br></span></div>
<div>
<span>" ആവും ട്ടാ, അവന് ഇന്ന് ചോന്ന മുണ്ടന്ന്യ ഉടുത്തേർന്നത്.." </span><br>
<span><br></span></div>
<div>
<span>നാട്ടുകാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു..</span></div>
<div>
<span>"നിങ്ങള് കൂളാവടാപ്പാ.." ഒരാള് ഞങ്ങളെ ആശ്വസിപ്പിച്ചു. </span></div>
<div>
<span><br></span></div>
<div>
<span>"ഈ സോമന് ന്നു പറയണ ഡാവിന് മെന്റലാ..</span></div>
<div>
<span> ന്നാലും ചാടാറോന്നുല്ല്യല്ലോ.. ഡാ.. നിങ്ങള് അയാളെ പിടിച്ചു കിഴിയിട്ടാ? "</span></div>
<div>
<span><br></span></div>
<div>
<span>ഞങ്ങള് പേടിച്ച ആ ചോദ്യം വന്നു കഴിഞ്ഞു. എല്ലാവരും പരസ്പരം നോക്കി. </span></div>
<div>
<span>'വിനോദയാത്രക്കെത്തിയവര് നാട്ടുകാരനെ മര്ദ്ദിച്ചു കൊന്നു' എന്നൊരു തലേക്കെട്ടുമായി പിറ്റേന്നത്തെ പത്രം ഇറങ്ങുന്നത് ഞങ്ങള് മനസ്സില് കണ്ടു.</span></div>
<div>
<span>ആശയറ്റു ദൈന്യരായി </span></div>
<div>
<span> "ഇല്ല. സത്യമായിട്ടും അങ്ങിനെയൊന്നും ഉണ്ടായിട്ടില്ല.. <span> ആയിരം പ്രാവശ്യം ചാടല്ലേ .. ചാടല്ലേ..ന്ന് പറഞ്ഞതാ.." ഞങ്ങള് </span>പറഞ്ഞു.</span></div>
<div>
<span><br></span></div>
<div>
<span>"ഗെഡികളൊരു കാര്യം ചെയ്യ്. തെറിക്കാന് നോക്കണ്ട. മ്മക്കൊന്നു നോക്കാം. വാ.. " ഒരു നാട്ടുകാരന് പറഞ്ഞു..</span><br>
<span><br></span></div>
<div>
<span>ഞങ്ങള് കയറി വന്ന വഴിയിലേയ്ക്കു അയാള് ഇറങ്ങി. പേടിച്ചു വിറച്ചു ഞങ്ങള് അയാളെ പിന്തുടര്ന്നു. ഞങ്ങള്ക്ക് പുറകിലായി മറ്റു നാട്ടുകാരും.</span><br>
<span><br></span></div>
<div>
<span>അജ്ഞാതന് വീണ സ്ഥലവും ഒഴുകി പോയ വഴിയും ഞങ്ങള് അവരെ കാണിച്ചു കൊടുത്തു.</span><br>
<span><br></span></div>
<div>
<span>"ഡാ.. ചാലക്കുടിപ്പോഴേല് കുരുത്തി വയ്ക്കേണ്ടി വരോ? ശവം കിട്ടാന്" തുടങ്ങിയ സംഭാഷണങ്ങള് ഞങ്ങളുടെ ടെന്ഷനെ കൂട്ടിക്കൊണ്ടിരുന്നു. </span></div>
<div>
<span>ഞങ്ങള്ക്ക് പത്തിരുപതടി മുന്നിലായി പുഴയുടെ വളവും കഴിഞ്ഞു മുന്നോട്ടു പോയ ചേട്ടന് അപ്പുറതെന്തോ കണ്ടപോലെ പെട്ടെന്ന് നിന്നു.</span></div>
<div>
<span>തിരിഞ്ഞു, ഞങ്ങളോട് നിശബ്ദരാവാനും നില്ക്കാനും ആംഗ്യം കാട്ടി. എല്ലാവരും നിശബ്ദരായി.</span></div>
<div>
<span>ആകാംക്ഷയുടെ പാരമ്യത്തില് നിന്ന എല്ലാവരും പതിയെ അയാളെ സമീപിച്ചു.</span></div>
<div>
<span><br></span></div>
<div>
<span>അപ്പോള്, </span></div>
<div>
<span>വളവിനപ്പുറത്തെ പാറപ്പുറത്ത് ചുവന്ന ലുങ്കി പിഴിഞ്ഞ്, തല തോര്ത്തിക്കൊണ്ട് അയാള്! </span></div>
<div>
<span><br></span></div>
<div>
<span>അന്തം വിട്ടു വായും പോളിച്ചുനിന്ന ഞങ്ങളെ നോക്കി ആ മനുഷ്യന് ചിറി വശത്തേയ്ക്ക് കോട്ടി ഒരു ചിരി!</span></div>
<div>
<span><br></span></div>
<div>
<span>പാറക്കെട്ടിനു മുകളില്നിന്നും താഴേയ്ക്ക് പോരുമ്പോള് ഉണ്ടായിരുന്ന അതെ ചിരി!</span></div>
</div>
</div>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com24tag:blogger.com,1999:blog-2232800247796717328.post-27687544589811739312023-10-05T01:31:00.001-07:002023-10-05T01:31:10.021-07:00പാമ്പും ഞാനും!<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: left;">
<div style="text-align: left;">ദി പാമ്പ്</div><div style="text-align: left;"><br /></div><div style="text-align: left;">കുട്ടിക്കാലം മുതൽ ഉള്ള ഓർമ്മകളിൽ പാമ്പുണ്ട്! </div><div style="text-align: left;">നാട്ടിലെവിടെ പാമ്പ് വന്നാലും " "മാഷേ, രാവുണ്ണിയേട്ടന്റെ വീട്ടിലൊരു മുട്ടൻ പാമ്പ് " "നായരുടെ വിറകുപുരേല് ഒരു മൂർഖൻ" എന്നൊക്കെ പറഞ്ഞു ഏത് നിമിഷവും ആരെങ്കിലും വരികയും ഉണ്ടുകൊണ്ടിരുന്ന ഉരുള പകുതി നിറുത്തി എണീറ്റ് പോവുകയും ചെയ്തിരുന്ന അപ്പൻ ഉണ്ടായിരുന്നതുകൊണ്ട് ആവണം എനിക്ക് പാമ്പുകളോട് കൗതുകമായിരുന്നു.</div><div style="text-align: left;"><br /></div><div style="text-align: left;">അപ്പൻ തരക്കേടില്ലാത്ത ഒരു സ്നേക്ക് കില്ലർ ആയിരുന്നു! മുളം കൂട്ടത്തിൽ കയറിയൊരു പുല്ലാനി മൂർഖനെ മുള ചായ്ച്ചു എയറിൽ വച്ച് തന്നെ പുള്ള് അടിച്ചു സിക്സ് തൂക്കാൻ താപ്പു നോക്കി നിൽക്കവേ അപ്രതീക്ഷിതമായി അപ്പുറത്ത് നിന്നിരുന്ന ബാബുവേട്ടൻ അപ്പർ കട്ട് കളിക്കുകയും അതുമൂലം തന്റെ നേരെ വന്ന ആ മൊതലിനെ പേടിച്ചു ഓടേണ്ടി വരികയും ചെയ്തതോടെ ആളുടെ വീരസ്യം ഇത്തിരി കുറഞ്ഞെങ്കിലും 'ഫിനിഷർ' റോളിൽ മോസ്റ്റ് വാല്യുവബിൾ പ്ലെയർ ആയി തുടരാൻ ആൾക്ക് സാധിച്ചിരുന്നു. </div><div style="text-align: left;"><br /></div><div style="text-align: left;">കൊമ്പൂരിയെടുക്കാൻ കൊന്നിട്ട ആനയ്ക്ക് മുകളിൽ കാലെടുത്തു വച്ച് ഫോട്ടോയ്ക്ക് പോസ് ചെയുന്ന വീരപ്പനെപ്പോലെ തല്ലികൊല്ലപ്പെട്ട പാമ്പുകൾക്കൊപ്പം സ്വയം പ്രദർശിപ്പിക്കാൻ അപ്പന് ഒരു നാണവും ഉണ്ടായിരുന്നില്ല! കാരണം സിമ്പിൾ, വിഷമുള്ളതായാലും ഇല്ലാത്തത് ആയാലും എല്ലാ പാമ്പും പ്രശ്നക്കാരാണ് എന്ന വിശ്വാസം തന്നെ. സ്നേക് റെസ്ക്യൂ എന്നൊരു പരിപാടി അന്ന് ഇല്ലാത്തതുകൊണ്ടും പാമ്പിനെ തല്ലിക്കൊന്നാൽ കേസുവരും എന്നൊരു കീഴ്വഴക്കം ഇല്ലാതിരുന്നതുകൊണ്ടും അപ്പന്റെ കലാപരിപാടികൾ നാടെങ്ങും തുടർന്ന് പോന്നു.</div><div style="text-align: left;"><br /></div><div style="text-align: left;">തറവാട് ഭാഗം വച്ചപ്പോൾ പൈതൃകമായി കൈമാറി കിട്ടാത്തതിൽ അപ്പന് വിഷമം ഉണ്ടായിരുന്നതായി തോന്നിയിട്ടുള്ള ഒന്നേ ശ്രദ്ധിച്ചിട്ടുള്ളൂ, അപ്പന്റെ അപ്പൻ ഉപയോഗിച്ചിരുന്ന പാമ്പിനെ അടിക്കുന്ന ചൂരൽ! എന്നാലും കാലാകാലങ്ങളിൽ മിനുക്കി എടുത്ത് സൂക്ഷിച്ച പേര വടികൾ ആ കുറവ് നികത്തിപ്പോന്നു.</div><div style="text-align: left;"><br /></div><div style="text-align: left;">പ്രസ്തുത കാര്യങ്ങളാൽ വേട്ടക്കഥകൾ വായിച്ച് ജിം കോര്ബറ്റിനോട് തോന്നുന്ന പോലൊരു വീരാരാധന അപ്പനോട് ഉണ്ടായിരുന്നതുകൊണ്ടോ എന്തോ പാമ്പുകളെ എനിക്കിഷ്ടമായിരുന്നു. പാടത്ത് 'മദിക്കാൻ' പോവുമ്പോഴോ കുളത്തിൽ ചാടി മറയുമ്പോഴോ പ്രത്യക്ഷപ്പെടുന്ന നീർക്കോലികളെ, കടിക്കാനുള്ള ടൈമിംഗ് കൊടുക്കാതെ കൈ കൊണ്ട് പൊക്കിയെടുക്കുക എന്ന കാര്യം തരം കിട്ടുമ്പോഴെല്ലാം ചെയ്തു പോരുകയും അതിനു ഹർഷാരവം ഏറ്റുവാങ്ങുകയും ചെയ്ത ഒരു കൗമാരകാലം എനിക്ക് ഉണ്ടായിരുന്നു. ഇടയിലെപ്പോഴോ കടികളും കിട്ടിയിട്ടുണ്ട്. കടി കിട്ടിയിട്ടും അത്താഴം കഴിച്ചാലും ഒരു പുല്ലും സംഭവിക്കില്ല എന്ന തെളിവായി ജീവിക്കുന്നവനാണ് ഞാൻ. കാലാന്തരേ അതിരാവിലെ ക്ലാസെടുത്തു ജോലിക്കു പോവുക എന്നൊരു ശീലം ഉണ്ടായപ്പോൾ വരാന്തയിൽ പ്രത്യക്ഷപ്പെടുന്ന ചേര, മുതൽ ചുമര് പാമ്പ് വരെയുള്ള നിർദോഷകാരികളെ നല്ലനടപ്പ് ജാമ്യത്തിൽ വിടാവുങ്ങുന്ന മാനസിക നിലയിലേയ്ക്ക് മനസ്സ് പാകപ്പെട്ടുവെങ്കിലും സൊ കോൾഡ് സൂപ്പർ ഫോർ ടീമിനോട് സ്നേഹം പ്രകടിപ്പിക്കാൻ മനസ്സ് അങ്ങട് അനുവദിക്കാറില്ല. </div><div style="text-align: left;"><br /></div><div style="text-align: left;">അതുകൊണ്ടു തന്നെ ഒരിക്കൽ മലയാറ്റൂർ മല കയറാൻ പോയി തിരിച്ചു വരുമ്പോൾ അപ്പന് ഒരു ചൂരൽ വാങ്ങി സമ്മാനം നൽകി. അതിനു ശേഷം, ങേ ഹേ.. അപ്പന് ദൈവം സഹായിച്ചു ഒരൊറ്റ പാമ്പിനെയും തല്ലേണ്ടി വന്നിട്ടില്ല!! അപ്പൻ മണ്മറഞ്ഞു കഴിഞ്ഞും കുറെ നാള് അത് തുടർന്നു. പിന്നെ ഒരു വരവാർന്നു, പറമ്പിൽ, കോഴിക്കൂട്ടിൽ, നാളികേരം കൂട്ടിയിട്ട സ്ഥലത്ത്, കിളിക്കൂട്ടിൽ, മീൻ വളർത്തുന്ന കുളത്തിൽ.... പക്ഷെ, അപ്പോഴേയ്ക്കും എന്റെ മനസ് ഡീസന്റ് ആയി കഴിഞ്ഞിരുന്നു. ഒരു വിധം പാമ്പുകളും അതുകൊണ്ടു രക്ഷപ്പെട്ടു. ഇപ്പോളൊക്കെ കണ്ടാൽ റെസ്ക്യൂ ചെയ്യണം എന്ന മാനസികാവസ്ഥയിലേക്ക് മാറി.</div><div style="text-align: left;"><br /></div><div style="text-align: left;">എന്ന് വച്ച് ഇത് തന്നെ അവസരം എന്നൊന്നും ഒരു പട്ടിയും.. സോറി, പാമ്പും ചിന്തിക്കരുത് എന്ന് പറയാൻ ഈ അവസരം വിനിയോഗിക്കുകയാണ്.</div><div style="text-align: left;"><br /></div><div style="text-align: left;">ഇത്രയൊക്കെ പറയുന്ന ഞാൻ 'കോരിത്തരിച്ചു' പോയ സംഭവങ്ങൾ ഉണ്ട്! ഒരിക്കൽ കുളം വറ്റിച്ചു മീൻ പിടിക്കുന്ന ഞങ്ങൾ ഒരു ബഡാ നീർക്കോലിയെ കണ്ടു. പിന്നെ അവനെ കാണാൻ ഇല്ല. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി, അവൻ എന്റെ കാലിൽ ചുറ്റിയിട്ടുണ്ട്. ഞാൻ വളരെ പതിയെ അവന്റെ തലയിൽ പിടുത്തമിടാൻ ഉന്നം നോക്കുന്നതിനിടയിൽ.. "അനങ്ങല്ലേടാ പാമ്പ് നിന്റെ കാലിന്റെ അടുത്തുണ്ട് ഞാൻ വെട്ടിക്കോളാ" എന്ന് പറഞ്ഞു വെട്ടുകത്തി ഓങ്ങുന്ന പാർട്ണറെ കണ്ട് ഞാൻ തോലാഞ്ചകഞ്ചുകിതനായി. (അന്ന് രോമം കാര്യമായി ഉണ്ടായിരുന്നില്ല!) </div><div style="text-align: left;">പിന്നൊരിക്കൽ കുനിഞ്ഞു നിന്ന് എന്തോ ചെയ്യാൻ തുടങ്ങുമ്പോൾ ചെവിയുടെ സൈസിൽ തട്ടി ഇക്കിളിയാക്കുന്ന കയറ് ഞാനൊരു വലി വലിച്ചു.മുകളിലെ രണ്ടു ബട്ടൻസ് തുറന്നിട്ട അക്കാലത്ത് പാരീസ് ഫാഷൻ ഷോകളിൽ വരെ ഹിറ്റ് ആയിരുന്ന ലൂസ് ഷർട്ടിനു ഉള്ളിലേയ്ക്ക് വീണത് ഒരു പടുകൂറ്റൻ ചേര ആയിരുന്നു എന്ന് മനസിലാക്കാൻ മുണ്ടിന്റെ കുത്തഴിച്ചു സാധനം താഴെ വീഴുന്ന വരെ എടുത്ത കുറച്ചു സെക്കൻഡുകൾ.. ഹോ കുഞ്ചുകമണിഞ്ഞു എന്ന് മാത്രമല്ല പനിയും പിടിച്ചു.</div><div style="text-align: left;"><br /></div><div style="text-align: left;">അനുബന്ധം (അനു പിടിച്ചു കെട്ടിയിട്ടത്!)</div><div style="text-align: left;"><br /></div><div style="text-align: left;">"ഇന്ന് വീട്ടീ പോണില്ല."</div><div style="text-align: left;">"എന്തെ?"</div><div style="text-align: left;">"പറ്റില്ല, രണ്ടുമൂന്നു ദിവസത്തേയ്ക്കു പറ്റില്ല."</div><div style="text-align: left;">"കാര്യം പറ."</div><div style="text-align: left;">"ഭാര്യ ഇന്നലെ ഇടപ്പിള്ളീൽ പോയി നേര്ച്ച ഇട്ടു വന്നണ്ട്. ഇനി കുറച്ചു ദിവസത്തേയ്ക്ക് ഇഴ ജന്തുക്കൾക്ക് പണിയാ :)"</div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div>
</div>
</div>animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com0tag:blogger.com,1999:blog-2232800247796717328.post-60897645557734702362023-08-07T21:49:00.009-07:002023-08-07T22:01:05.037-07:00 പലരിൽ ചിലർ 7<div style="animation-name: none !important; background-color: white; color: #1c1e21; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; font-size: 12px; transition-property: none !important;"><div class="x1cy8zhl x78zum5 x1q0g3np xod5an3 x1pi30zi x1swvt13 xz9dl7a" style="align-items: flex-start; animation-name: none !important; display: flex; flex-direction: row; font-family: inherit; margin-bottom: 12px; padding-left: 16px; padding-right: 16px; padding-top: 12px; transition-property: none !important;"><div class="x1iyjqo2" style="animation-name: none !important; flex-grow: 1; font-family: inherit; transition-property: none !important;"><div class="x78zum5 xdt5ytf xz62fqu x16ldp7u" style="animation-name: none !important; display: flex; flex-direction: column; font-family: inherit; margin-bottom: -5px; margin-top: -5px; transition-property: none !important;"><div class="xu06os2 x1ok221b" style="animation-name: none !important; font-family: inherit; margin-bottom: 5px; margin-top: 5px; transition-property: none !important;"><span class="x193iq5w xeuugli x13faqbe x1vvkbs x1xmvt09 x1lliihq x1s928wv xhkezso x1gmr53x x1cpjm7i x1fgarty x1943h6x xudqn12 x3x7a5m x6prxxf xvq8zen xo1l8bm xi81zsa x1yc453h" dir="auto" style="animation-name: none !important; color: var(--secondary-text); display: block; font-family: inherit; font-size: 0.9375rem; line-height: 1.3333; max-width: 100%; min-width: 0px; overflow-wrap: break-word; transition-property: none !important; word-break: break-word;"><h2 class="x1heor9g x1qlqyl8 x1pd3egz x1a2a7pz x1gslohp x1yc453h" id=":r7k:" style="animation-name: none !important; color: inherit; font-family: inherit; font-size: inherit; font-weight: inherit; margin: 4px 0px 0px; outline: none; padding: 0px; transition-property: none !important;" tabindex="-1"><span class="xt0psk2" style="animation-name: none !important; display: inline; font-family: inherit; transition-property: none !important;"><a class="x1i10hfl xjbqb8w x6umtig x1b1mbwd xaqea5y xav7gou x9f619 x1ypdohk xt0psk2 xe8uvvx xdj266r x11i5rnm xat24cr x1mh8g0r xexx8yu x4uap5 x18d9i69 xkhd6sd x16tdsg8 x1hl2dhg xggy1nq x1a2a7pz xt0b8zv xzsf02u x1s688f" href="https://www.facebook.com/animesh.xavier?__cft__[0]=AZVBXmQNUOR11kg-9Txh798IzqfckIp3dTVBJ-MMRiAk7MIs8XUy7LjKqxRbmi9RnR-BFedZYJg6594Le1sEWOH3s8sJATdXanuHT_0i742gCPeZ3EkSx2FFMQvRjnujdiWmu8ATxKm0MMRSw3OaJrqj&__tn__=-UC%2CP-R" role="link" style="-webkit-tap-highlight-color: transparent; animation-name: none !important; background-color: transparent; border-color: initial; border-style: initial; border-width: 0px; box-sizing: border-box; cursor: pointer; display: inline; font-family: inherit; font-weight: 600; list-style: none; margin: 0px; outline: none; padding: 0px; text-align: inherit; text-decoration-line: none; touch-action: manipulation; transition-property: none !important;" tabindex="0"><span style="animation-name: none !important; transition-property: none !important;">Animesh Xavier</span></a></span></h2></span></div><div class="xu06os2 x1ok221b" style="animation-name: none !important; font-family: inherit; margin-bottom: 5px; margin-top: 5px; transition-property: none !important;"><span class="x193iq5w xeuugli x13faqbe x1vvkbs x1xmvt09 x1lliihq x1s928wv xhkezso x1gmr53x x1cpjm7i x1fgarty x1943h6x x4zkp8e x676frb x1nxh6w3 x1sibtaa xo1l8bm xi81zsa x1yc453h" dir="auto" style="animation-name: none !important; color: var(--secondary-text); display: block; font-family: inherit; font-size: 0.8125rem; line-height: 1.2308; max-width: 100%; min-width: 0px; overflow-wrap: break-word; transition-property: none !important; word-break: break-word;"><span id=":r7l:" style="animation-name: none !important; font-family: inherit; transition-property: none !important;"><span style="animation-name: none !important; font-family: inherit; transition-property: none !important;"><span class="x4k7w5x x1h91t0o x1h9r5lt x1jfb8zj xv2umb2 x1beo9mf xaigb6o x12ejxvf x3igimt xarpa2k xedcshv x1lytzrv x1t2pt76 x7ja8zs x1qrby5j" style="align-items: inherit; align-self: inherit; animation-name: none !important; display: inherit; flex-direction: inherit; flex: inherit; font-family: inherit; height: inherit; max-height: inherit; max-width: inherit; min-height: inherit; min-width: inherit; place-content: inherit; transition-property: none !important; width: inherit;"><a class="x1i10hfl xjbqb8w x6umtig x1b1mbwd xaqea5y xav7gou x9f619 x1ypdohk xt0psk2 xe8uvvx xdj266r x11i5rnm xat24cr x1mh8g0r xexx8yu x4uap5 x18d9i69 xkhd6sd x16tdsg8 x1hl2dhg xggy1nq x1a2a7pz x1heor9g xt0b8zv xo1l8bm" href="https://www.facebook.com/animesh.xavier/posts/pfbid02ek6XXUvueWVMP3MtPsk7oCkRFXKCeYA7tEtpX6NCbTQCUFQ163NxtQXVS74E2LZel?notif_id=1691470623598176&notif_t=feedback_reaction_generic&ref=notif#" role="link" style="-webkit-tap-highlight-color: transparent; animation-name: none !important; background-color: transparent; border-color: initial; border-style: initial; border-width: 0px; box-sizing: border-box; cursor: pointer; display: inline; font-family: inherit; list-style: none; margin: 0px; outline: none; padding: 0px; text-align: inherit; text-decoration-line: none; touch-action: manipulation; transition-property: none !important;" tabindex="0"><span style="animation-name: none !important; font-family: inherit; transition-property: none !important;">7m</span></a></span></span><span class="xh99ass" style="animation-name: none !important; font-family: inherit; transition-property: none !important;"><span style="animation-name: none !important; font-family: inherit; transition-property: none !important;"><span class="xzpqnlu xjm9jq1 x6ikm8r x10wlt62 x10l6tqk x1i1rx1s" style="animation-name: none !important; clip: rect(0px, 0px, 0px, 0px); font-family: inherit; height: 1px; overflow: hidden; position: absolute; transition-property: none !important; width: 1px;"> </span><span aria-hidden="true" style="animation-name: none !important; font-family: inherit; transition-property: none !important;"> · </span></span></span><div class="x6s0dn4 x3nfvp2 xl56j7k" style="align-items: center; animation-name: none !important; display: inline-flex; font-family: inherit; justify-content: center; transition-property: none !important;"><span class="x4k7w5x x1h91t0o x1h9r5lt x1jfb8zj xv2umb2 x1beo9mf xaigb6o x12ejxvf x3igimt xarpa2k xedcshv x1lytzrv x1t2pt76 x7ja8zs x1qrby5j" style="align-items: inherit; align-self: inherit; animation-name: none !important; display: inherit; flex-direction: inherit; flex: inherit; font-family: inherit; height: inherit; max-height: inherit; max-width: inherit; min-height: inherit; min-width: inherit; place-content: inherit; transition-property: none !important; width: inherit;"><span class="x1n2onr6" style="animation-name: none !important; font-family: inherit; position: relative; transition-property: none !important;"><span class="xzpqnlu x179tack x10l6tqk" style="animation-name: none !important; clip-path: polygon(0px 0px, 0px 0px, 0px 0px, 0px 0px); clip: rect(0px, 0px, 0px, 0px); font-family: inherit; position: absolute; transition-property: none !important;">Shared with Public</span><div aria-label="Edit Privacy" class="x1i10hfl xjbqb8w x6umtig x1b1mbwd xaqea5y xav7gou x9f619 x1ypdohk xt0psk2 xe8uvvx xdj266r x11i5rnm xat24cr x1mh8g0r xexx8yu x4uap5 x18d9i69 xkhd6sd x16tdsg8 x1hl2dhg xggy1nq x1o1ewxj x3x9cwd x1e5q0jg x13rtm0m x87ps6o x1lku1pv x1a2a7pz x1uhb9sk" role="button" style="-webkit-tap-highlight-color: transparent; animation-name: none !important; background-color: transparent; border-color: initial; border-radius: inherit; border-style: initial; border-width: 0px; box-sizing: border-box; cursor: pointer; display: inline; font-family: inherit; list-style: none; margin: 0px; outline: none; padding: 0px; position: static; text-align: inherit; touch-action: manipulation; transition-property: none !important; user-select: none;" tabindex="0"><div class="x6s0dn4 x78zum5 xl56j7k" style="align-items: center; animation-name: none !important; display: flex; font-family: inherit; justify-content: center; transition-property: none !important;"><div aria-hidden="false" class="x6s0dn4 x3nfvp2 xl56j7k xw3qccf" style="align-items: center; animation-name: none !important; display: inline-flex; font-family: inherit; justify-content: center; margin-right: 4px; transition-property: none !important;"><img alt="Public" class="x1b0d499 x1d69dk1" height="12" src="https://static.xx.fbcdn.net/rsrc.php/v3/y5/r/qop9rFQ_Ys1.png" style="animation-name: none !important; border: 0px; filter: var(--filter-secondary-icon); transition-property: none !important; vertical-align: -0.25em;" width="12" /></div><div class="x139jcc6" style="animation-name: none !important; font-family: inherit; margin-left: -4px; transition-property: none !important;"></div></div><div class="x1ey2m1c xds687c xg01cxk x47corl x10l6tqk x17qophe x13vifvy x1ebt8du x19991ni x1dhq9h x14yjl9h xudhj91 x18nykt9 xww2gxu" data-visualcompletion="ignore" style="animation-name: none !important; border-radius: 50%; font-family: inherit; inset: 0px; opacity: 0; pointer-events: none; position: absolute; transition-duration: var(--fds-duration-extra-extra-short-out); transition-property: none !important; transition-timing-function: var(--fds-animation-fade-out);"></div></div></span></span></div></span></span></div></div></div><div class="xqcrz7y x78zum5 x1qx5ct2 x1y1aw1k x1sxyh0 xwib8y2 xurb0ha xw4jnvo" style="align-self: flex-start; animation-name: none !important; display: flex; font-family: inherit; height: 20px; padding: 8px; transition-property: none !important; width: 20px;"><div style="animation-name: none !important; font-family: inherit; transition-property: none !important;"><div aria-expanded="false" aria-haspopup="menu" aria-label="Actions for this post" class="x1i10hfl x1qjc9v5 xjqpnuy xa49m3k xqeqjp1 x2hbi6w x9f619 x1ypdohk xdl72j9 x2lah0s xe8uvvx x2lwn1j xeuugli x16tdsg8 x1hl2dhg xggy1nq x1ja2u2z x1t137rt x1o1ewxj x3x9cwd x1e5q0jg x13rtm0m x1q0g3np x87ps6o x1lku1pv x1a2a7pz xjyslct xjbqb8w x13fuv20 xu3j5b3 x1q0q8m5 x26u7qi x972fbf xcfux6l x1qhh985 xm0m39n x3nfvp2 xdj266r x11i5rnm xat24cr x1mh8g0r xexx8yu x4uap5 x18d9i69 xkhd6sd x1n2onr6 x3ajldb x194ut8o x1vzenxt xd7ygy7 xt298gk x1xhcax0 x1s928wv x10pfhc2 x1j6awrg x1v53gu8 x1tfg27r xitxdhh" role="button" style="-webkit-tap-highlight-color: transparent; align-items: stretch; animation-name: none !important; appearance: none; background-color: transparent; border-bottom-color: var(--always-dark-overlay); border-left-color: var(--always-dark-overlay); border-radius: inherit; border-right-color: var(--always-dark-overlay); border-style: solid; border-top-color: var(--always-dark-overlay); border-width: 0px; box-sizing: border-box; cursor: pointer; display: inline-flex; flex-basis: auto; flex-direction: row; flex-shrink: 0; font-family: inherit; list-style: none; margin: 0px; min-height: 0px; min-width: 0px; outline: none; padding: 0px; position: relative; text-align: inherit; touch-action: manipulation; transition-property: none !important; user-select: none; vertical-align: bottom; z-index: 0;" tabindex="0"><svg class="x1lliihq x1k90msu x2h7rmj x1qfuztq xcza8v6 x1qx5ct2 xw4jnvo" fill="currentColor" height="1em" viewbox="0 0 20 20" width="1em"><g fill-rule="evenodd" transform="translate(-446 -350)"><path d="M458 360a2 2 0 1 1-4 0 2 2 0 0 1 4 0m6 0a2 2 0 1 1-4 0 2 2 0 0 1 4 0m-12 0a2 2 0 1 1-4 0 2 2 0 0 1 4 0"></path></g></svg><div class="x1ey2m1c xds687c xg01cxk x47corl x10l6tqk x17qophe x13vifvy x1ebt8du x19991ni x1dhq9h x14yjl9h xudhj91 x18nykt9 xww2gxu" data-visualcompletion="ignore" style="animation-name: none !important; border-radius: 50%; font-family: inherit; inset: 0px; opacity: 0; pointer-events: none; position: absolute; transition-duration: var(--fds-duration-extra-extra-short-out); transition-property: none !important; transition-timing-function: var(--fds-animation-fade-out);"></div></div></div></div></div></div><div style="animation-name: none !important; background-color: white; color: #1c1e21; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; font-size: 12px; transition-property: none !important;"><div class="" dir="auto" style="animation-name: none !important; font-family: inherit; transition-property: none !important;"><div class="x1iorvi4 x1pi30zi x1swvt13 xjkvuk6" data-ad-comet-preview="message" data-ad-preview="message" id=":r7m:" style="animation-name: none !important; font-family: inherit; padding: 4px 16px; transition-property: none !important;"><div class="x78zum5 xdt5ytf xz62fqu x16ldp7u" style="animation-name: none !important; display: flex; flex-direction: column; font-family: inherit; margin-bottom: -5px; margin-top: -5px; transition-property: none !important;"><div class="xu06os2 x1ok221b" style="animation-name: none !important; font-family: inherit; margin-bottom: 5px; margin-top: 5px; transition-property: none !important;"><span class="x193iq5w xeuugli x13faqbe x1vvkbs x1xmvt09 x1lliihq x1s928wv xhkezso x1gmr53x x1cpjm7i x1fgarty x1943h6x xudqn12 x3x7a5m x6prxxf xvq8zen xo1l8bm xzsf02u x1yc453h" dir="auto" style="animation-name: none !important; color: var(--primary-text); display: block; font-family: inherit; font-size: 0.9375rem; line-height: 1.3333; max-width: 100%; min-width: 0px; overflow-wrap: break-word; transition-property: none !important; word-break: break-word;"><div class="xdj266r x11i5rnm xat24cr x1mh8g0r x1vvkbs x126k92a" style="animation-name: none !important; font-family: inherit; margin: 0px; overflow-wrap: break-word; transition-property: none !important; white-space-collapse: preserve;"><div dir="auto" style="animation-name: none !important; font-family: inherit; transition-property: none !important;">പലരിൽ ചിലർ 7</div></div><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a" style="animation-name: none !important; font-family: inherit; margin: 0.5em 0px 0px; overflow-wrap: break-word; transition-property: none !important; white-space-collapse: preserve;"><div dir="auto" style="animation-name: none !important; font-family: inherit; transition-property: none !important;">നാട്ടിൽ തന്നെ, വീട്ടിൽ തന്നെ ഉണ്ടെങ്കിലും പുറത്ത് ഇറങ്ങി നടപ്പു കുറഞ്ഞു. അതുകൊണ്ട് തന്നെ ആളുകളെ കാണുന്നതും ഇന്ററാക്ട് ചെയ്യുന്നതും കുറഞ്ഞു. "ലീവിൽ എന്ന് വന്നു? ഇപ്പൊ ഇവിടെ ഇല്ലല്ലേ?" എന്ന് എന്റെ നാട്ടുകാർ തന്നെ ചോദിച്ചു തുടങ്ങി! പലപ്പോഴും ഞാൻ ഇങ്ങനെ ആയിരുന്നില്ലല്ലോ എന്ന് ചിന്തിക്കാറുണ്ട്. കാലം വരുത്തുന്ന മാറ്റങ്ങൾ എന്ന് സ്വയം സമാധാനിക്കുകയും ചെയ്യാറുണ്ട്.</div></div><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a" style="animation-name: none !important; font-family: inherit; margin: 0.5em 0px 0px; overflow-wrap: break-word; transition-property: none !important; white-space-collapse: preserve;"><div dir="auto" style="animation-name: none !important; font-family: inherit; transition-property: none !important;">ഇന്നലെ, ഉച്ച കഴിഞ്ഞു ബാങ്കിൽ പോകുവാൻ ഉണ്ടായിരുന്നു. സൂട്ടർ പാർക്ക് ചെയ്ത് ഒന്നാം നിലയിലേയ്ക്ക് കയറുമ്പോൾ ആണ് ആ കാഴ്ച കണ്ടു നിന്നത്. ക്ഷീണിച്ച ഒരു വല്യമ്മ ഒരു തെരുവുനായയ്ക്കു പാർലെ ജി ബിസ്കറ്റ് പാക്കറ്റ് പണിപ്പെട്ടു പൊട്ടിച്ചു കൊടുക്കുന്നതായിരുന്നു അത്. ടൗണിലെ നായ്ക്കൾ എല്ലാം കൊഴുത്തു ഉരുണ്ടിരിക്കുകയാണ്. അവർക്കു വേണ്ട പോലെ ഭക്ഷണം കിട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ, നായയ്ക്ക് സ്വാഭാവികമായി തോന്നേണ്ട ആക്രാന്തമോ അക്ഷമയോ ഒട്ടുമില്ല. അവൻ വാലൊക്കെ ആട്ടി പാവം വല്യമ്മ എന്ന റോളിൽ അവരെ നോക്കിക്കൊണ്ടു നിൽപ്പുണ്ട്. അവനാണെങ്കിൽ എന്തോ ഇവനോട് പറഞ്ഞുകൊണ്ടുമിരിപ്പുണ്ട്.</div></div><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a" style="animation-name: none !important; font-family: inherit; margin: 0.5em 0px 0px; overflow-wrap: break-word; transition-property: none !important; white-space-collapse: preserve;"><div dir="auto" style="animation-name: none !important; font-family: inherit; transition-property: none !important;">ബാങ്കിലെ കാര്യം കഴിഞ്ഞു പുറത്ത് വരുമ്പോൾ ഫുട് പാത്തിൽ തന്റെ മുന്നിൽ കിടക്കുന്ന ബിസ്കറ്റുകളെ വേദനിപ്പിക്കാതെ ആസ്വദിച്ചു പതിയെ തിന്നുന്ന നായയെ കണ്ടു. സ്കൂട്ടറിൽ കയറുമ്പോൾ തൊട്ടടുത്ത്നിന്നൊരു ശബ്ദം.</div></div><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a" style="animation-name: none !important; font-family: inherit; margin: 0.5em 0px 0px; overflow-wrap: break-word; transition-property: none !important; white-space-collapse: preserve;"><div dir="auto" style="animation-name: none !important; font-family: inherit; transition-property: none !important;">" മോനെ, ഒരു സർവ്വത്ത് കുടിക്കാൻ കാശ് തര്വോ?"</div></div><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a" style="animation-name: none !important; font-family: inherit; margin: 0.5em 0px 0px; overflow-wrap: break-word; transition-property: none !important; white-space-collapse: preserve;"><div dir="auto" style="animation-name: none !important; font-family: inherit; transition-property: none !important;">ഞാൻ നോക്കിയപ്പോൾ നേരത്തെ പറഞ്ഞ വല്യമ്മയാണ്.</div><div dir="auto" style="animation-name: none !important; font-family: inherit; transition-property: none !important;">ഞാൻ അവരെ സാകൂതം നോക്കി.</div></div><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a" style="animation-name: none !important; font-family: inherit; margin: 0.5em 0px 0px; overflow-wrap: break-word; transition-property: none !important; white-space-collapse: preserve;"><div dir="auto" style="animation-name: none !important; font-family: inherit; transition-property: none !important;">"സർവ്വത്ത് കുടിക്കാൻ കാശില്ലാത്ത വല്യമ്മയാണോ പട്ടിക്ക് പാർലെ ജി വാങ്ങി കൊടുത്തത്! സ്വന്തം കാര്യം കഴിഞ്ഞിട്ട് പോരെ അതൊക്കെ?"</div></div><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a" style="animation-name: none !important; font-family: inherit; margin: 0.5em 0px 0px; overflow-wrap: break-word; transition-property: none !important; white-space-collapse: preserve;"><div dir="auto" style="animation-name: none !important; font-family: inherit; transition-property: none !important;">"അതല്ല, സർവ്വത്ത് കുടിക്കാൻ ഒരാശ, അതോണ്ടാ."</div></div><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a" style="animation-name: none !important; font-family: inherit; margin: 0.5em 0px 0px; overflow-wrap: break-word; transition-property: none !important; white-space-collapse: preserve;"><div dir="auto" style="animation-name: none !important; font-family: inherit; transition-property: none !important;">"അത് ഞാൻ തരാം. എത്രയാ വേണ്ടേ?"</div></div><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a" style="animation-name: none !important; font-family: inherit; margin: 0.5em 0px 0px; overflow-wrap: break-word; transition-property: none !important; white-space-collapse: preserve;"><div dir="auto" style="animation-name: none !important; font-family: inherit; transition-property: none !important;">"ഇരുപത് ....?"</div></div><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a" style="animation-name: none !important; font-family: inherit; margin: 0.5em 0px 0px; overflow-wrap: break-word; transition-property: none !important; white-space-collapse: preserve;"><div dir="auto" style="animation-name: none !important; font-family: inherit; transition-property: none !important;">"ശരി, പക്ഷെ, ഈ കാശുകൊണ്ട് പട്ടിക്ക് ബിസ്കറ്റ് വാങ്ങി കൊടുക്കാനല്ലേ?! വല്യമ്മേടെ കള്ളച്ചിരി അതാണല്ലോ പറയുന്നത്.. അല്ലെ? അതല്ലേ സത്യം"</div></div><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a" style="animation-name: none !important; font-family: inherit; margin: 0.5em 0px 0px; overflow-wrap: break-word; transition-property: none !important; white-space-collapse: preserve;"><div dir="auto" style="animation-name: none !important; font-family: inherit; transition-property: none !important;">അവരുടെ കുഴിയിലായ കണ്ണുകൾ തിളങ്ങി. ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നു പിന്നെ അത് മാഞ്ഞു.</div></div><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a" style="animation-name: none !important; font-family: inherit; margin: 0.5em 0px 0px; overflow-wrap: break-word; transition-property: none !important; white-space-collapse: preserve;"><div dir="auto" style="animation-name: none !important; font-family: inherit; transition-property: none !important;">"കുറേ ആളോള് ചുറ്റും ഉണ്ടായിരുന്ന ആളാർന്നു ഞാൻ. അന്നൊക്കെ എന്നെ എല്ലാർക്കും വേണാർന്നു. പിന്നെ, അവശതയായപ്പോ ആർക്കും വേണ്ടാണ്ടായി. വെച്ചും വെളമ്പിയും കുറെയേറെ ഊട്ടിയതാ, തിരിച്ചൊന്നും വേണ്ട.. ഇങ്ങനെ ഒരാള് ഉണ്ടെന്നു ഒന്ന്...</div><div dir="auto" style="animation-name: none !important; font-family: inherit; transition-property: none !important;">ഇവറ്റോളാവുമ്പോ കാണുമ്പോ അടുത്ത് വരും, സ്നേഹിക്കും. അതാ ഞാനിങ്ങനെ.."</div></div><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a" style="animation-name: none !important; font-family: inherit; margin: 0.5em 0px 0px; overflow-wrap: break-word; transition-property: none !important; white-space-collapse: preserve;"><div dir="auto" style="animation-name: none !important; font-family: inherit; transition-property: none !important;">സന്തോഷത്തിനും കുസൃതിക്കുമിടയിൽ അതിവൈകാരികതയുടെ സീൻ കയറി വന്ന സിനിമ കണ്ട പോലെ ഒരു മിനിറ്റ് ഞാൻ സ്തംഭിച്ചു പോയി. പിന്നെ, യാന്ത്രികമായി പൈസ നീട്ടി.</div></div><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a" style="animation-name: none !important; font-family: inherit; margin: 0.5em 0px 0px; overflow-wrap: break-word; transition-property: none !important; white-space-collapse: preserve;"><div dir="auto" style="animation-name: none !important; font-family: inherit; transition-property: none !important;">മനുഷ്യന് ചാവുന്ന വരെ വേണ്ട ഒന്നേയുള്ളൂ പരിഗണന. അത് ചിരിയായോ കുശലാന്വേഷണമായോ കാശുചെലവില്ലാതെ കൊടുക്കാൻ സാധിക്കുന്ന ഒന്നാണെങ്കിലും നമ്മള് പിശുക്കുന്നതിന്റെ പരമാവധി അതിൽ പിശുക്കും. നാളെകളെ കുറിച്ച് ഒട്ടും ചിന്തിക്കാതെ.</div></div></span></div></div></div></div></div>animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com0tag:blogger.com,1999:blog-2232800247796717328.post-85117463665040064362023-04-23T07:24:00.000-07:002023-04-23T07:24:59.290-07:00കാന്താരാ ഓഫ് വെള്ളിടിമുക്ക് !<p>കാന്താരാ ഓഫ് വെള്ളിടിമുക്ക് </p><p><br></p><p>"ഉച്ചക്ക് നിർത്തിക്കോ ട്ടാ. ഒന്നാമത്തേല് ഉച്ച തിരിഞ്ഞത് മഴ്യ, ത്ലാവർഷല്ലേ. പിന്നെ, ഞാണ്ടാവൂല്ല്യ " </p><p>ജെയ്ക്കബ്ബ് പറഞ്ഞത് കേട്ട് ജാതിയ്ക്കു കട വാങ്ങുന്ന പണി സുകുമാരൻ ഒരു നിമിഷം നിർത്തി.</p><p>"സുക്വേട്ടൻ നോക്കണ്ട, ഊണ് കഴിച്ചിട്ട് പോയാ മതി."</p><p>ചമ്മിയ ഒരു ചിരിയോടെ പണി തുടരുമ്പോൾ മനസ്സിലോർത്തു.</p><p>പണ്ടാരമടങ്ങാനായിട്ടു മാസത്തില് പത്ത് പന്തണ്ട് സ്ഥിരം പണി ഇവിടെനിന്നാ. രാവിലെ കഞ്ഞീം, ഉച്ചയ്ക്ക് ചോറും ഉഗ്രൻ കൂട്ടാനുകളും, ഉച്ച തിരിഞ്ഞു ചായേം കടീം. വശക്കേടാവുന്ന പണീമില്ല. അറുന്നൂറു രൂപ ദിവസക്കൂലി. </p><p>"എണ്ണൂറും എണ്ണൂറ്റമ്പതും പറമ്പുപണിയ്ക്കു കൂലിണ്ട് ട്ടാ.'' </p><p>എന്ന് പീറ്ററൊക്കെ പറയും. അത് നല്ലോണം പണിയണോർക്ക് മ്മക്ക് അറുന്നൂറന്നെ ഭാഗ്യം.. എന്ന് മനസിലുണ്ടെങ്കിലും </p><p>"ആടാ, നമ്മളെ പറ്റിക്ക്യന്നെ. ഞാമ്പിന്നെ സ്ഥിരം പണി ആയോണ്ട് സഹിക്കും.'' എന്നൊക്കെ പറയുമെങ്കിലും ഇതുള്ളതു ഭാഗ്യം എന്ന് മനസ്സിൽ തന്നെ ഉപസംഹരിക്കും. </p><p>"സുക്വേട്ടനെക്കൊണ്ട് തെങ്ങുങ്കുഴി കുത്താനൊന്നും പറ്റില്യ. അയിന് മ്മക്കെ വേറെ ആളെ വിളിക്കാം." എന്ന് ജെയ്ക്കബ്ബ് ഇന്നാളു പറഞ്ഞത് കേട്ട് കിടുങ്ങി പോയതാ. നാട്ടീന്നു ഒരെണ്ണത്തിനെ ആ പറമ്പില് കേറ്റാതെ രണ്ടു ബംഗാളികളെ വച്ച് അഡ്ജസ്റ് ചെയ്തു! ഭാഷ അറിയുന്നോൻ വല്ലോം ആണെങ്കി നമ്മളേപ്പ തെറിച്ചൂന്നു നോക്ക്യാ മതി. എന്ന് ഇടയ്ക്കിടയ്ക്ക് ആത്മഗതം അയവിറക്കുന്നത് കാരണം വല്യ കന്നന്തിരിവിനൊന്നും നിക്കാറില്ല.</p><p>ഉച്ചയ്ക്ക് ഇറങ്ങിയാ എന്ത് ചെയ്യും!</p><p>വീട്ടീ പോണേനെ കുറിച്ച് ചിന്തിക്കണ്ട. ആ പണ്ടാരക്കാലി ചെല്ലുമ്പോ മുതല് ചെവിതല തരില്ല്യ. എന്തേലും തിരിച്ചു പറഞ്ഞാ രണ്ടു കുരിപ്പുകളും വന്നു കയറിയാലേ ചോദ്യം ചെയ്യലായി ഭീഷണീയായി.. കോപ്പ്.</p><p>വേൺട്രപ്പോ.. ഇപ്പൊ വീട്ടിലേയ്ക്കില്ല.</p><p>ഷെയറിട്ടു അര ലിറ്റര് വാങ്ങാൻ ഷൈജു വരണ്ടേ. അവൻ ബിവറേജിലേയ്ക്ക് നേരിട്ട് വരും. പക്ഷെ, പണി കഴിഞ്ഞു എത്തണം. ആറ് മണിയെങ്കിലും ആവും.</p><p>ഷൈജു വരുന്നു. ക്യൂവിൽ കേറുന്നു. ജവാൻ വാങ്ങി മുറിക്കുന്നു. പീതാംബരന്റെ തട്ട് കടെരെ പിന്നിലെ പൊന്ത മാറാ പറ്റി നിന്ന് അഞ്ചു മിനിട്ടോണ്ട് പൂശുന്നു. ഓരോ കോള്ളീം ബൊട്ടീം കഴിക്കുന്നു.. അടി പൊളി. ഇതാണ് കുറച്ചു കൊല്ലങ്ങളായി തുടരുന്നത്. ഒരാളെക്കൂടി സെറ്റ് ആക്കി ലിറ്റര് തന്നെ വാങ്ങലാണ് പതിവ്. ജവാൻ വാങ്ങി വാങ്ങി ജവാൻ ഓഫ് വെള്ളിടിമുക്ക് എന്നൊരു പേരുകൂടി കിട്ടിയിട്ടുണ്ട്. </p><p>ആ വിളി കേട്ട് കേട്ട് എംസി, കോണ്ടസ ലേബലുകളിലേയ്ക്ക് മാറ്റം നടത്തി നോക്കിയെങ്കിലും ജവാൻ ജവാൻ തന്നെ!</p><p>ഊണ് കഴിച്ചു കഴിഞ്ഞു നോക്കിയപ്പോൾ വീട്ടുകാർ എങ്ങോട്ടോ പോവാനുള്ള ഒരുക്കത്തിലാണ്. കഴിച്ച് കഴിഞ്ഞില്ലേ? പോവാറായില്ലേ? എന്നീ ചോദ്യങ്ങൾ നോട്ടങ്ങളിൽ ഫീൽ ചെയ്തപ്പോൾ എണീറ്റു.</p><p>മുന്നൂറു വാങ്ങി പോക്കറ്റിൽ ഇട്ടതു അവിടെ തന്നെയില്ലേ എന്ന് ഉറപ്പു വരുത്തി. കുറച്ചു കാശുകൂടെ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴേ രണ്ടെണ്ണം വിടാമായിരുന്നു. ഇന്നലെ ബാക്കി ഉണ്ടായിരുന്നത് സജീവൻ തരാനുള്ള വകയിൽ എന്ന് പറഞ്ഞു ബലമായി വാങ്ങി. എന്ത് ചെയ്യാൻ. അല്ലെങ്കിലും നാട്ടുകാർക്ക് ഇപ്പൊ ഒരു വിലയുമില്ല. എല്ലാം കളഞ്ഞില്ലേ പുത്രക്കല്ലുകൾ.</p><p>മര്യാദയ്ക്ക് നാട്ടിലും വീട്ടിലും കുടിച്ചു അലമ്പുണ്ടാക്കി വാള് വച്ച് നടന്നേർന്നോനാ. പെണ്ണിനും പിള്ളേർക്കും ഒക്കെ പേടിയാർന്നു. അവളുടെ മുടിക്കുത്തിനു പിടിച്ച് കുനിച്ചു നിർത്തി എത്ര ഇടി കൊടുത്തു സന്തോഷിച്ചിട്ടുള്ളതാ. മേശക്കടിയിൽ പതുങ്ങി ഇരിക്കുന്ന പിള്ളേരെ എത്ര പ്രാവശ്യം കണ്ടിട്ടുള്ളതാ. നാട്ടുകാരെ എത്ര തെറി വിളിച്ചിട്ടുള്ളതാ.</p><p>കഴിഞ്ഞതിനു മുന്നത്തെ കൊല്ലം മീൻ ചട്ടിയെടുത്ത് വീക്കിയുടച്ച് കഞ്ഞിക്കലം തട്ടി തെറിപ്പിച്ച് പെണ്ണിന് രണ്ടെണ്ണം കൊടുക്കാൻ കയ്യോങ്ങിയതാ. </p><p>"അമ്മയെ ഇനി തൊട്ടാൽ കൈ ഞാൻ വെട്ടും."</p><p>അലർച്ചയിൽ കിടുങ്ങി പോയി. കൈയിൽ വെട്ടുകത്തിയുമായി മൂത്തവൻ.</p><p>"തൊട്ടു നോക്കടാ ധൈര്യമുണ്ടേൽ.. "രണ്ടാമത്തവനും!</p><p>അന്നു തോറ്റു തുടങ്ങിയതാ. പിള്ളേര് തന്നെക്കാളും വലുതായതു മനസിലാക്കിയില്ലാരുന്നു. വീട്ടിൽ, പിന്നെ നാട്ടിൽ, എവിടെയും തോൽവി. ആലോചിച്ചാൽ തല പെരുക്കും. രണ്ടെണ്ണം വിടുമ്പോൾ പഴയ ഊർജ്ജം തികട്ടി വരും.</p><p>....കൈ ഞാൻ വെട്ടും. തലയിൽ മുഴങ്ങുന്ന ശബ്ദം.</p><p>ബിവറേജിലേയ്ക്ക് നടന്നു.</p><p>"ഹയ്.. എന്ത്യേടാ ഉച്ചയ്ക്ക്? തുള്ളല് പ്രാക്ടീസു ചെയ്യാൻ പോവാ?"</p><p>തിരിഞ്ഞു നോക്കി. ശിവനാണ്. തിരിച്ചു പറയാൻ നാക്കു തരിച്ചു.</p><p>ശിവനെ തെറി വിളിച്ചതിനു മുമ്പ് കിട്ടിയ ചവിട്ടിക്കൂട്ട് ആലോചിച്ചപ്പോൾ അടക്കി. </p><p>ആദ്യമായിട്ടല്ലെടാ നീ വെളിച്ചപ്പാട് ആവണെ, കുറച്ചു ദിവസം അടി നിർത്തി നോമ്പെടുക്കടാ. ഒരു ചൈതന്യം ഒക്കെ ഉണ്ടാവട്ടെ.</p><p>നീ പോടാ മൈ... എന്ന് മനസിലും ഉം എന്നൊരു മൂളൽ ഉറക്കെയും പറഞ്ഞു മുന്നോട്ടു നടന്നു.</p><p>വെളിച്ചപ്പാട്.. കുടുംബക്ഷേത്രത്തിലെ ഉത്സാവത്തിനു ചേട്ടനാണ് വെളിച്ചപ്പാടാവാറു പതിവ്. കഴിഞ്ഞ മാസം അങ്ങേരു തെങ്ങുങ്കുഴീല് വീണു കാലൊടിഞ്ഞു. അതോണ്ട് ആ യോഗം എനിക്ക്. പകരക്കാരൻ. ആ, അന്ന് വയറു നിറയെ കള്ളു കിട്ടും. അല്ലാണ്ട് ഒരു പ്രയോജനോം ഇല്ല. അതിനു ഞാൻ നോമ്പെടുക്കാൻ. എന്റെ പട്ടി എടുക്കും.</p><p>ഉച്ചയായതുകൊണ്ടാവണം ബിവറേജിൽ ആളില്ല. </p><p>ശോ കാശുണ്ടെങ്കിൽ വാങ്ങി വെക്കാർന്നു. ഇനി തിരക്കാവും. ആരെങ്കിലും പരിചയക്കാർ വന്നാൽ ഫുള്ളിനുള്ള കാശ് ചോദിക്കാർന്നു. </p><p>"ചേട്ടൻ നേരത്തെ ഇവിടെ വന്നു സ്ഥാനം പിടിച്ചോ? "തെക്കേ അങ്ങാടിയിലെ രണ്ടു പിള്ളേരാ. ഗൾഫുകാരാ.. ലീവിന് വന്നതാവും.</p><p>"നിങ്ങ എന്താ ഇവിടെ?" ഒന്ന് കാർന്നോരു കളിച്ചു </p><p>"ഞങ്ങളൊരു ബിയറടിച്ചിട്ടു സിനിമയ്ക്ക് കേറാൻ. ചേട്ടന് വേണോ?"</p><p>"ഏയ്.. ബിയറ് ശീലല്യ"</p><p>"ചൂടല്ലേ ചേട്ടാ. ഒരെണ്ണം ഞങ്ങടെ കൂടെ ആവാം ന്നെ."</p><p>"എവിടെ ഇരുന്നു കഴിക്കും?"</p><p>"അതിനല്ലേ ഞങ്ങടെ കാറ്. എന്നിട്ടൊരു സിനിമ കണ്ടാ ഹാപ്പി". </p><p>കുപ്പികളും കൊണ്ട് കാറിൽ പോകുമ്പോൾ അവർ വീണ്ടും വിളിച്ചു.</p><p>"ചേട്ടൻ വരുന്നുണ്ടേ വാ."</p><p>എയർ പിടിച്ച് നിന്നാ ഒന്നും നടക്കില്ല. </p><p>അവർക്കു പുറകെ നടന്നു. ഇവരെ സോപ്പിട്ടു സിനിമയ്ക്കും കയറാം. ഏസിയിൽ ഇരുന്നു ഉറങ്ങാലോ. ഷൈജു വരുമ്പോഴേയ്ക്കും ക്യുവിലും കയറാം. കൊള്ളാം.</p><p>കാറിൽ കയറി പെട്ടന്ന് അടിച്ചു തീർത്ത് കുപ്പി കാനയിൽ നിക്ഷേപിച്ച് തിരികെ വരുമ്പോൾ യാതൊരു നാണവും ഇല്ലാതെ ചോദിച്ചു. </p><p>"എനിക്കൂടെ സിനിമയ്ക്ക് ടിക്കറ്റെടുത്ത് തര്വോ?"</p><p>അവർ മുഖത്തോടു മുഖം നോക്കി.എന്നിട്ടു വല്യ താല്പര്യം ഇല്ലാതെ പറഞ്ഞു "വാ. ഞങ്ങ സിനിമയ്ക്ക് ഇടയിൽ പോയെന്നു വരും. ചേട്ടൻ ഇന്നോ ടിക്കറ്റ് പിടിച്ചോ. കേറിക്കോ, ഞങ്ങ കുറച്ചു കഴിഞ്ഞേ കേറൂ."</p><p>നൈസായിട്ടു ഒഴിവാക്കുകയാ അല്ലെ എന്ന് ഏതോ സിനിമയിൽ കണ്ടത് ചോദിക്കാൻ തോന്നി. പകരം അതിനെന്താ എന്ന മട്ടിൽ ചിരിച്ചു. ഓസിനു കിട്ടുന്നവന് എന്ത് ആസിഡ് !</p><p>പടം തുടങ്ങി. തണുപ്പിൽ ഇരുന്നു ഉറങ്ങാൻ പോയവൻ ആണെങ്കിലും സ്ക്രീനിൽ നോക്കി. മമ്മൂട്ടീൻ മോഹൻലാലും ഒന്നുമല്ലല്ലോ. മലയാളം ആണ് ഭാഷയെങ്കിലും ഇത് മലയാള പടം അല്ലെ? ബിയറടിച്ച് ഫിറ്റായാ!!</p><p>അപ്പുറത്ത് ഇരുന്നവനോട് ചോദിച്ചു. ഇത് മലയാളം..?</p><p>കന്നഡ ഫിലിമാ ചേട്ടാ. ഡബ് ചെയ്തേക്കണതാ. കാന്താര </p><p>കാന്താരിയോ ?</p><p>കാന്താരാ. കാന്താരി അല്ല. ദേഷ്യം മറുപടിയിൽ കലർന്നപ്പോൾ ചോദ്യോത്തര പംക്തി നിർത്തി.</p><p>കണ്ടു കണ്ടങ്ങിരുന്നു പോയി. മൂത്രം ഡിപ്പോ പോവും എന്ന മട്ടിലും കടിച്ചു പിടിച്ച് കണ്ടിരുന്നു. ഇന്റർവെല്ലിനു മൂത്രം ഒഴിച്ച് വന്നിട്ട് വേഗം പാഠം തുടങ്ങാത്തതിന് ദേഷ്യപ്പെട്ടു.</p><p>പടം കഴിഞ്ഞു. പിള്ളേരുടെ കാറ് കിടപ്പുണ്ട്. അവർ പോയിട്ടൊന്നുമില്ല. പോവൂല എന്ന് അറിയാലോ. കാണാത്ത മട്ടിൽ ബിവറേജിലേയ്ക്ക് നടക്കുമ്പോൾ ഓർത്തു. കാന്താരാ കൊള്ളാലോ. ഭൂതക്കോലം.. നല്ല ഉഗ്രൻ വെളിച്ചപ്പാട്.</p><p>വെളി.. ച്ച.. പ്പാട് </p><p>തലയിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോയി.</p><p>തുലാമഴച്ചാറ്റലിന്റെ ഒരു തുള്ളി മുഖത്ത് വന്നു വീണു. ശരീരം മുഴുവൻ കോരിത്തരിച്ചു.</p><p>ചേട്ടൻ നേരം വൈക്യോ? സാധനം വാങ്ങിച്ചു. ഷൈജു ക്യുവിനു പുറത്ത് വച്ചെ വരവേറ്റു.</p><p>ഉം .. കനത്തിൽ മൂളി.</p><p>അര ലിറ്റർ ഓപീയാർ പകുതി വീതം അളന്നു കുടിച്ച് വീട്ടിലേയ്ക്കു നടക്കുമ്പോഴും ചിന്തകൾ തലങ്ങും വിലങ്ങും പാഞ്ഞു കൊണ്ടേയിരുന്നു.</p><p>വീട്ടിൽ ചെന്ന് കിടക്കുമ്പോൾ തലങ്ങും വിലങ്ങും കാന്താരാ.! സ്വപ്നത്തിലും കാന്താരാ!!</p><p>ഹലോ, ജവാൻ ഓഫ് വെള്ളിടിമുക്ക്.. ഇന്ന് പണിയില്ലേ ? രാവിലെ അയൽവാസി ദിവാകരന്റെ കുശലം.</p><p>"പോവാൻ ഇറങ്ങ്വാ" </p><p>എന്ന് ദിവാകരനോടും 'ജവാൻ അല്ലേടാ, കാന്താരാ ഓഫ് വെള്ളിടിമുക്ക്, ഞാൻ കാണിച്ച് തരാം. ഒരാഴ്ച കഴിയട്ടെ'. എന്ന് മനസ്സിലും പറഞ്ഞു. </p><p>ഇറങ്ങാൻ നേരം ചേട്ടൻ വന്നു.</p><p>ഡാ, നാളെ പുലർച്ചെ തൊട്ടു നീ അമ്പലത്തിൽ വേണം. അടിച്ചു ഓഫായി കിടക്കരുത്. ശനിയാഴ്ചയാണ് ഉത്സവം. അന്നു രാവിലെ അമ്പലത്തിലെ പരിപാടികൾ കഴിഞ്ഞാൽ പറയെഴുന്നെള്ളിപ്പാണ്. വീടുകളിലു കയറണം. ഇത്തിരി ദേവീ ചൈതന്യം ഉണ്ടാവാൻ പ്രാർത്ഥിച്ചു കിടന്നുറങ്ങു. ബാക്കി എല്ലാം ദേവി നടത്തിക്കോളും.</p><p>തല കുലുക്കി കേട്ടു.</p><p>പട്ടി, കഴിഞ്ഞ കൊല്ലം മുഴുവൻ നാട്ടുകാരും കേൾക്കേ ചെവി പൊട്ടുന്ന ചീത്ത വിളിച്ചവനാ. ദേവി കയറിയതാണെന്നുള്ള പറച്ചിലും. ശരിയാക്കി തരാം.</p><p>ഒന്ന് - ഒന്നര - രണ്ടു പെഗ് കണക്കിൽ ദിവസങ്ങൾ പോയി. </p><p>"നിങ്ങ ശരിക്കും നന്നാവ്വോ ?" </p><p>എന്ന് ചോദിച്ചവരോട് ''എന്തോ ഒരു ദേവീ ചൈതന്യം വരുന്നുണ്ട്'' എന്ന് മാത്രം മറുപടി പറഞ്ഞു.</p><p>ശനിയാഴ്ച </p><p>അമ്പലത്തിലെ ചടങ്ങുകൾ കഴിഞ്ഞു പറയെഴുന്നെള്ളിപ്പിനു ഒപ്പം ഇറങ്ങുമ്പോൾ സാത്വിക ഭാവം പരമാവധി വരുത്തി. അല്ലെങ്കിലും ചിലമ്പും അരമണിയുമണിഞ്ഞു ചുവന്ന പട്ടുധരിച്ചു കയ്യില് വാളും വാരിപ്പൂശിയ മഞ്ഞളുമൊക്കെയായി നടക്കുമ്പോൾ ഒരു വല്ലാത്ത പരിവേഷമാണ്. ഇന്നലെ വരെ പുച്ഛത്തോടെ നോക്കിയവർക്കൊക്കെ ഒരു ആരാധനാഭാവം! ഫൂ.. മനസ്സിൽ പറഞ്ഞു. കാന്താരാ തലയിൽ മിന്നി മറിഞ്ഞു. എരപ്പകൾ ഒരു ദിവസംകൊണ്ട് ഞാൻ ദിവ്യനായെത്രെ!</p><p>മൂന്നാലു വീടുകളിൽ കല്പനകളും പരിഹാരങ്ങളും പറഞ്ഞു. ചേട്ടന്റെ വീട്ടിൽ ചെന്നപ്പോൾ തറവാട്ടിലെ സർവരും ഉണ്ട്.</p><p>കാന്താരാ..</p><p>കലി കയറി.</p><p>ചേട്ടനെ തന്നെ പിടിച്ചു.</p><p>നമുക്ക് വേണ്ട വിധം ശ്രദ്ധ തരാത്തതെന്താ?</p><p>ആവശ്യമുള്ള നേരത്ത് മാത്രം ഉപാസിച്ചാൽ മതിയോ?</p><p>പോരാ. </p><p>ശ്രദ്ധിക്കാം.</p><p>ശ്രദ്ധിക്ക്യേ ? ആരെ ?</p><p>പിന്നങ്ങു തുടങ്ങി. വായ കഴയ്ക്കുന്നതു വരെ ചേട്ടന് കൊടുത്തു. </p><p>ന്നാ, പറഞ്ഞത് പോലെ ഒക്കെ ചെയ്യാവോ?</p><p>ഉവ്വ് സഹോദരങ്ങളെ വേണ്ട വിധം നോക്ക്വൊ ?</p><p>ഉവ്വ..</p><p>ഹ്മ്മ്.. മ്മ് ..</p><p>കലിയടങ്ങി.</p><p>സമാധാനമായി എന്ന് താൻ വിചാരിക്കുന്ന പോലെ തന്നെ "ആശ്വാസമായി. തീർന്നല്ലോ '' എന്ന് അവരും വിചാരിച്ചു കാണണം.</p><p>മനസ്സിൽ ചിരിച്ചു. കാന്താരാ എഫക്ട് മനസ്സിൽ വച്ച് ചിലയിടങ്ങളിൽ ഒന്ന് ഓടി നടക്കാനും അലറാനും മറന്നില്ല.</p><p>'സുമാരന് ശരിക്കും ദേവി ആവേശിച്ചു ട്ടാ '</p><p>എന്ന് ആരൊക്കെയോ പറയുന്നത് കേട്ട് ഉള്ളിൽ ചിരിച്ചു.</p><p>"ദേവിക്കു ദാഹിക്കുന്നു" എന്ന് പറഞ്ഞപ്പോൾ സ്പ്രൈറ്റ് കയ്യിലുണ്ടായിട്ടും പ ച്ചവെള്ളം നീട്ടിയവനെ നോട്ട് ചെയ്തു വച്ചു!</p><p>ഇടയ്ക്കു കള്ളു കിട്ടി. കുടിച്ചു വയറു വീർപ്പിക്കാൻ ഞാനില്ല. മറ്റേതു വരട്ടെ. ഹല്ലാ പിന്നെ.</p><p><br></p><p>അടുത്തത് സ്വന്തം വീട്!</p><p>കണ്ടപ്പോഴേ കലി വന്നു തുടങ്ങി!</p><p>മൂന്നും കൂടെ പറക്കുട്ടയും പറയിൽ വെച്ച തെങ്ങിൻ പൂക്കുലയും ഒക്കെയായി നിൽപ്പുണ്ട്. മനസ്സ് പട പടാ ഇടിച്ചു.</p><p>വാള് പറയിൽ മുട്ടിച്ച്\ പിടിച്ചു. നെല്ല് പറയിലേയ്ക്ക് മൂത്ത പുത്രൻ ചൊരിയുന്നുണ്ട്. ഭാര്യ എന്ന പൂതന കൈ കൂപ്പി നിൽക്കുന്നു. ഇളയവൻ അമ്മയ്ക്കരികിൽ. </p><p>വാള് വിറച്ചു പിന്നെ കൈകളും തുടർന്ന് ശരീരവും. കലി.. ശരിക്കും കലി കയറിയതു തന്നെ. വീടിനു ചുറ്റും രണ്ടു വട്ടം ഓടി. അകത്തേയ്ക്കു കയറി. പിന്നാലെ അമ്മയും മക്കളും. മൂത്തവന്റെ തലമുടിയിൽ പിടിച്ചു ചുമരിൽ ഒന്ന് മുട്ടിച്ചു.</p><p>"പിതൃക്കൾക്ക് കൊടുക്കാനുള്ളതെന്താ കൊടുക്കാത്തെ?"</p><p>ഒന്നു കൂടെ മുട്ടിച്ചു.</p><p>പല്ലിറുമ്മുന്നത് മനസ്സിലാവുന്നുണ്ട്. </p><p>ഒരടി കൊടുത്തു. </p><p>"മിണ്ടാട്ടം മുട്ടി നിൽക്കാ? ദേവിയോട് മൊഴിയാ.".</p><p>"കൊടുക്കാം."</p><p>അലറി.</p><p>'ശരിക്കും കലി കയറീ ട്ടാ.' കാഴ്ചക്കാർ പിറുപിറുത്തു.</p><p>നീയെന്താ അസ്ഥിത്തറയിൽ വിളക്ക് വയ്ക്കാത്തെ ?</p><p>ഇളയവന് ഒന്നു കൊടുത്തു. ചെക്കൻ പുളഞ്ഞു പോയി.</p><p>ഒന്നുകൂടെപുറത്തിറങ്ങി പറയിൽനിന്നു പൂക്കുല വലിച്ചെടുത്തു. വീണ്ടും അലർച്ചയോടെ അകത്തേയ്ക്! ഭാര്യയെ കിട്ടി. മുടിക്കുത്തിലാണ് പിടിച്ചത്.പൂക്കുല കൊണ്ട് രണ്ടെണ്ണം കൊടുത്തു.</p><p>"കുടുംബം നോക്കാതിരുന്നാ ദേവി ചൈതന്യം പോകുമെന്നറിയില്ലേ? "</p><p>ഒന്നലറി.</p><p>"കുടുംബോം കുടുംബത്തിലുള്ളൊരേം നോക്കാമോ?"</p><p>"നോക്കാം."</p><p>ഒന്നുകൂടെ കൊടുത്തു. ആഹാ, കാന്താരാ കണ്ടത് വർക്ക് ചെയ്യുന്നു. എല്ലാവരും ആകെ തരിച്ചു നിൽക്കുകയാണ്. വീടിനു ചുറ്റും ഒന്നുകൂടെ ഓടി. വാഴ രണ്ടെണ്ണം വെട്ടി വീഴ്ത്തി.</p><p><br></p><p>'കലി അടങ്ങുന്നില്ലല്ലോ!" ആളുകൾ അതിശയം കൂറി </p><p>ശരിക്കും ദേവി ശരീരത്തിൽ കയറിയതുപോലൊരു തോന്നൽ. </p><p>അലറി.</p><p>ജനം നടുങ്ങി. മക്കൾ വച്ച രണ്ടു വാഴ കൂടി വെട്ടിയെറിയാൻ കൈ തരിച്ചു. എന്തിനു കുറയ്ക്കണം. ഓടിച്ചെന്നു വാഴയ്ക്ക് ഒരു ചവിട്ടു കൊടുത്തു. അത് പ്രതീക്ഷിച്ചതിലും എളുപ്പത്തിൽ അപ്പുറത്തേയ്ക്ക് മറിഞ്ഞു.</p><p>അടുത്ത നിമിഷം ദൈവികമായ ശക്തിയാൽ പാതാളത്തിലേക്കു വലിച്ചെടുക്കപ്പെട്ട പോലൊരു തോന്നൽ.</p><p>അല്ല, എങ്ങോട്ടോ അതി വേഗം പോവുകയാണല്ലോ. അയ്യോ ഇത് കിണ .. എന്ന് ചിന്തിക്കുമ്പോഴേയ്ക്കും വെള്ളത്തിനടിയിലേയ്ക്ക് പോയി. കുറച്ചു നേരത്തേയ്ക്കു ഒന്നും മനസിലായില്ല. വെപ്രാളത്തിൽ മുകളിലേക്കുയരുമ്പോൾ താൻ കിണറ്റിൽ വീണു എന്ന യാഥാർഥ്യം മനസിലായി.</p><p>മൂക്കിലും ശ്വാസകോശത്തിലും വെള്ളം കയറി. ഒരുകണക്കിന് വെള്ളത്തിനു മുകളിൽ പൊങ്ങി. മുകളിൽ നിറയെ ആളുകൾ എത്തിയിട്ടുണ്ട്.</p><p>മേല് മുഴുവൻ നുറുങ്ങിയ വേദന. കാന്താര പണി തന്നല്ലോ, കോപ്പ്.</p><p>"കയറിട്ടു താടാ. എന്നെ കേറ്റടാ." എന്ന് നിലവിളിക്കാതിരിക്കാൻ ആയില്ല.</p><p>"കുറച്ചു കഴിഞ്ഞിട്ട് മതി. ചത്തിട്ടൊന്നുല്ല്യ. കലി നല്ലോണം അടങ്ങട്ടെ"</p><p> എന്ന് പറഞ്ഞിട്ട് പോണ ശബ്ദം തന്റെ പെണ്ണുമ്പിള്ളേടെ തന്നെ ആണെന്നും ഞങ്ങ കയറ്റിക്കൊളളു കുറച്ചു കഴിയട്ടെ എന്ന് പറഞ്ഞത് മക്കളാണെന്നും തിരിച്ചറിഞ്ഞ് ഇട്ടു തരാൻ പോകുന്ന കയറിനെ പ്രതീക്ഷിച്ച് സുകുമാരൻ - കാന്താരാ ഓഫ് വെള്ളിടിമുക്ക് കിണറിൽ വളർന്ന തൊണ്ടി യുടെ ചില്ലയിൽ പിടിച്ച് നെടുവീർപ്പിട്ടു കിടന്നു.</p>animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com0tag:blogger.com,1999:blog-2232800247796717328.post-27892007279228911042020-04-18T07:31:00.001-07:002020-04-18T07:43:29.858-07:00ഒരു കൊടും കൊറോണക്കാലത്ത് 1<div dir="ltr" style="text-align: left;" trbidi="on">
<div>
<br /></div>
<div>
ലൈഫ് ഒഴുകുന്ന വെള്ളത്തിനനുസരിച്ചു നീങ്ങുന്ന വാഴപ്പിണ്ടികളിൽ പിടിച്ചു കിടന്നു നീന്തുന്ന കൗമാരത്തിൽ എനിക്കുണ്ടായ വായനാരസങ്ങൾ സൊ കോൾഡ് 'മ' വാരികകളായിരുന്നു. വായനയുടെ ലോകത്തേയ്ക്ക് ലൈഫ് ജാക്കറ്റ് തന്നു വിളിച്ച ആ 'മ'കളെ എങ്ങിനെ മറക്കാൻ. ഓരോ ദിവസവും ഇന്നലത്തെ ഏങ്ങലടിയുടെ തുടർച്ച ഇന്ന് കരച്ചിലാവുമോ എന്നു കാത്തിരിക്കുന്ന ഇന്നത്തെ സീരിയൽ ഫാൻസിനെപ്പോലെ ആഴ്ചതോറും തുടരൻറെ ബാക്കിക്കായി കാത്തിരിക്കുന്ന ഒരു കാതര ഹൃദയം ഞാനും സ്വന്തമാക്കി.</div>
<div>
<br /></div>
<div>
അത്തരം ഒരു കാലത്താണ് എന്നെ കൊറോണ ബാധിക്കുന്നത്!</div>
<div>
<br /></div>
<div>
അതൊരു വല്ലാത്ത ബാധയായിരുന്നു. തുടരന്മാരുടെ ഓരോ ആഴ്ചയിലേയും അവതാരങ്ങൾക്കിടയിൽ കൊറോണ വന്നുകൊണ്ടേയിരുന്നു. നായകന്മാർ പാരീസിലെ ഈഫൽ ടവറിനു വടക്കുവശത്തെ മൂന്നാം നമ്പർ സ്ട്രീറ്റിലെ അഞ്ചാമത്തെ ബിൽഡിങ്ങിലെ പതിനേഴാം നമ്പർ മുറിയിലോ എട്ടാം നമ്പർ തെരുവിലെ ഓപ്പൺ റെസ്റ്റോറന്റിൽ കപ്പുച്ചിനോ കുടിച്ചു റിലാക്സ് ചെയ്യുമ്പോഴോ ഒക്കെ അവൻ പ്രത്യക്ഷപ്പെട്ടു. എന്നിൽ ആവേശിക്കപ്പെട്ടു.. നിരന്തരം കൊറോണ ബാധിച്ചു ഞാൻ ആ പ്രത്യേക അവസ്ഥയ്ക്ക് അടിമയായിത്തീർന്നു.ഹാഫ് എ കൊറോണ എന്ന ഭീകരൻ!! ഡിക്റ്ററ്റീവ് മാക്സിനോ, ഡി. പുഷ്പരാജോ ഒക്കെ വൻ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നതു ഈ സൊ കോൾഡ് കൊറോണയുടെ പിൻബലത്തോടെ ആണെന്ന ചിന്ത എന്നിൽ ഒരു 'അന്യനെ' വളർത്തിക്കൊണ്ടിരുന്നു. കോട്ടയം പുഷ്പനാഥ് എന്ന അതിന്റെ സൃഷ്ടാവ് എന്റെ ആരാധനാ മൂർത്തിയായി.</div>
<div>
<br /></div>
<div>
കൊറോണാ ബാധയിൽ ആവേശഭരിതനായി കുറച്ചു കൊല്ലങ്ങൾ കടന്നു പോയി. "എന്താടാ ഞാൻ വരുമ്പോ സ്പെഷ്യൽ ആയി കൊണ്ട് വരേണ്ടത്?" എന്ന് കത്തെഴുതി ചോദിച്ച 'ഫോറിൻകാരൻ' കൂട്ടുകാരനോട് ഇടം വലം നോക്കാതെ 'ഒരു പാക്കറ്റ് ഹാഫ് എ കൊറോണ' എന്ന് പറയാൻ എനിക്ക് പിടി ഉഷയ്ക്ക് മെഡൽ നഷ്ടമായതിന്റെ പത്തിലൊന്നു സമയം പോലും വേണ്ടി വന്നില്ല.</div>
<div>
<br /></div>
<div>
"അതെന്തൂട്ട് ?" എന്ന് അവനും ചോദിച്ചില്ലെന്നാണ് ഓർമ്മ. കാരണം ലവനും പുഷ്, ബോസ് ഫാനായിരുന്നു എന്നുറപ്പല്ലേ. "ഓകെ ഡാ വനേ" എന്ന മറുപടിയിൽ ഞാൻ സ്വപ്നലോകത്തെ ബാലഭാസ്കറായി.</div>
<div>
<br /></div>
<div>
കാത്തുകാത്തിരുന്ന് അവൻ വന്ന വിവരം അറിഞ്ഞു ആ വീടിനു മുന്നിലൂടെ ബെല്ലടിയും എത്തിച്ചുനോട്ടവുമായി മൂന്നാലു ദിവസം പത്ത് ചാലുവീതം പോയി നിരാശാകാമുകന്റെ റോളായി. 'സാധനം ണ്ട്.. ആളൊഴിയട്രാ'ന്ന് കൂട്ടുകാരൻ പറഞ്ഞതിന്റെ വെളിച്ചത്തിൽ ഞാൻ വരം നൽകാൻ എൻട്രി മ്യൂസിക്കിട്ടിട്ടും പ്രത്യക്ഷപ്പെടാത്ത ദൈവങ്ങളെ കാത്ത് നിൽക്കുന്ന താപസനായി. ഗൾഫ്കാരന്റെ വീട്ടീന്ന് ആളൊഴിഞ്ഞു അരങ്ങൊഴിഞ്ഞിട്ടു വേണ്ടേ മറ്റേ സാധനം എടുക്കാൻ. ക്ഷമയുടെ നെല്ലിപ്പടീടെ അടിയിലെ മണലുവിരിച്ചത് വരെ കണ്ട്.</div>
<div>
<br /></div>
<div>
അവസാനം, സൂര്യൻ കാൽക്കീഴിൽ തന്നെ നിഴല് വീഴ്ത്തുന്ന ഒരു ഉച്ച സമയം കഴിഞ്ഞപ്പോൾ കൂട്ടുകാരന്റെ സൂചന അനുസരിച്ച് ഞങ്ങൾ നാലഞ്ചു പേര് ലവന്റെ വീട്ടിൽ ഒത്തു കൂടി. അവന്റെ 'അമ്മ മാത്രേ വീട്ടിലുള്ളൂ. ബുർജ് അൽ അറബിനു മുകളിലെ ഹെലിപാഡ്, മീൻ മാർക്കറ്റിലെ ചാള, കുബ്ബൂസിന്റെ രുചി ഒക്കെ പങ്കു വക്കുമ്പോഴും ഞാൻ അസ്വസ്ഥനായിരുന്നു. എവിടെ 'സാധനം'? </div>
<div>
അവസാനം, 'നീ പറഞ്ഞ സാധനം..' എന്നവൻ പറഞ്ഞപ്പോൾ മനസിന് മുകളിൽ ഉരുണ്ടുകൂടിയ മേഘങ്ങൾ മേഘസ്ഫോടനമായി
പെട്ടെന്ന് ഇടി വെട്ടി പെയ്തു.</div>
<div>
<br /></div>
<div>
പക്ഷേ ..</div>
<div>
<br /></div>
<div>
"എടാ, നിന്റെ കൊറോണയ്ക്ക് എന്താ വിലന്നറിയോ? അതൊന്നും മ്മക്ക് താങ്ങില്ലിഷ്ടാ."</div>
<div>
മഴ ഠപ്പേ ന്നു നിന്നു.</div>
<div>
ങേ, കൊണ്ടന്നില്ലേ ?!</div>
<br />
<div>
</div>
<br />
<div>
ഞാൻ നിരാശിത് ഹുവാ. എറിഞ്ഞ ബോളോക്കെ വൈഡ് ആയിപ്പോയ ബൗളർ ആയി.</div>
<div>
ഞാൻ പ്രത്യേകം കൊറോണ ഇൻഫോർമേഷൻ കൊടുത്തിരുന്ന കോമൺ ചങ്ങാതിമാർ എന്നെ ഒരു പ്രത്യേക നോട്ടം നോക്കി.</div>
<div>
ദയനീയമായി ഞാൻ ഫോറിൻ ഫ്രണ്ട്നെ വീക്ഷിച്ചു. </div>
<div>
<br /></div>
<div>
"ഡാ, ഡെസ്പാവൻഡറാ.. കൊറോണ ഇല്ലാന്നേ ഉള്ളൂ വേറൊരെണ്ണം കൊണ്ടന്നണ്ട്"</div>
<div>
അവൻ ഒരു പായ്ക്കറ്റ് കയ്യിൽ തന്നു. </div>
<div>
മൂന്നെണ്ണം ഉള്ള വേറേതോ ഒരു ബ്രാൻഡിന്റെ ഉഷാർ സിഗാർ പാക്കറ്റ്.! ആറിഞ്ച് നീളം. നല്ല വണ്ണം. കൊള്ളാലോ.. എന്റെ ഉള്ളിൽ ഷു ..ഉ ഉഉ ഊ .. എന്ന ഗുഡ് ബാഡ് ആൻഡ് അഗ്ളി വിസ്ലിംഗ് തീം മ്യൂസിക് അലയടിച്ചു.</div>
<div>
<br /></div>
<div>
സിഗാർ എങ്ങിനെ ഹാൻഡിൽ ചെയ്യണമെന്ന റെഫറൻസ് എനിക്കുണ്ട്. ഞാനത് ഏറ്റു വാങ്ങി. ഒരെണ്ണം എടുത്ത് ഇങ്ങേ അറ്റം മുതൽ ആ അറ്റം വരെ മൂക്കിൽ മുട്ടിച്ചു വലിച്ചു സുഗന്ധം നുകർന്നു. </div>
<div>
<br /></div>
<div>
"ഇത് കത്തിക്കാൻ ഒരു സ്പെഷ്യൽ ലൈറ്ററും അറ്റം കട്ട് ചെയ്യാൻ ഒരു അടയ്ക്കാ കത്തി പോലത്തെ കിടുത്തത്താപ്പും ഇണ്ട് ട്ടാ."</div>
<div>
"അതുണ്ടായോട്ടെ, നീയിപ്പോ തീപ്പെട്ടികൊണ്ടു ഒരെണ്ണം കത്തിയ്ക്ക്."</div>
<div>
"അമ്മ?"</div>
<div>
"അത് ഞങ്ങക്കല്ലേ പ്രശ്നമുള്ളൂ നിനക്കില്ലല്ലോ."</div>
<div>
<br /></div>
<div>
അത് ശരിയാ.. എന്റെ അവസ്ഥ ഏതാണ്ട് ശബരിമലയ്ക്കു നേർന്ന മു ട്ടനാടിന്റെ പോലാണ്. എനിക്ക് ആരുടെ മുമ്പിലും വലിയ്ക്കാം, തല്ലുണ്ടാക്കാം, കുടിക്കാം, കാനയിൽ കിടക്കാം.</div>
<div>
<br /></div>
<div>
ഒട്ടും വൈകിച്ചില്ല. ചുരുട്ടിന്റെ മുൻ അറ്റം കുറച്ചു കടിച്ചു പുകയില നുണഞ്ഞു. </div>
<div>
"ഇതെന്തൂട്രാപ്പാ ഇത്?" എന്ന് ഏലി വലാഷും ലീ വാൻ ക്ളീഫും ചോദിച്ചപ്പോൾ "ഇതാണ് അതിൻറെ ഒരിത്" എന്ന് കള്ളിമുണ്ടും വലിയ ചെക്കുള്ള ഷർട്ടുമിട്ട ക്ലിന്റ് ഈസ്റ്റ് വുഡ് മറുപടി കൊടുത്തു! </div>
<div>
<br /></div>
<div>
കത്തിച്ചു. ഒപ്പം ഒരു വലി ഉണ്ടല്ലോ.</div>
<div>
ഹമ്മേ.. ഒന്നര കിലോയുടെ കട്ടി കൊണ്ട് ഇടിച്ച പോലെ ഒരു കട്ട പുക വന്നു തൊണ്ടയിൽ ഇടിച്ചു. </div>
<div>
ചുമ ഞാൻ കടിച്ചമർത്തി. കണ്ണ് നിറഞ്ഞു വന്നു. മുഖം ചുവന്നു. </div>
<div>
ആക്സിഡണ്ട് പറ്റി ഐസിയുവില് ഡ്രസിങ് നടത്തുമ്പോ സർജിക്കൽ സ്പിരിറ്റ് വച്ച് ക്ളീൻ ചെയ്തിട്ട് ദേഹമാസകലം നീറിപ്പണ്ടാരമടങ്ങി കിടക്കുമ്പോ ഒരു ചോദ്യം ഉണ്ട്, അതുപോലെ </div>
<div>
<br /></div>
<div>
"എങ്ങനെ ഉണ്ട്?" ചോദ്യങ്ങൾ വന്നു.</div>
<div>
"പെട സാനം ഷ്ടോ.." </div>
<div>
<br /></div>
<div>
എന്ന് പറഞ്ഞപ്പോ ഇത്തളുകമ്പനീന്ന് കക്ക നീറ്റുമ്പോ പുക വരുന്ന പോലെ ഗുമു ഗുമാന്ന് പുക വന്നു. വിട്ടു കൊടുക്കാൻ അഭിനയിച്ച മടിയ്ക്കു അഭിനയത്തിന് സ്റ്റേറ്റ് അവാർഡ് എങ്കിലും കിട്ടിയേനെ. വലിക്കാൻ ഒരുങ്ങിയവരോട് ഞാൻ പറഞ്ഞു.. </div>
<div>
<br /></div>
<div>
"ആഞ്ഞു വലിക്കണ്ടാ ട്ടാ. നിങ്ങക്ക് പരിചയമില്ലാത്തതല്ലേ. പുക നല്ല കട്ടിയാ."</div>
<div>
<br /></div>
<div>
ഒന്നുരണ്ടു പേര് ചുമച്ചു.</div>
<div>
<br /></div>
<div>
"മൈന്റാക്കണ്ട.. ഇതേയ് സിഗരറ്റു പോലെ വലിക്കണ്ട. കൂളായിട്ടു.. പതുക്കെ.."</div>
<div>
"എന്തൂട്ടാ ഇതിന്റെ പേര് പറഞ്ഞത് കോറോന്യോ ?"</div>
<div>
"ഇത്.. ആ കൊറോണ തന്നെ. ഹാഫ് എ കൊറോണ." ഞാൻ പറഞ്ഞു.</div>
<div>
"ഹാഫ് ഇങ്ങനെ.. അപ്പൊ ഇതിന്റെ ഫുൾ എങ്ങനെ ഇണ്ടാവും ഷ്ഠാ?!"</div>
<div>
"ഇതിന്നു തീർ്വോ ?"</div>
<div>
<br /></div>
<div>
ശരിയാ. ഈ കോപ്പ് അനങ്ങുന്നില്ലല്ലോ.</div>
<div>
"എടാ, ഇതെയ് രാവിലെ ഒരെണ്ണം കത്തിച്ചു വച്ചാൽ വൈകീട്ട് വരെ ആഷ്ട്രേയിൽ ഇരിക്കും. ഇടയ്ക്കു ഓരോ വലി. അത്രേ ഉള്ളൂ." ഫോറിൻ ഗെഡി പറഞ്ഞു.</div>
<div>
<br /></div>
<div>
ഇടയിൽ ലവന്റെ 'അമ്മ അങ്ങോട്ടും ഇങ്ങോട്ടും പാസ് ചെയ്യുമ്പോൾ 'കൊറോണ' എന്റെ കയ്യിൽ കൃത്യമായി എത്തും.</div>
<div>
അന്നത്തെ സിനിമകളിൽ നായകൻറെ എൻട്രി പോലെ പുകയ്ക്കുള്ളിൽനിന്നു ഞാൻ ഓരോ പ്രാവശ്യവും അമ്മയ്ക്ക് മുന്നിൽ തെളിഞ്ഞു വരും!</div>
<div>
<br /></div>
<div>
<br /></div>
<div>
<br /></div>
<div>
"ഡാ മോനെ." വീടിനുള്ളിലെ പുക മൊത്തം നോക്കിയിട്ടു എന്റെ ഒരു അടക്കിയ ചുമയ്ക്ക് പുറകെ അമ്മ വിളിച്ചു.</div>
<div>
<br /></div>
<div>
"അതേയ്, ഇത് നിന്റൊടെ പോയിട്ട് പോരെ?"</div>
<div>
"അതെന്താ അമ്മെ"?</div>
<div>
"അല്ലേടാ, നിനക്കിവിടെ വച്ച് എന്തെങ്കിലും പറ്റിയാ നിന്റെ അപ്പനോട് ഞാൻ സമാധാനം പറയണ്ടേ? നിന്റൊടെ തന്നെ ആവുമ്പൊ പിന്നെ പോസ്റ്റ്മോർട്ടം വേണമെന്നൊന്നും ആരും പറയില്ലല്ലോ !"</div>
<div>
<br /></div>
<div>
(തുടരും)</div>
</div>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com3tag:blogger.com,1999:blog-2232800247796717328.post-36903259869957331752020-03-28T20:37:00.001-07:002020-03-28T20:37:55.697-07:00ചമ്മലിന്റെ മുപ്പതു വർഷങ്ങൾ <div dir="ltr" style="text-align: left;" trbidi="on">
പന്ത് കളി കഴിഞ്ഞ് നാറിയ ഷോർട്സ് &ജേഴ്സി ഉണങ്ങി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ തലയ്ക്ക് മുകളിൽ ബൾബ് കത്തി. എന്തായാലും കുളിക്കണം. എന്നാപിന്നെ മുടിവെട്ടും കഴിയ്ക്കാം. ഒരു കുളിക്കു രണ്ടു കാര്യം. സമയം ഏഴര കഴിഞ്ഞതോണ്ട് അശോകേട്ടൻ 'ആലംബന' ആവാൻ വഴിയില്ല.<br />
<br />
"നീ തിങ്കളാഴ്ച വൈന്നേരം വന്നാ മതീ ട്രാ.. " എന്ന് ഇന്നാളു കൂട്ടുകാരനോട് പറഞ്ഞെ ഉള്ളൂ.<br />
"അതെന്താ അന്നത്തെ പ്രത്യേകത?"<br />
"എടാ, വനേ.. നീയിവന്റെ മുടി നോക്യേ. പൂപ്പല് കളയണ കമ്പി ബ്രഷിന്റെ കട്ടിയാ മുടിക്ക്. ചൊവ്വാഴ്ച മൊടക്കലെടാ. അപ്പൊ ഇത് വെട്ടി, മൂർച്ച പോണ കത്രിക കുത്തിയിരുന്നു ചാണയ്ക്കു വെക്കാലോ" എന്നൊക്കെ പറയണ ഗെഡിയാണ് ശ്രീ അശോക്.<br />
<br />
"ഹും .. ഇന്ന് അവസാനത്തെ ആളായത്കൊണ്ട് സീറ്റിൽ കേറ്റുന്നു." എന്ന് പറഞ്ഞേക്കും അത് സാരമില്ല. ആള് രസികനാണ്. തമാശക്കാരനാണ്. എല്ലാ ബാര്ബര്മാരെയും പോലെ ലോകവിവരങ്ങളുടെ ഭണ്ടാകാരമാണ്.<br />
<br />
'ഇത്തവണത്തെ നാനയുടെ സെന്റർ സ്പ്രെഡ് മികച്ച ഒരിതായിരിക്കണമെ' എന്ന് ഓർത്തുകൊണ്ട് ബാർബർ ഷാപ്പിൽ കയറുമ്പോൾ അശോക് ദി ബാർബേറിയൻ ഒരാളെ വെട്ടി മുറിച്ചു ലെവലാക്കുന്നുണ്ട്. സുകുവേട്ടൻ അപ്പുറത്തെ ചെയറിലിരിക്കുന്ന ആരെയോ ഗോദ്രേജ് ഷേവിങ് റൗണ്ട് പതപ്പിച്ചു ക്രിസ്തുമസ് ഫാദർ ആക്കി ഇരുത്തിയിട്ടുണ്ട്. ഇതാരാണാവോ? ആളെ തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ പതകൊണ്ട് മൂടി വച്ചിട്ട് സുകുവേട്ടൻ എങ്ങോട്ടോ പോകുന്നു!<br />
<br />
"അതേയ് സായ്വിന്റെ കട ദിപ്പോ അടയ്ക്കും ത്തിരി പച്ചക്കറി.." എന്നൊരു ജാമ്യം സാന്താക്ളോസിനോട് പറയുകയും ആ പാവംഅത് കൊടുക്കുകയും ചെയ്തിട്ടുണ്ട്.<br />
<br />
സുകുവേട്ടന്റെ ആണ് കട. അശോകൻ ആൾടെ പെങ്ങൾടെ മോനാണ്. ഒന്നര മില്ലി മീറ്റർ അളന്നു നോക്കി അപ്പന്റെ നിർദ്ദേശം കൃത്യമായി നടപ്പിലാക്കിയിരുന്ന സ്കൂൾ കാലത്ത് സുകുവേട്ടൻ ആയിരുന്നു എന്റെ ബാർബർ. ക്രമേണ, ഞാൻ സ്വയം പര്യാപ്തൻ ആവുകയും ചെറിയ പഴുതാര മീശയും നീട്ടി വളത്തിയ മുടിയും ഒക്കെയായി കോലം കേട്ട് പോവുകയും ചെയ്തതോടെ സുകുവേട്ടനെ ഞാൻ ഡിവോഴ്സ് ചെയ്തു! നിർദ്ദാക്ഷിണ്യം ഞാൻ അശോകൻ ആർമിയിൽ ചേർന്നു. ആള് നമ്മടെ ആളാ. നാലഞ്ചു വയസു കൂടുതൽ കാണും. തുണിപ്പന്തു കളി തൊട്ടു റഗ്ബി വരേയും കടലാസൊണ്ട് ഉണ്ടാക്കുന്ന വിമാനം തൊട്ട് മിഗും മിറാഷും വരെയും നേരമുണ്ടെങ്കിൽ ആശയങ്ങൾ കൈ മാറാം. സുക്വേട്ടൻ ഇല്ലാത്ത നേരമായാൽ ഹാപ്പി ആയി.<br />
<br />
'ഭ്രൂട്ടീഷൻ വേണ്ടാത്തോണ്ടാ ഇവിടെ' എന്ന മട്ടിൽ യാതൊരു താല്പര്യവും ഇല്ലാത്ത പോലെ ഒരു നാന വെറുതെ മറിച്ചു നോക്കാൻ എടുത്തു. വളരെ കാഷ്വൽ ആയി എന്ന ഭാവത്തിൽ മുഖചിത്രം നോക്കി. താല്പര്യം ഇല്ലാത്ത പോലെ അവിടെ തന്നെ ഇട്ടു. അത് പഴയ ലക്കമാണ്.<br />
പുത്തൻ ?<br />
ഉണ്ടല്ലോ..<br />
വളരെ കാഷ്വൽ ആയി തന്നെ അതെടുത്തു. മുഖചിത്രം നോക്കി കഷ്ടം എന്ന ഭാവത്തിൽ മറിച്ചു. സാന്താക്ളോസ് ഇതൊക്കെ നോക്കുന്നുണ്ടെന്ന ചിന്തയിൽ ആണ് ഇതൊക്കെ അഭിനയിക്കുന്നത്. ഉള്ളിൽ ആക്രാൻത് അലയടിക്കുന്നുണ്ട്.<br />
<br />
"ഇത്തവണത്തെ നട് പേജ് ഗംഭീരം. എന്താ ഫോട്ടോ" ഇരയുടെ മുകളിൽ വിരിച്ചിരുന്ന തുണിയും മുടിയും കടയുടെ മൂലയിലുള്ള സെപ്പരേഷനിലേയ്ക്ക് കൊണ്ട് തട്ടുമ്പോൾ അശോകേട്ടൻ.<br />
ഞാൻ ഒന്ന് ചമ്മി, കേൾക്കാത്ത പോലെ ഇരുന്നു.<br />
അപ്പോളുണ്ട് ആള് പുസ്തകം എന്റെ കയ്യീന്ന് വാങ്ങി നടുപേജ് നിവർത്തി ഒറ്റ കാണിക്കൽ!<br />
<br />
ആസ് യൂഷ്വൽ മുഖത്തേക്കാൾ കൂടുതൽ മെയ്ക് അപ് തുടകളിലും വയറിലും ക്ളീവേജിലും ഇട്ട ഒരു മസാലദോശ എന്നെ നോക്കി ചിരിച്ചു. ഞാൻ താല്പര്യമില്ലാത്ത മട്ടിൽ സാന്താക്ളോസിനെ നോക്കി. അയാൾ മൂകസാക്ഷിയായി ഇരിപ്പുണ്ട്.ആരാണീ മഹാൻ എന്നൊരു പിടീം കിട്ടുന്നില്ല. അതോണ്ട് ഞാനൊരു പുച്ഛച്ചിരി അശോകേട്ടനെ നോക്കി ചിരിച്ചു.<br />
<br />
"ഹൌ.. ഇഷ്ടായില്ലാന്നു തോന്നുണു.. അല്ലെങ്കി കമിഴ്ന്നു വീഴാറുണ്ടല്ലോ.<br />
നേരം കളയണ്ട.. ഇരിക്ക്"<br />
<br />
ചെറുതല്ലാത്ത രീതിയിൽ ചമ്മി. പിന്നെ ഞാൻ ശരിക്കും ഞാനായി. നനഞ്ഞാൽ പിന്നെ മുങാൻകുഴി ഇട്ടു കുളിച്ചിട്ടേ ഉള്ളൂ.<br />
<br />
"ഇതാണോ ഗംഭീര പടം? ഏയ്.. പോരാ ട്ടാ."<br />
<br />
സീറ്റിൽ കയറി ഇരുന്നു പുതപ്പു പുതപ്പിക്കാനായി ജേഴ്സി പുറകിലേക്ക് വലിച്ചപ്പോൾ ഒരു നീറ്റൽ. കോർണർ എടുക്കാനുള്ള കൂട്ടപ്പൊരിച്ചിലിനിടയിൽ കഴുത്തിനു പുറകിലായി ഒരു മാന്തു കിട്ടിയത് ഫീൽ ചെയ്തിരുന്നു. കളി സ്പിരിറ്റിൽ അത് മൈൻഡ് ചെയ്തില്ല.<br />
<br />
"എന്തൂട്രാ ഇത്?" അശോകേട്ടൻ തൊലിപ്പുറത്തെ തിണർത്ത കോറലു കണ്ടു ചോദിച്ചു.<br />
സാന്താക്ലോസ് എത്തി നോക്കുന്നത് കണ്ടു..<br />
വളരെ കൂളായി, നാടകീയമായി ഞാൻ പറഞ്ഞു..<br />
"നഖം കൊണ്ടതാ.. അവളിങ്ങനെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.<br />
ശ്ശെ.<br />
ആവേശത്തിനൊരു പരിധിയില്ലേ.. ദുഷ്ട, മനുഷ്യനെ നാറ്റിയ്ക്കാൻ !"<br />
<br />
പത്തോമ്പതാം വയസിന്മേൽ ഓട്ടം പോകുന്ന എന്റെ ഡയലോഗിൽ അശോകേട്ടൻ അറിഞ്ഞു ചിരിച്ചു.<br />
സാന്താക്ളോസിന്റെ മുരടനക്കം കേട്ടു.<br />
മൈൻഡ് ചെയ്തില്ല.<br />
<br />
കൂടുതൽ വിശദീകരണത്തിലേയ്ക്ക് പോകുമ്പോഴേയ്ക്കും പച്ചക്കറി സഞ്ചിയുമായി സുകുവേട്ടൻ വന്നു. രംഗത്തിനു സെൻസർബോർഡ് കത്രിക വീണു. വെട്ടിനിരത്തൽ തുടങ്ങി. അവസരോചിതമായി അടിച്ച ഡയലോഗിൽ സ്വയം അഭിരമിച്ച് ഇരുന്ന ഞാൻ അടുത്ത നിമിഷം വിളറി വെളുത്തു.<br />
<br />
സത്യത്തിന്റെ കണികകൾ മറ നീക്കി പുറത്ത് വരും എന്ന് പറഞ്ഞ പോലെ സുകുവേട്ടന്റെ ഓരോ ഷേവിലും സാന്താക്ളോസ്ന്റെ യഥാർതഥ മുഖം പുറത്ത് വന്നു... വാസുദേവേട്ടൻ. അപ്പന്റെ ഉറ്റ ദോസ്ത്, അയൽക്കാരൻ..<br />
<br />
അന്ന് തോന്നിയ ചമ്മല് പത്തുമുപ്പതു കൊല്ലം കഴിഞ്ഞു കഴിഞ്ഞ ഡിസംബറിലാ മാറിയത്, വാസുദേവേട്ടൻ മരിച്ചപ്പോ.</div>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com5tag:blogger.com,1999:blog-2232800247796717328.post-75607408594655842992019-11-18T23:16:00.001-08:002019-11-18T23:24:23.444-08:00ഗർഭർ <div dir="ltr" style="text-align: left;" trbidi="on">
<div dir="ltr">
ജീവിതം ശാന്തസുന്ദരവും അയത്ന ലളിതവും ആണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാൻ മിനക്കെടുന്ന ഒരു തൊഴിലാളി വേഷക്കാലത്ത്, ജോലി തകർപ്പനായും കുടുംബം സന്തുഷ്ടമായും മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു. വീട് പോലെത്തന്നെ അറ്റാച്ച്മെന്റ് ഓഫീസിനോടും തോന്നിയിരുന്നു എന്ന സത്യം പലപ്പോഴും ഓഫീസ് സമയം കഴിഞ്ഞിട്ടും അവിടെ ഇരിക്കുക, ചില്ലറ മെയിന്റനൻസുകൾ ചെയ്യുക, മറ്റുള്ള ഡിപ്പാർട്മെന്റുകാരെ സഹായിക്കാൻ ശ്രമിച്ചു കുഴപ്പങ്ങൾ ഉണ്ടാക്കുക എന്നീ ക്രൂരകൃത്യങ്ങൾ എന്നെക്കൊണ്ട് ചെയ്യിച്ചു പോന്നു.<br />
<br />
മെസ് ഹാളിൽ ഇന്ന്, തിങ്കളാഴ്ച ഊണിനു പച്ചക്കറി വിത്ത് സ്പെഷ്യൽ, നാളെ മീൻ, മറ്റന്നാൾ ചിക്കൻ, നാലാംനാൾ മുട്ട തുടങ്ങി ആഴ്ചയിലെ കറക്റ്റ് മെനുവിനിടയിൽ അഞ്ചാം ദിവസമായ വെള്ളിയോട് വെറും പച്ചക്കറിയായതിനാൽ കൊടും അവജ്ഞയും അത് കഴിഞ്ഞ് വരുന്ന ശനി, ബീഫും കായ/ കൂർക്ക /കടച്ചക്ക/ ചേന ഉള്ളതിനാൽ പ്രേമവും തോന്നിയിരുന്ന ദിവസങ്ങൾ. നാലുമണിക്കാപ്പിക്കു വീണ്ടും മെസ് ഹാളിൽ കപ്പ, ഗ്രീൻ പീസ് അല്ലെങ്കിൽ കടല കറി, പുട്ട്, ഉപ്പുമാവ്, അവൽ തുടങ്ങിയവ എന്തെങ്കിലും ഉണ്ടാവും. നമ്മോടു ഇഷ്ടം പ്രകടിപ്പിക്കാൻ ഉച്ചയ്ക്ക് ഉണ്ടായിരുന്ന കറി ബാക്കി പതുക്കി വച്ച് തരുവാൻ ഓഫീസ് ബോയ് ചങ്കുകൾ ഉത്സുകരായിരുന്നു. ചെയർമാൻ, എം ഡിമാർ ഒക്കെ ഈ തീറ്റപ്പെരുക്കിൽ പങ്കുചേരും. ഒറ്റ ഫ്ലോറിൽ തന്നെയുള്ള ഓഫീസിൽ അഞ്ചെട്ടു ഡിപ്പാർട്ടമെന്റ്കളിൽ ഉള്ള തൊഴിലാളികൾ പരസപരം കണ്ടും ഒരുമിച്ചിരുന്നു ഫുഡ് അടിച്ചും ഒറ്റയ്ക്കും കൂട്ട് ചേർന്നും കളിയാക്കിയും ഓരോ വീടുകളിലെയും വിശേഷങ്ങൾ ആഘോഷിച്ചും വിഷമങ്ങൾ പങ്കുവെച്ചും വൈകീട്ട് ടെറസ്സിൽ ജിമ്മെടുത്തും ഞങ്ങൾ ഒരു വലിയ കുടുംബം പോലെ ജീവിച്ചു പോന്നു. </div>
<div dir="ltr">
<br />
ആ ദിവസങ്ങളിൽ സഹപ്രവർത്തകർ തങ്ങളുടെ അമ്പലത്തിൽ നടന്ന ഉത്സവം, പള്ളി പെരുന്നാൾ, ചന്ദനക്കുടം തുടങ്ങിയവയ്ക്കു പായസം, അച്ചപ്പം, കുഴലപ്പം, കാജ അഥവാ മടക്ക്, ഉണ്ണിയപ്പം എന്നിവ വഴിയും ബര്ത്ഡേ, കല്യാണ ട്രീറ്റ്കൾ കേക്ക്, മിട്ടായി, ലഡ്ഡു എന്നിവയിലൂടെയും ആവേശം പങ്കു വച്ച് നൽകിപ്പോന്നു.</div>
<div dir="ltr">
<br /></div>
<div dir="ltr">
മൊത്തത്തിൽ ഒരു ഗുമ്മ് നമ്മുടെ ഓഫീസിനില്ല എന്ന തോന്നലാണോ കാശ് കൂടുമ്പോൾ മലയാളിക്ക് വരുന്ന 'ബോയ്ൽഡ് റൈസ് ഇച്ചിങ് ഇൻ ദി ബോൺ' എന്ന സവിശേഷത ആണോ എന്തോ ഞങ്ങൾ ഓഫീസ് അങ്ങ് മാറി. പുതിയ ഓഫീസ് കിടിലൻ ആയിരുന്നു. നാല് നിലകൾ + ഒരു മൂടിയ ടെറസ് ഒക്കെയുള്ള ഒരു സ്വതന്ത്ര സംസ്ഥാനം! 'ഞങ്ങടെ' പുതിയ എന്നൊരു വീമ്പ് എല്ലാവരുടെയും മനസ്സിൽ കയറിക്കൂടുകയും വേഷത്തിൽ, ഭാഷയിൽ, രൂപത്തിൽ, പെരുമാറ്റത്തിൽ എല്ലാം അത് പ്രതിഫലിക്കുകയും ചെയ്തു.</div>
<div dir="ltr">
ഞങ്ങളുടെ കൂട്ടത്തിലേക്കു പുതിയതായി കുറച്ച് പേര് വന്നു ചേർന്നു. അതിലൊരാളാണ് വിജയലക്ഷ്മി എന്ന വിജിചേച്ചി. ഞങ്ങടെ ഫ്ലോർ ക്ളീൻ ചെയ്യുന്നതും ചായ തരുന്നതും മെസ് മെയിന്റെയ്ൻ ചെയ്യുന്നതും ഒക്കെ അവരായിരുന്നു.</div>
<div dir="ltr">
<br /></div>
<div dir="ltr">
വേഷമായി സാരിയ്ക്കു മുകളിൽ ഒരു കോട്ട് കൂടെ കിട്ടിയപ്പോൾ ആള് ചിലപ്പോൾ 'കാപ്പിക്കളർ കോട്ട് ധരിച്ച ഡോക്ടർ' എന്ന ഗമയിലൊക്കെ വരും. സകലരുടെയും വീട്ടുവിശേഷം ചികഞ്ഞു പിടിക്കാൻ ചുള്ളത്തി ബഹു മിടുക്കിയായിരുന്നു. ആരെയും മുഷിപ്പിക്കുകയുമില്ല. മറ്റു ഫ്ലോറുകളിലെ ഹെൽപ്പേഴ്സ്ന്റെ ഇടയിൽ തമ്മിൽ വിവരവും കാര്യപ്രാപ്തിയുമുള്ള അവരുടെ ലീഡറായിരുന്നു, വിജിച്ചേച്ചി.</div>
<div dir="ltr">
<br /></div>
<div dir="ltr">
ജോലി കഴിഞ്ഞു വീട്ടിൽ പോകുവാൻ ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ അക്കൗണ്ട്സിലെ ബീനയുടെ പിന്നാലെ നടന്നു കമന്റ് പറഞ്ഞ ഒരു ഞെരമ്പിനെ നടുറോഡിൽ തടഞ്ഞു നിർത്തി, സംസ്കൃതഭാഷയാൽ അലംകൃതമായ മലയാളത്തിലും പോരാഞ്ഞു ഹിന്ദിയിലും മറാട്ടിയിലും തെറി വിളിക്കുകയും കൈ നിവർത്തി ഒന്ന് പൊട്ടിക്കുകയും ചെയ്തതോടെ പുള്ളിക്കാരി സ്റ്റാറായി.<br />
<br />
അതിനു ശേഷം ഓഫീസിൽനിന്നു കിട്ടിയ കോംപ്ലിമെന്റുകൾ കേട്ട് വിജിച്ചേച്ചിക്ക് അൽപ്പം ഉയരം കൂടിയോ എന്നൊരു ചിന്ത ഞങ്ങൾക്കുണ്ടായി. അത് സ്വാഭാവികമായും ആളൊരു ഝാൻസി റാണി ആയി മാറിയതിന്റെ അനന്തരഫലമായി ഞങ്ങൾ വിലയിരുത്തി. ക്രമേണ, ഓഫീസിലെ സ്ത്രീശാക്തീകരണത്തിന്റെ ജിഹ്വ ആയി മാറിയ വിജിച്ചേച്ചി അവിടത്തെ സർവ്വത്ര സ്ത്രീ പ്രശ്നങ്ങളിലും ഇടപെടുകയും കൊട്ടക്കണക്കിനു മുറുമുറുപ്പുകൾ ഏറ്റുവാങ്ങുകയും ചെയ്തു.<br />
<br />
താഴത്തെ ഫ്ലോറിലുള്ള ജിഷച്ചേച്ചിയെ കാണാൻ വിസിറ്റേഴ്സ് റൂമിൽ വന്ന ആള് പൊരിഞ്ഞ സ്മാളിലാണെന്നും അൺപാർലമെന്ററി വേർഡിന്റെ അണക്കെട്ടു തുറന്ന് വിട്ടിട്ടുണ്ടെന്നും കേട്ട് പ്രശ്നത്തിൽ നൂണ്ടു കയറിയ വിജിലക്ഷ്മി ബായി അയാളുടെ കയ്യീന്നും വന്ന വാക്കുകളെ തന്റെ പദസമ്പത്തിനാൽ നിഷ്പ്രഭമാക്കിയെങ്കിലും കാനേൽ കിടന്നാലും കുടുംബം നോക്കിയില്ലെങ്കിലും എന്റെ കെട്ട്യോനെ തെറി പറയാൻ നീയാരടീ എന്ന ജിഷേച്ചിയുടെ ആക്രമണത്തിന് മുമ്പിൽ പകച്ചു പണ്ടാരമടങ്ങുകയും നിരായുധയായി കളമൊഴിയുകയും ചെയ്തു.<br />
<br />
വീണ്ടും വിജിച്ചേച്ചി പഴയ വിജിച്ച്ചേച്ചി ആയി.ആശ്വാസം. ചേച്ചിയുടെ ഹിന്ദി, മറാത്തി തെറികൾ കേട്ടു ഭാഷാപ്രാവീണ്യം സംശയിച്ചെങ്കിലും കുറെ നാളുകൾക്കു ശേഷം എപ്പോഴോ സാധനങ്ങൾ ഹാൻഡ് ഓവർ ചെയ്യാൻ വന്ന ഹിന്ദിക്കാരനോട് പ്രളയകാലത്ത് ഡാമുകൾ തുറന്നു വിട്ടപോലെ ഹിന്ദി സംസാരിക്കുന്നത് കേട്ടപ്പോഴാണ് എല്ലാവരും അന്തം വിട്ടത്.<br />
<br />
താൻ കുറേക്കാലം മുംബൈ, അതായത് പഴയ ബോംബെയിലായിരുന്നെന്നും ലോവർ പരേലും നവി മുംബൈയും ധാരാവിയും ഗോരഗണുമെല്ലാം തന്റെ കൈവെള്ളയിലായിരുന്നെന്നും ഉള്ള തള്ളുകൾ ഞങ്ങൾ നേരമ്പോക്കായി ആസ്വദിച്ചു പോന്നു.<br />
<br />
ഇടയിലെപ്പോഴോ ഞങ്ങടെ തമിഴൻ ഡ്രൈവറുമായി അലമ്പുണ്ടായി എന്ന സംഭവം ഓപ്പണായി പറയാൻ പറ്റാത്ത കാരണം ഒതുങ്ങിപ്പോയി. "വിജയേചീ പൂരെങ്ങനെണ്ടാർന്നു ?' എന്ന കുശലം ലവന്റെ പ്രൊനൗൻസിയേഷൻ മികവുകൊണ്ട് തെറിയായി തെറ്റി കേട്ടതായിരുന്നു കാരണം. 'ഈ മൊതലിനോട് അധികം മിണ്ടാതിരിക്കുന്നതാ നല്ലത് ' എന്നൊരു ധാരണ അതോടെ എല്ലാവരും മനസ്സിൽ വച്ചു.<br />
<br />
എങ്കിലും അതൊക്കെ എന്റെയൊരു നമ്പറല്ലേ എന്ന മട്ടിൽ ലോകത്തുള്ള സകലമാന കാര്യങ്ങളിലും അവഗാഹമുള്ള 'നാസ' റോളിൽ വിജിച്ചേച്ചി ഓഫീസിൽ പരിലസിച്ചു പൊന്നു. ഞങ്ങളോട് പ്രത്യേക സ്നേഹവും വാത്സല്യവും പരിപ്പുവടയും ഉള്ളിവടയുമൊക്കെയായി എത്താറുള്ളതിനാൽ ഞങ്ങളുടെ സെക്ഷൻ വിജിച്ചേച്ചിയുടെ ഫാൻസായി തുടർന്നു.<br />
<br />
അങ്ങിനെയിരിക്കെ ഒരു തിങ്കളാഴ്ച ഓഫീസിൽ എത്തി സീറ്റിലിരുന്ന് ഞങ്ങളുടെ കോണ്ടിനെന്റലിന്റെ കാര്യങ്ങൾ മൊത്തത്തിൽ വീക്ഷിച്ചുകൊണ്ടിരുന്ന എന്നോട് പരിഭവം പിണക്കം എന്നിവയൊക്കെ ചേർത്ത് വിജിച്ചേച്ചി പറഞ്ഞു.<br />
<br />
"എനിക്ക് ഇല്ലാ ല്ലേ?"<br />
"എന്താ ചേച്ചീ?"<br />
"ഗര്ഭ.."<br />
"ങേ!" ഞാൻ ചുറ്റും നോക്കി.<br />
വടക്കുന്നാഥനിൽ ഈടു പൊട്ടിക്കുന്ന ശബ്ദത്തിൽ വീണ്ടും..<br />
ഞാൻ ലീവെടുത്ത ദിവസം നോക്കി എല്ലാർക്കും കൊടുത്തു ല്ലേ?<br />
"എന്തൂട്ട്?"<br />
"ഗർഭ...ർ ഞാൻ ഉണ്ടായൂല്യ. ഇവർക്കൊക്കെ കൊടുക്കേം ചെയ്തു."<br />
<br />
കൂട്ടച്ചിരി.<br />
കമന്റുകൾ.<br />
ദിവാകരേട്ടന്റെ വിത്തുകാളയെ നാട്ടുകാർ നോക്കുന്ന പോലത്തെ നോട്ടങ്ങളേറ്റ് ഞാൻ ചമ്മി.<br />
<br />
ശനിയാഴ്ച ഞാനെന്തു പാതകമാണ് ചെയ്തതെന്ന് ആലോചിച്ചപ്പോഴാണ് വെഡിങ് ആനിവേഴ്സറി ചെലവായി റൂമിൽ എല്ലാവര്ക്കും ബർഗർ വാങ്ങിച്ചു വിതരണം ചെയ്തത് മനസ്സിൽ തെളിഞ്ഞത്.<br />
<br />
"ചേച്ചി ഉദ്ദേശിച്ചത് ബർഗറാണോ?"<br />
<br />
"ആ.. ഗര്ഭറന്നെ. എനിക്കൊരെണ്ണം വാങ്ങിച്ചു തരണേ. ഞാനിതു വരെ ഗര്ഭറ് തിന്നട്ടില്ല്യാ"<br />
<br />
"ഗര്ഭറല്ല , ബർഗർ.. "എന്ന് പല കുറി പറഞ്ഞിട്ടും അത് ഗെഡിക്കു അങ്ങ് പിടികിട്ടിയില്ല. എനിക്കാണെങ്കിൽ മി.ഗർഭർ എന്നൊരു വിളിപ്പേരും വീണു.<br />
<br />
വാൽക്കഷ്ണം;<br />
പിന്നൊരിക്കൽ ഒരു ബർഗർ വാങ്ങി ചേച്ചിക്ക് കൊടുത്തു. " സംഭവം ഇഷ്ടായി, പക്ഷെ എത്ര നേരാ എടുത്തത് തിന്നാൻ." ചേച്ചി പറഞ്ഞു.<br />
"എന്തിനാ ഇത്ര നേരം?"<br />
"ആ ഈർക്കിലികൊണ്ടു കുത്തി തിന്നണ്ടേ? അതാ മെനക്കേട്"</div>
</div>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com6tag:blogger.com,1999:blog-2232800247796717328.post-57482990429490800702019-11-09T18:56:00.007-08:002019-11-09T18:56:57.816-08:00പോത്ത് ഓർ സെക്സ്?!<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUYDRXpFEmQjhV84cFDQOqrl66hqusYjeTQd8CrMLwx957e9QzpSu0tFSRL-GZQxN8RLTpyaW0fvzA3mttTZdFp2zwY8hyGkFUFR5Aw0zuMRr8cjG4dy1jRF8ZLo6La_2zIuojrPNB2aA/s1600/Beef.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="540" data-original-width="960" height="360" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUYDRXpFEmQjhV84cFDQOqrl66hqusYjeTQd8CrMLwx957e9QzpSu0tFSRL-GZQxN8RLTpyaW0fvzA3mttTZdFp2zwY8hyGkFUFR5Aw0zuMRr8cjG4dy1jRF8ZLo6La_2zIuojrPNB2aA/s640/Beef.jpg" width="640" /></a></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
"ആൾക്കാർക്ക് ഇറച്ചിയോട് സെക്സിനേക്കാൾ കൂടിയ തോതിൽ അത്രമാത്രം ഭീകരമായ പ്രതിപത്തി കാണുമോ?"</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
രാജേഷ് ചോദിച്ചത് ജല്ലിക്കെട്ട് സിനിമയിലെ 'പോത്ത്' പൊലിപ്പിക്കൽ കണ്ടിട്ടാണെത്രെ!<br />സത്യത്തിൽ പോത്തെന്ന വികാരമെന്താണെന്ന് തൽക്കാലം തൃശൂർത്തെ ഒരു നസ്രാണിയെന്ന നിലയിൽ എനിക്ക് പറയാനുള്ളത് താഴെ ചേർക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തേക്കിലയിൽനിന്നു കോണ്ടം വീർപ്പിച്ചതിലും കനം കുറവുള്ള അമ്പത് പൈസയുടെ കാരി ബാഗിലേക്കും പിന്നെ നൂറു മൈക്രോൺ പ്ലാസ്റ്റിക് കിറ്റിലേയ്ക്കും പൊതിച്ചിലിന് പരിണാമം വന്നുവെങ്കിലും പോത്തിറച്ചിക്കൊതിയ്ക്കു യാതൊരു പരിണാമവും വരാതെ കാത്തുസൂക്ഷിക്കുന്നവരാണ് ഞങ്ങൾ!<br />ഒരുമാതിരിപ്പെട്ട പിള്ളേർക്കൊന്നും സ്കൂൾ ടൈമിൽ പ്രവേശനം കിട്ടാത്ത സ്ഥലമാണ് കശാപ്പു നടക്കുന്ന എൽ ഓ സി ഏരിയ ഓഫ് മാർക്കറ്റ് & ഇറച്ചിക്കടകൾ!. കോഴി, ആട് മുതലായവ വാങ്ങി ഒക്കെ ഇടയ്ക്ക് പർച്ചെസിങ് സ്കില്ലുകൾ പരിപോഷിപ്പിക്കാൻ അവസരം കിട്ടുമെങ്കിലും പോർക്ക് വരെ താപ്പും തഞ്ചവും നോക്കി വാങ്ങുമെങ്കിലും ലാ ഏരിയ ബാലികേറാമല ആയി അങ്ങ് നിൽക്കും. ''എന്നെ തൊട്ടുകൊണ്ടു നോക്കിയാൽ കാണാനാവും" എന്ന മട്ടിൽ അപ്പനൊപ്പം ഇറച്ചി വാങ്ങാൻ പോകുന്ന കശ്മൽസ് പിറ്റേന്ന് സ്കൂളിലെത്തി , 'കാലിന്റെ തൊടേരെ അവിടന്ന് ഒന്നര കിലോ അപ്പൻ ചൂണ്ടിക്കാണിച്ചു മുറിപ്പിച്ചു വാങ്ങിച്ചു " എന്നൊക്കെ പറയുമ്പോൾ അപ്പന്മാര് മാൻഡ്രേക്ക് കഥകളിലെ ലോതറിനെപ്പോലെ അമാനുഷരായി വലുതാവും. ഇറച്ചി വെട്ടുകാര് മൊത്തത്തില് "ഡാ ഇവിടന്ന് വേടിച്ചാ എന്തറാ?" "അത് നിന്റെ അളിയനാ? അവിടന്നു മേടിക്കാൻ.." എന്നൊക്കെ പറയുന്ന, പുള്ളി മുണ്ട് ട്രൗസറിനോ ജെട്ടിക്കോ മുകളിൽ വെറും ഒരു അലങ്കാരമായി കാബറെ ഡാൻസ് കാരുടെ വേഷം പോലെ വളച്ചു കുത്തി,തുടയോക്കെ കാണിച്ചു അതില് കത്ത്യോണ്ട് താളം പിടിച്ചു അലസ മദാലസ ഭാവത്തിൽ നിൽക്കുന്നവർ നമുക്ക് ആ പ്രായത്തിൽ 'ക്രൂർസിംഗു'മാരാണല്ലോ. അപ്പൊ, അവരോടു ഇന്ന സ്ഥലത്തൂന്നു ഒരു കിലോ എന്നൊക്കെ പറഞ്ഞു വാങ്ങുന്നവർ സൂപ്പർഹീറോമാരാവാതെ തരമില്ലല്ലോ!</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അങ്ങിനെ വൻ യുദ്ധങ്ങൾ കഴിഞ്ഞു വാങ്ങി കൊണ്ട് വരുന്ന ഇറച്ചി സ്പെഷ്യൽ കത്തി, അരിവാൾ തുടങ്ങിയ സ്പെഷ്യൽ ആയുധങ്ങൾ കൊണ്ട് നുറുക്കുന്നതിൽ ശ്രദ്ധ വേണം. അപ്പനൊക്കെ ഇറച്ചി നുറുക്കുന്നതിനിടയിൽ നുറുക്കിയ കഷണങ്ങൾ താരതമ്യം ചെയ്യുന്നത് കാണുമ്പോൾ ഇങ്ങേര്ക്ക് അളവുതൂക്ക വകുപ്പില് കട്ടികള് സീല് വയ്ക്കലാണോ പണി എന്ന് തോന്നിപ്പോകും. ഇടയ്ക്കെങ്ങാൻ വേറെ ആരെങ്കിലും നുറുക്കിയാൽ മിനിമം നാല് കൊല്ലം 'കണ്ടം തുണ്ടം വെട്ടി നുറുക്കിയ'തിനുള്ള പരാതി കേൾക്കാം. ഇതെന്റെ വീട്ടിൽ മാത്രമല്ല, ഒരുമാതിരി കൃസ്ത്യാനിക്കുടുംബങ്ങളിൽ മൊത്തത്തിൽ ഉണ്ട് എന്നതാണ് ഒരു ആശ്വാസം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നിരന്തരമായ അപ്ഗ്രഡേഷനിലൂടെ കിട്ടിയ ഡാറ്റകൾ കൂട്ടിവച്ചു, അറുത്ത് കൊണ്ടുവന്ന ഉടനെ വാങ്ങാതെ, ചോര വാർന്നു പോവാനുള്ള നേരം കൊടുത്ത്.. കുളമ്പും വാലും മാത്രമല്ല നെയ്യിന്റെ നിറം നോക്കി ഉരു മൂരിയല്ല, പോത്ത് തന്നെയാണെന്ന് ഉറപ്പു വരുത്തി, തിരക്കുള്ള കടകളിലെ തിരക്ക് കുറയുന്ന നേരം നോക്കി.നെയ്യുള്ള ഉരുവിന്റെ നെയ്യില്ലാത്ത മാംസം നോക്കി.. ചങ്കടി, അണ്ടർ കട്ട്, തണ്ടല്, ചങ്ക്, കൈക്കൊറു, കാൽക്കൊറു, പള്ളപ്പീസ്, പതിര്, തവിട്, വാറ് .. എന്നിങ്ങനെ ഏതുഭാഗം ഏതു തരം കൂട്ടാന് യോജിക്കുമെന്ന പഠിപ്പൊക്കെ തികഞ്ഞു കഴിയുമ്പോ പതിയെ ഇറച്ചി വാങ്ങൽ നമ്മുടെ കൈകളിലെത്തും. അത് മാത്രം പോരാ.. മേല്പറഞ്ഞ ക്രൂർസിംഗുമാരുടെ അഭ്യാസം ഏശാതെ.. "കാശുതന്നെയ്യാഷ്ടാ മ്മളും തരണേ.. ചവ്വു കൊണ്ട് പുഴുങ്ങി തിന്നാനല്ല അത്. " എന്ന് വേണ്ടി വന്നാൽ പറയാനുള്ള ഊറ്റവും ഉണ്ടാക്കും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
രണ്ടു പീസ് കൂമ്പെല്ലു കൂടി വേണം എന്ന് പറഞ്ഞു ഡോഗിനുള്ളത് കൂടി വാങ്ങിക്കാനും മിടുക്കരാകും.<br />എന്നിട്ടും "അയ്.. നെയ്യ് കൂട്ടിട്ടു പറ്റിച്ചൂലോടാ, എന്നോ നുറുക്കുമ്പോ ചതുരക്കട്ടകളാവട്ടെ ഡാ.. " എന്നോ ഒക്കെ കേൾക്കും. തീർന്നില്ല, "ഓഹ്.. ഇത് കടച്ചക്ക ഇട്ടു വയ്ക്കാനാർന്നു നല്ലതു. കായയ്ക്കു ത്തിരീം കൂടി നെയ്യുള്ള പീസ് വാങ്ങണം. അല്ലെങ്കി കൂർക്ക" എന്നോ "ഇതിനു വേളാങ്കി കൊള്ളിയാർന്നു ബെസ്റ്റ്" എന്നോ എല്ലാം ഒത്തിണങ്ങിയാൽ "കായ നാടൻ കായ, അധികം വലിപ്പം ഇല്ലാത്തതു വാങ്ങണം, അതിനാ ടേസ്റ്റ്" എന്നോ കേൾക്കാം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞായറാഴ്ച വിരുന്നു വന്ന് ഇറച്ചിക്കൂട്ടാൻ കൂട്ടി ചോറുണ്ണുന്ന കാർന്നോന്മാര് "ആരാ എറച്ചി വാങ്ങിക്ക്യാ?, ഇവനാ? ഉം പഠിച്ചൂലോടാ " എന്നൊരു പറച്ചിലുണ്ട്. അതാണ് സർട്ടിഫിക്കേഷൻ. നിസ്സാര സർട്ടിഫിക്കേഷൻ അല്ല അത്. കുടുംബം നോക്കാനായി എന്നും പെണ്ണ് കെട്ടാനും കുടുംബമാവാനും പ്രാപ്തനായി എന്നുമുള്ള പ്രഖ്യാപനമാണ് അത്. അടുത്ത ജനറേഷനിലേയ്ക്ക് ഇതൊക്കെ പകർന്നു കൊടുക്കാൻ നമ്മൾ ബദ്ധശ്രദ്ധാലുക്കളായിരിക്കും!</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇനി , കഴിഞ്ഞു പോകുന്ന ഞായറാഴ്ചകളിലെ ഒരു സെല്ഫ് അസ്സസ്മെന്റുണ്ട് ഞങ്ങൾക്ക്. അടുത്ത ആഴ്ച ചങ്കടിപ്പീസുവാങ്ങണം. അത് ആറരയ്ക്ക് പോയാ ബുദ്ധിമുട്ടാ. ഇത്തിരീംകൂടെ നേരത്തെ പോണം. കിഴക്കോർത്തെ നേന്ത്രന്റെ താഴത്തെ പടല ഉരിയാം. എന്നോ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യും.അത് കറിയായി കഴിച്ചു കഴിയുമ്പോൾ അടുത്ത ആഴ്ചയിലെ ബീഫ് പർച്ചേയ്സിന് വേറൊരു രൂപരേഖ ഉണ്ടാക്കിക്കഴിഞ്ഞിരിക്കും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ചെറിയൊരു രൂപമായില്ലേ?</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കായത്തോട്ടത്തിലൂടെയുയോ കൂർക്കവാരത്തിലൂടെയോ കൊള്ളി(ക</div>
പ്പ)നട്ടതിലൂടെയോ പോത്തോടിയാൽ അതിനൊരു വികാരമാണ് ഞങ്ങൾക്ക്. അത് രുചി മാത്രമല്ല കഴിവും പ്രാപ്തിയും തെളിയിക്കാനുള്ള വേദിയെന്നതുകൂടിയാണ്. കേൾക്കുമ്പോൾ നെറ്റി ചുളിയുന്നുണ്ടോ? ഇത്ര ഹൈപ്പിൽ പോത്തിനെ നിര്ത്തേണ്ടതുണ്ടോ എന്ന് ചിന്തിക്കുന്നുണ്ടോ?<br />
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
ഉണ്ടെങ്കിലും ഞങ്ങൾ ഇങ്ങനെയൊക്കെയാണ്.<br />അപ്പൊ,<br />അടുത്ത ആഴ്ച അണ്ടർകട്ട് ഒരു പീസ് വാങ്ങി വറുക്കണം</div>
</div>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com0tag:blogger.com,1999:blog-2232800247796717328.post-59513961671707521252019-10-10T22:05:00.000-07:002019-10-10T22:25:31.902-07:00സയനൈഡോർമ്മകൾ<div dir="ltr" style="text-align: left;" trbidi="on">
സയനൈഡ്..<br />
പേര് കേൾക്കുമ്പോൾ തന്നെ ഭീതി വരുന്ന കൊലയാളി. വെള്ളം, സൾഫ്യൂരിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ് എന്നിവയല്ലാതെ വേറെ ഒന്നിന്റെയും ഗുണഗണങ്ങൾ കാര്യമായി പിടിയില്ലാതിരുന്ന ഓൾഡൻ ഡെയ്സിലും നുമ്മ സയനൈഡിനെപ്പറ്റി ബോധവാനാർന്നു.<br />
<br />
കുടിച്ചു കൂതറയായി ബഹളമുണ്ടാക്കലും ആത്മഹത്യാ ഭീഷണിയും സ്ഥിരമായിരുന്ന ഒരു നാട്ടുകാരൻ ഉണ്ടായിരുന്നു. ആള് തമാശയ്ക്കു കിണറ്റിൽ ചാടും. ആള്ക്കാര് കയറ്റും. കൈ മുറിയ്ക്കും; കൊണ്ട് പോയി സ്റ്റിച്ചിടും. ഒരു പ്രാവശ്യം കെട്ടിതൂങ്ങി. വാതിലടച്ചു കഴുത്തിൽ കുരുക്കിട്ട് നിൽക്കുന്ന കക്ഷിയെ ജനലിലൂടെ കണ്ട് വാവിട്ടു നിലവിളിച്ച പെണ്ണിനേം കുട്ടികളെയും ഓടിക്കൂടിയ നാട്ടുകാരെയും സാക്ഷിയാക്കി കട്ടിലിനു മുകളിലിട്ട സ്ടൂളിൽനിന്നു ഒറ്റ ചാട്ടം. ഒരു നിമിഷം പകച്ചു നിന്ന ഓടിക്കൂടിയ ടീമ്സിനു മുൻപിൽ മൂടും കുത്തി ദാ കിടക്കുന്നു താഴെ! വാതില് പൊളിച്ചു അകത്ത് കയറിയവർ കണ്ട കാഴ്ച.. കയറിന് പകരം സൈക്കിൾ ട്യൂബ് ആയിരുന്നു കക്ഷി തൂങ്ങാൻ ഉപയോഗിച്ചത്. അകത്ത് കയറിയവർ വലിഞ്ഞു നിന്ന ട്യൂബിൽ ഗിറ്റാർ വായനയും വില്ലടിച്ചാണ് പാട്ടും നടത്തിയെത്രെ. ഓരോ തവണയും നീരൊലിപ്പത്തലിനു കിട്ടാറുള്ള പൂശിനു പകരം അത്തവണ പുളിവാറല് വെട്ടിയതോണ്ടായിരുന്നു അടി. ഒരിക്കൽ "ഞാനിതിപ്പൊ കഴിക്കും" എന്ന് പറഞ്ഞു ഒരു കുപ്പിയിലെ ദ്രാവകം കാണിച്ചു ഭീഷണിപ്പെടുത്തുകയും എന്നത്തേയും പോലെ ഈ വക അഭ്യാസങ്ങൾ ചിരിച്ചാസ്വദിക്കാറുള്ള കാണികൾ "അത് വയറ്റിലെത്തും മുമ്പ് ഞങ്ങ നിന്റെ കാലു തല്ലിയൊടിക്കും #@%$^ " എന്ന് പറയുകയും കുറെ നേരം കിളിമാസ് തുടരുകയും ചെയ്തു. അവസാനം നാട്ടുകാർക്ക് "ജനക്കൂട്ടക്കൊല" എന്ന സപ്രിട്ടിക്കറ്റ് ചാർത്തിക്കൊടുക്കാതെ ലത് വായിലൊഴിച്ചു കുഴഞ്ഞു വീണ് പിടഞ്ഞു അങ്ങേര് മരിക്കുകയും ചെയ്തു! പത്തലോടിച്ചു പൂശാൻ ഓടി വന്നവർ നിരാശരായി. ഈ തമാശകൾ ഇനി കാണാനാവില്ലല്ലോ എന്ന് ഭഗ്നാശരായി. "അത് സയനൈഡ് ആർന്നുടാ" എന്ന് വിശദീകരണം വന്നപ്പോഴാണ് കഴിച്ച സാധനം പുലിയാണെന്നു മനസിലായത്. തമിഴ് പുലികൾ കഴുത്തിൽ കെട്ടി തൂക്കിയ സയനൈഡ് ഗുളികകളുമായാണ് നടപ്പ് എന്നും ചാവാതെ നിവൃത്തിയില്ല എന്ന ഘട്ടത്തിൽ ലത് കഴിച്ചു പൂതിയാവാറുണ്ടെന്നും മനസിലാക്കിയപ്പോളാണ് അത് വെറും പുലിയല്ല, കൊടും പുലിയാണെന്നു മനസിലായത്.<br />
<br />
സ്റ്റാമ്പൊ കത്തോ നാവിലെ തുപ്പലുപയോഗിച്ചു ഒട്ടിക്കാറുള്ള ഒരാളെ കൊല്ലാൻ സയനൈഡ് പുരട്ടിയ വസ്തുക്കൾ ഉപയോഗിക്കുന്ന ഒരു അപസർപ്പകൻ എപ്പോഴോ വായിച്ചതോർക്കുന്നു. മുറിവിലൂടെ അകത്ത് കടന്നാലും ആൾക്ക് പണി കിട്ടിയേക്കാം എന്ന കാര്യം അറിഞ്ഞു കിടുങ്ങിയിട്ടുമുണ്ട്.<br />
<br />
വിശപ്പ് തീരാത്ത പ്രാന്തായി നടക്കുന്ന കോളേജിൽ പോകുന്ന കാലത്തെ വൈകുന്നേരങ്ങളിൽ കാരംസ് മുതൽ വിളിച്ചു കാളി വരെ നീളുന്ന ഗെയിമുകളുണ്ട്. കൂലിമുട്ടിയാൽ, ബെസ്റ്റ് ഓഫ് ത്രീയിൽ രണ്ടെണ്ണം തോറ്റാൽ ഒക്കെ ചെറിയ ഫൈൻ ഉണ്ട്. ഇൻഡോർ ഗെയിമുകളിൽ താല്പര്യമില്ല എന്ന സത്യം അറിയാമെങ്കിലും ഞാനൊക്കെ തികഞ്ഞ അച്ചടക്കമുള്ള കാണിയാണ്. ബെറ്റ് വച്ച് കിട്ടുന്ന കാശുകൊണ്ട് കൊക്കുവട, കപ്പ വറുത്തത്, മുറുക്ക്.. അങ്ങിനെ നിമിഷനേരം കൊണ്ട് വാങ്ങി വരുന്ന ഞങ്ങടെ മിടുക്കു കണ്ടിട്ടാണെന്നു തോന്നുന്നു സ്വിഗി പോലുള്ള സർവീസുകൾ തുടങ്ങാനുള്ള ആശയം കിട്ടിയത്! അങ്ങിനെയുള്ള ഒരു വൈകുന്നേരം ഞങ്ങടെ സൂപ്പർ സീനിയർ ചേട്ടന്മാരിൽ ഒരാളായ ജെയ്ക്കബ് ഒരു വലിയ പ്ലാസ്റ്റിക് കവർ "ഇതിവിടെ ഇരിക്കട്രാ, ചീട്ടു നിരത്താറാവുമ്പോളേക്കും ആറാമത്തെ ആളായി ഞാൻ എത്തും" എന്ന് പറഞ്ഞു പോയത്. അൽപ്പ സമയത്തിനകം ആള് തിരിച്ചു വന്നു. ഒരു നിമിഷം തന്റെ പൊതി നോക്കി സ്തംഭിച്ചു. പിന്നെ പരമാവധി സൗമ്യതയോടെ ഇങ്ങനെ<br />
"ഇതാരാ പൊതി എടുത്തേ?" എന്ന് ചോദിച്ചു.<br />
"അതേയ്.. തിന്നാൻ വല്ലോം ഉണ്ടോ എന്ന് നോക്കിയതാ. പൊതി അഴിച്ചപ്പോ പഞ്ചസാരയാണെന്നു കരുതി അതെങ്ങി അത് എന്ന് വച്ച് കുറച്ചു വായിലിട്ടതാ. അയ്യേ.. എന്തൂട്ടാ അത്? വളമാണോ? ഞാൻ തുപ്പിക്കളഞ്ഞു" ഒരു കോമ്രേഡ് മറുപടി പറഞ്ഞു.<br />
"അതിനു താഴെ ഉള്ള ചെറിയ പൊതി നോക്കിയോ?" സൗമ്യതയോടെ ജെയ്ക്കബേട്ടൻ<br />
"അയ്യോ.. പറ്റിപ്പോയി. അത് നോക്കിയില്ല. അത് എന്തൂട്ടാ ?"<br />
"ഡാ കുറിപ്പ, അത് സയനൈഡ് ആർന്നു. മൈ... അത് നോക്കാർന്നില്ലേ. നേരിട്ട് കുഴിച്ചിടാർന്നു. എനിക്ക് ഇലക്ട്രോപ്ലെയ്റ്റിങ് ആണെന്നെങ്കിലും ഓർക്കാർന്നില്ലടാ ശവീ." എല്ലാ സൗമ്യതയും വിട്ടു ഒരു ഡയലോഗ്.<br />
എല്ലാവരും ഫ്രീസ് ആയി.<br />
<br />
"പൂച്ചയെക്കൊണ്ട് തോറ്റു. പിശാശ് " എന്ന പ്രാക്കുകൾ കൂട്ടുകാരന്റെ 'അമ്മ സ്ഥിരമായി പറയുന്നത് കേട്ടപ്പോഴാണ് സ്വർണ്ണപ്പണിക്കാരനായ ഒരു ഗെഡി പറഞ്ഞത്.<br />
"അതിനിത്തിരി സയനൈഡ് കൊടുക്കടാ. സാധനം ഞാൻ തരാം."<br />
ഒരു കുഞ്ഞു കുപ്പിയിൽ പിറ്റേന്ന് സാധനം വന്നു. ഒരു തെങ്ങിൻ പട്ട ചീന്തിൽ സാധനം തേച്ചു തന്നു.<br />
"ഇത് പൂച്ചയുടെ വായിൽ തേച്ചാൽ മതി."<br />
ആരാച്ചാരാവാൻ ഒരുത്തൻ മുന്നിട്ടിറങ്ങി. അവസാന ആഗ്രഹം എന്ന പോലെ പൂച്ചയ്ക്ക് മീൻ കൂട്ടി ചോറ് കൊടുത്തു. അതിനടുത്തിരുന്നു ലാളിച്ച് പട്ടചീന്തിലെ സാധനം അതിന്റെ വായിൽ തേച്ചു കൊടുത്തു. പൂച്ചയ്ക്ക് നോ അനക്കം. നോ കൂസൽ. മിനിറ്റുകൾ കഴിയും തോറും പൂച്ചയ്ക്ക് ഉഷാർ കൂടി വരുന്ന പോലെ!<br />
"നീ എന്തൂട്ട് സാധനാടാ തന്നേ? പൂച്ചയ്ക്ക് ഒരു കുഴപ്പോമില്ലല്ലോ?" ഞങ്ങൾ ചെന്ന് അവനോടു പറഞ്ഞു.<br />
"അങ്ങനെ വരില്ലലോ. നോക്കട്ടെ"<br />
അവൻ വന്ന് നോക്കി.<br />
"ഇത് പൂച്ചയ്ക്ക് കൊടുത്തിട്ടില്ലല്ലോ"<br />
"പോടാ, ഇത് തേച്ചു കൊടുത്തതാ."<br />
"കോപ്പാണ് ഏതു വശാ തേച്ചേ? എനിക്ക് തോന്നണത് സയനൈഡ് ഇല്ലാത്ത മറ്റേ വശം പൂച്ചയ്ക്ക് കൊടുത്ത് ന്നാ"<br />
കൈ കഴുകാൻ കിണറ്റും കരയിലേക്ക് പാഞ്ഞ തേപ്പുകാരനെ ഞങ്ങ തടഞ്ഞു. തോട്ടിലും കുളത്തിലും പുഴയിലും ഒന്നും കഴുകാൻ സമ്മതിക്കാതെ ഓട്ടോ വിളിച്ചു കാക്കാത്തുരുത്തി കടലിലിറക്കിയാ കഴുകിയത്!<br />
<br />
<br />
<br />
<br />
<br /></div>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com1tag:blogger.com,1999:blog-2232800247796717328.post-5765893227095434852019-09-19T23:43:00.002-07:002019-09-20T07:54:26.709-07:00കറുപ്പ് <div dir="ltr" style="text-align: left;" trbidi="on">
ഞങ്ങടെ നാട്ടില് സായിപ്പിന്റെ നിറമുള്ള ആളോള് വളരെ കുറവാർന്നു. അത്യാവശ്യം പണിക്കു പോന്നോരും വെയില് കൊള്ളണോരും ആയതോണ്ടാവും. എന്നാലും "എന്തൂട്ടാ പെങ്കുട്ടീരെ നെറം, കയ്യ് കഴുകി തൊടണം " എന്നൊക്കെ പുകഴ്ത്തി പറയാനും, "സൂര്യൻ ചാഞ്ഞാ പിന്നെ ചിരിച്ചോണ്ട് നടക്കടാ, നിന്നെ കാണാണ്ട് ആരേലും മേത്ത് വന്നിടിക്കും" എന്ന് ഇകഴ്ത്താനും ആൾക്കാരുണ്ടായിരുന്നു. കളർ അളവുകോലൊക്കെ ഇപ്പോൾ അപ്രത്യക്ഷമായെങ്കിലും മുമ്പ് അത് കൂടുതലായിരുന്നു. ഞങ്ങടെ കുമാരേട്ടന്റെ മോൻ 'ഉണ്ണ്യമ്പുരു' എന്ന അനിൽകുമാർ, സന്തോഷ്ട്രോഫിയും അതുകഴിഞ്ഞു ചർച്ചിലും ബഗാനും പോലുള്ള ടീമുകളിലും കളിച്ചു ഐ ലീഗ് ഇന്ത്യൻ ടോപ് സ്കോറർ ആയിട്ടും ഇന്ത്യൻ ടീമിന്റെ ക്യാമ്പിൽ പോയിട്ടും കളിക്കാൻ ഇറങ്ങുമ്പോ "സാംബിയക്ക് ത്രൂ പാസ് കൊടുക്കടാ", "സാംബിയേ, വിളിച്ചു കളിപ്പിക്കടാ.." എന്നൊക്കെ അലറി വിളിക്കാൻ കേരളത്തിലെ എല്ലായിടത്തെയും കാണികളുണ്ടായിരുന്നു.! ആ കാര്യത്തിൽ കേരളം മൊത്തം അങ്ങിനെ ഒരു ചിന്തയുണ്ടായിരുന്നെന്നു മനസിലാക്കിയത് അങ്ങിനെയാണ്. എന്തായാലും അനിലിന്റെ കാര്യത്തിൽ എനിക്ക് സന്തോഷമായിരുന്നു. എന്റെ നാട്ടുകാർ സാംബിയ എന്ന് വിളിച്ചു കണ്ടിട്ടില്ല!<br />
<br />
"നെറം നോക്കറാ, തന്നെ ആരേലും നായരായി കൂട്ടുമോ! അതൊക്കെ ഞാൻ പറയൻമാർലെ നമ്പൂര്യാണ്ട ഞാൻ" എന്ന് ശിവരാമൻ ചായക്കടേലിരുന്നു പ്രസ്താവിച്ചിരുന്ന ഞങ്ങളുടെ നാടിനോടുള്ള ഇഷ്ടവും മേൽ പറഞ്ഞ ലെവലിലുള്ള സെൻസ് ഓഫ് ഹ്യൂമർ ആയിരുന്നു.<br />
<br />
സെവൻസ് കളിക്കാൻ ഇറക്കുമതി ചെയ്യപ്പെടുന്ന നൈജീരിയൻ പിള്ളേരുടെ കളി കണ്ടാ 'കറുപ്പിനഴക്' എന്ന പാട്ടു അന്ന് ഇറങ്ങാത്തതു കാരണം പാടാൻ അറിയില്ലാരുന്നു എന്നെ ഉള്ളൂ. അവരോടു മൊത്തത്തിൽ ആരാധനയായിരുന്നു. ക്രൈസ്റ്റിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യാൻ ഒരു 'കറുത്ത വർഗ്ഗക്കാരന് ഉണ്ടെന്നു എനിക്ക് കൗതുകമായിരുന്നു. വെളുത്ത് ചുവന്ന ഇറാനിയൻസൊക്കെ ഉണ്ടെങ്കിലും ലവനെ ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് ചാലക്കുടിയിലെ സതേൺ കോളേജിൽ നൈജീരിയേന്നും മൊറോക്കോയിൽനിന്നുമൊക്കെ ഗെഡീസ് കുറച്ചെണ്ണം പഠിക്കാൻ വന്നത് അറിയുന്നത്. അവര് നാട് കടന്നു പ്രസിദ്ധനായി. അവരുടെ ലോഹ പോലുള്ള വസ്ത്രമിട്ട് മാർക്കറ്റിൽ പോയി. 'ട' ഇല്ലാതെ 'ത' വച്ച് സംസാരിച്ചു കൗതുകമുണ്ടാക്കി. പള്ളീൽ പോയി വരുന്ന അമ്മാമമാർ കൊച്ചച്ചന്മാർക്കു സ്തുതി കൊടുത്തു. "ഇപ്പൊ കളർ ളോഹ ഇടാമോ? എന്ന് ചോദ്യവും "ഇത് വേറെ ഏതെങ്കിലും സഭയാവും" എന്ന് ഉത്തരവും പരസ്പരം കൈമാറി സംതൃപ്തരായി!<br />
<br />
അങ്ങിനെയിരിക്കെ ഒരു ദിവസം ബസിൽ, സീറ്റിൽ ഇരുന്നിരുന്ന മൂന്നു ഫ്രീക്കന്മാരെ കണ്ടക്ടർ സംഭാഷണത്തിൽനിന്നുണർത്തുന്നു.<br />
"അതേയ്, സ്ത്രീകളുടെ സീറ്റാ, എണീയ്റ്റു കൊടുക്ക്."<br />
ലവര് അത് കേട്ടെങ്കിലും കേൾക്കാത്ത മാതിരി ഇരുന്നു.<br />
കണ്ട്രാവി വോള്യം മാക്സിമത്തിൽ വച്ചു<br />
ഹലോ, നിങ്ങളോടാ പറഞ്ഞത്.. സീറ്റു എണീറ്റ് കൊടുക്കാൻ.<br />
വാത് ആ യു തോക്കിൻ അബോത്ത് ? എന്ന് അവര് ചോദിച്ചത് റിട്ടയർ ആവാറായ മി. കണ്ടക്ടർക്ക് പിടി കിട്ടില്യാ. പോരാത്തതിന് ചുറ്റും നിന്നോരുടെ ചിരിയും.<br />
വൈ ദിസ് മാൻ ഷൗത്തിങ് .. എന്ന് പറഞ്ഞു കൈമലർത്തിക്കാണിച്ചു അവർ അമർന്നിരുന്നു. യാത്രക്കാർ കുശുകുശുപ്പും ചിരീം കണ്ടിന്യൂ ചെയ്തു.<br />
<br />
പിഎസ്സി വഴി അല്ലാരുന്നു എന്ന് തോന്നണു നിയമനം. അതോണ്ട് പിടിപാടുള്ളവരുടെ പിൻബലവും ഇല്ലായിരുന്നിരിക്കും. സോ, സപ്പോർട്ടില്ലാതെ കണ്ട്റോ ചമ്മി, നാറി.<br />
<br />
"അവരുടെ സ്പ്രിങ് മുടീം ഇങ്ളീഷും. കരിമാക്കന്മാര്.. സൗജന്യപഠിപ്പാണല്ലോ, ആ പേരും പറഞ്ഞു പുലയപ്പിള്ളേര് കൽസറായീം കേറ്റി കുറ്റീം പറിച്ചു ഇറങ്ങിക്കോളും. നിങ്ങളെ കാണിച്ചു താരാടാ." എന്ന് ജാത്യാധിക്ഷേപം നടത്തി അയാൾ വണ്ടി പോലീസ് സ്റ്റേഷനിലേയ്ക്ക് നയിച്ച്!<br />
<br />
വണ്ടി വന്നു നിന്ന അപ്പൊ തന്നെ പോലീസ് സ്റ്റേഷൻ ജോലിക്കാരൻ കർമ്മ നിരതനായി. ഒരു ചൂരലെടുത്ത് ബസിന്റെ പാട്ടയിൽ നാലടി! (എന്താ ജോലി? ന്നു ചോദിച്ചപ്പോൾ ഒരാള് പറഞ്ഞതാണത്രേ, പോലീസ് സ്റ്റേഷനിലാണ് ജോലി എന്ന്! അതെന്താ പോലീസുകാരൻ എന്ന് പറയാത്തെ എന്ന് ചോദിച്ചപ്പോൾ ഇനി അത് പറഞ്ഞാൽ കല്യാണം മുടങ്ങിയാലോ എന്നും!!)<br />
<br />
"ആരാ എടുത്തതെന്ന് വച്ചാ സാധനം താഴത്തിട്ടോ. അല്ലെങ്കി മുഴുവൻ ആൾക്കാരേം വിളിച്ചിറക്കി തപ്പി കണ്ടു പിടിക്കും. പിന്നെ അറിയാലോ.."<br />
<br />
കണ്ട്റോ.. പതുങ്ങി.<br />
"സാറേ, ഇത് പോക്കറ്റടി അല്ല. പെണ്ണുങ്ങളുടെ സീറ്റിൽനിന്നു പിള്ളേര് എണീക്കാഞ്ഞിട്ടാ."<br />
<br />
"അത് ശരി പറയണ്ടേ.." തുടർന്ന്, പിള്ളേരിരിക്കുന്ന വശത്ത് ചെന്ന് അവിടേം പാട്ടയിൽ വടി കൊണ്ട് രണ്ടടി. എന്നിട്ട്<br />
"ആർരാ പെണ്ണുങ്ങടെ സീറ്റിന് മാറാത്തത്? ഇങ്ങട് എറങ്ങി വാടാ" എന്ന് ആക്രോശ് കിയാ.<br />
<br />
മ്മടെ ഗെഡീസ്.. 'വാത്ത ഹെൽ ഹാപ്പനിംഗ്' എന്നും പറഞ്ഞു മിഴിച്ചിരുന്നു. ദി പോലീസുകാരൻ ആൾസോ ഓൺ ചമ്മൽ. യാത്രിയാം എഗൈൻ ചിരി കിയാ.<br />
<br />
ഇന്നിവരെ ഞാൻ എന്ന് പറഞ്ഞു ബസിൽ കയറുന്നതിനു മുമ്പ് വേറൊരു പോലീസുകാരൻ സ്റ്റേഷനീന്നു ഓടിവന്നു പറഞ്ഞു, 'എസ്ഐ വരുന്നുണ്ട്'.<br />
<br />
എസ്ഐ അകത്തൂന്നു വന്നു.<br />
എന്താ ഇവിടെ പ്രശ്നം?<br />
കണ്ട്റു അടിമുടി ആളെ നോക്കി നോക്കി, വാ പൊളിച്ചു.<br />
എന്നിട്ടു പറഞ്ഞു, "ഒരു പ്രശ്നോല്ല സാറേ. ഞങ്ങള് പൊക്കോളാ.."<br />
<br />
<br />
<br />
<br />
<br />
<br /></div>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com1tag:blogger.com,1999:blog-2232800247796717328.post-66091641898782867862019-09-18T10:32:00.001-07:002020-01-06T02:17:42.333-08:00 ശാക്തീകരണം<div dir="ltr" style="text-align: left;" trbidi="on">
"ടീച്ചറേ, ഹെഡ് മിസ്ട്രസ് വിളിക്കുന്നു."<br />
എട്ടാം ക്ലാസ്സുകാരുടെ അസൈന്മെന്റുകളിൽ മുഴുകിയിരിക്കുകയായിരുന്നു, ലാലിടീച്ചർ.<br />
"എന്താ രശ്മീ കാര്യം?"<br />
"യൂപീല് കുറേ ടീച്ചേഴ്സ് ഇല്ല. ലാലിടീച്ചർക്ക് അങ്ങോട്ട് ഒരു ചാർജ് കിട്ടാൻ വഴിയുണ്ട്."<br />
"എന്താ ഇത്ര പ്രശ്നം?"<br />
"ക്ലസ്റ്റർ നടക്കുകയല്ലേ. കുറെ പേര് അങ്ങോട്ട് പോയി."<br />
<br />
നാലാം പിരീഡും അഞ്ചാം പിരീഡും ക്ലാസുണ്ട്. ഉച്ചയ്ക്ക് ശേഷം ടെൻ ബിയിൽ ലാസ്റ്റ് പിരീഡ്. മാനേജ് ചെയ്യാവുന്ന കാര്യം.<br />
ലാലി ടീച്ചര് എണീറ്റു. ഹെഡ്മിസ്ട്രസിന്റെ റൂമിലേയ്ക്ക് നടക്കുമ്പോൾ ചിന്തിച്ചു.. തന്നെ ഇത്തരം ഡെപ്യൂട്ടേഷനുകൾ, പ്രത്യേകിച്ചും യുപിയിലെ, ഏൽപ്പിക്കാറില്ലല്ലോ.<br />
<br />
"കോഴ്സിനു പോവലും ഡി ഇ ഓ ഓഫീസിൽ പോക്കും ഒക്കെയായി യു പിയിൽ കുറേ ടീച്ചേഴ്സ് ഇല്ല. അതോണ്ടാ ടീച്ചറെ ബുദ്ധിമുട്ടിക്കുന്നത്. ആറാം ക്ളാസുകാരെ ഒരുമിച്ചാക്കി സ്കൂള് വിടുന്ന വരെ ഒന്നിരുത്തണം. അത്രേ ഉള്ളൂ. നല്ല ബഹളമാണെന്നേ."<br />
<br />
"എനിക്ക് ഇന്ന് ക്ളാസ്സുണ്ടല്ലോ."<br />
<br />
"അത് അഡ്ജസ്റ് ചെയ്യാം ടീച്ചറെ, മുതിർന്ന കുട്ടികളല്ലേ. ഇവിടെ അങ്ങനെ അല്ലല്ലോ."<br />
<br />
ലാലി ടീച്ചർ ചിരിച്ചു.<br />
<br />
"നാല് ആറാം ക്ലാസ്സുകാരെ ഒരുമിച്ചാക്കണേ. മൊത്തം നൂറ്റിനാല്പതു കുട്ടികളെ ഉള്ളൂ. ഓഡിറ്റോറിയം മതിയോ ടീച്ചറേ?"<br />
<br />
ടീച്ചർ ഒരു നിമിഷം ചിന്തിച്ചു.<br />
"തൽക്കാലം ഗ്രൗണ്ടിന്റെ ഗാലറി മതി. അവിടെയാവുമ്പോ നല്ല മരത്തണലും ഉണ്ടല്ലോ."<br />
<br />
"ശരി. ആയിക്കോട്ടെ. ആലീസ്, ആ സിക്സ്ത് സ്റ്റാൻഡേർഡ്കാരോട് ടീച്ചർ പറയുന്നിടത്തേയ്ക്കു ചെല്ലാൻ പറയൂ. എല്ലാ ക്ലാസ്സുകാരോടും. പിന്നെ, ടീച്ചർക്ക് ചെയറും. ഒരു പോർട്ടബിൾ ബോർഡും അങ്ങോട്ടെത്തിക്കണം. ശിവപ്രിയയോടും കൂടി പറഞ്ഞോ."<br />
<br />
"ഞാൻ പറഞ്ഞില്ലേ ടീച്ചറെ.. പണി കിട്ടിയില്ലേ?" എന്ന് ഹെഡ് മിസ്ട്രെസിന് മുഖം കൊടുക്കാതെ ലാലിടീച്ചറുടെ മുന്നിലൂടെ തിരിഞ്ഞു നടക്കുന്നതിനിടയിൽ ആലീസ് പറഞ്ഞു<br />
<br />
ടീച്ചർക്ക് ചിരി വന്നു.<br />
'ഇതൊക്കെയെന്ത് പണി. അല്ലെങ്കിൽ തന്നെ ലൈഫ് മൊത്തം പണിയല്ലേ ആലീസേ'. മനസ്സിൽ പറഞ്ഞു.<br />
<br />
സ്റ്റാഫ് റൂമിൽ ഒന്ന് തലയിട്ടു നോക്കി. ആരുമില്ല. ഓഫീസിൽ വരാറുണ്ടെങ്കിലും യു പിയിലെ സ്റ്റാഫ് റൂമിൽ വരവില്ല. ഗ്രൗണ്ടിലേക്ക് നടക്കുമ്പോൾ കുട്ടികൾ വരിവരിയായി പോകുന്നുണ്ട്. ബാഗും തൂക്കിയുള്ള ആ പോക്ക് കണ്ടപ്പോ വിഷമം വന്നു. ബാഗ് എടുപ്പിക്കേണ്ടായിരുന്നു. പാവങ്ങൾ.<br />
സാരമില്ല.. എന്തെങ്കിലും എഴുതിപ്പിക്കുകയോ വായിപ്പിക്കുകയോ ചെയ്യണമെങ്കിൽ ആവശ്യം വന്നേക്കും. സ്വയം സമാധാനിച്ചു.<br />
<br />
"ടീച്ചറെ, ഞങ്ങളെവിട്യാ ഇരിക്ക്യാ?"<br />
കുട്ടികൾ കണ്ഫയൂഷനിലാണ്.<br />
"ആ മരത്തണലിൽ ഗാലറിയിൽ ഇരുന്നോളൂ."<br />
"ആൺകുട്ടികൾ ഈ ഭാഗത്തും പെൺകുട്ടികൾ ആ ഭാഗത്തുമാണോ?"<br />
ഏതോ ക്ലാസ്സിന്റെ ലീഡറായിരിക്കണം.<br />
അത് നിങ്ങൾ സൗകര്യം പോലെ ഇരുന്നോളൂ..എന്ന് പറയാൻ മനസ്സിലെ സദാചാര കമ്മിറ്റി സമ്മതിച്ചില്ല. ഇനി അതൊരു കുരിശായാലോ! അതുകൊണ്ട് പകരം<br />
"ആ.. ആൺകുട്ടികൾ വലതു വശത്തും പെൺകുട്ടികൾ ഇടത്ത് വശത്തും." എന്നാണു പറഞ്ഞത്.<br />
കംഫർട്ടബിൾ ആയ ഇരിപ്പിടങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞപ്പോൾ പിന്നെ അണക്കെട്ടു തുറന്നു വിട്ട പോലെയായി ചോദ്യങ്ങൾ.<br />
<br />
"ഏതു പുസ്തകമാ ടീച്ചറെ എടുക്കേണ്ടത്?"<br />
"ടിഫിൻ ഇപ്പൊ കഴിക്കാമോ?"<br />
"ടീച്ചർ എവിടെ ഇരിക്കും?"<br />
"ടീച്ചർ ഞങ്ങൾക്കെന്താ ക്ലാസെടുക്കാൻ വരാത്തത്?"<br />
"ടീച്ചറുടെ പേരെന്താ?<br />
"ടീച്ചറുടെ കുട്ടികൾ എത്രാംക്ലാസ്സിലായി?"<br />
........<br />
<br />
ചോദ്യങ്ങൾ കലപിലയായപ്പോൾ ടീച്ചർ അവർക്കിടയിലൂടെ പടികളിറങ്ങി. മുട്ടിനു അത്യാവശ്യം ഇടർച്ച ഫീൽ ചെയ്യുന്നുണ്ട്. ആലീസ് കൊണ്ട് വന്നിട്ട കസേര നീക്കി ഗ്രൗണ്ടിൽ, കുട്ടികൾക്ക് മുന്നിലായിട്ടു. മുക്കാലിയിൽ നിൽക്കുന്ന ഒരു ബോർഡും കൊണ്ട് വന്നിട്ടിട്ടുണ്ട്.<br />
<br />
കയ്യുയർത്തി.. ശാസിക്കേണ്ടി വന്നില്ല. യേശുവിനു മുന്നിൽ പ്രക്ഷുബ്ധമായ കടൽ ശാന്തമായതുപോലെ കുട്ടികൾ സൈലന്റായി.<br />
ലാലിടീച്ചർക്കു ചിരി വന്നു.<br />
<br />
കുട്ടികളേ.. ഞാൻ പറയുന്നത് പുറകിലേക്ക് കേൾക്കാമോ?<br />
"ആ.." കോറസ്<br />
"എന്നെ എല്ലാവര്ക്കും കാണാമോ?"<br />
"ആ.. " വീണ്ടും.<br />
"എന്റെ പേര് ലാലി ജോസഫ്. ഹൈസ്കൂളിൽ മലയാളം പഠിപ്പിക്കുന്നു. യു പി കഴിഞ്ഞാൽ ഈ സ്കൂളിൽ ആൺകുട്ടികൾ ഇല്ലല്ലോ. അപ്പോൾ, നിങ്ങളുടെ ചേച്ചിമാരെയൊക്കെ ഞാൻ പഠിപ്പിച്ചു കാണും. നിങ്ങളെ ഹൈ സ്കൂളിൽ പഠിപ്പിക്കാൻ ഞാനുണ്ടാവില്ല. അടുത്ത വര്ഷം റിട്ടയർ ചെയ്യും. എന്റെ പരിചയപ്പെടുത്തൽ കഴിഞ്ഞൂട്ടോ!"<br />
"ടീച്ചറെന്താ ഇപ്പൊ ഞങ്ങളെ പഠിപ്പിക്കുന്നത്?"<br />
"ഞാൻ കുറച്ചു കഥകൾ പറഞ്ഞു തരാം."<br />
കുട്ടികൾ ഉത്സുകരായി.<br />
"ഇടയ്ക്കൊരോ കഥകൾ നിങ്ങളും പറയണം".<br />
"ഈ കുട്ടി പറയും.." "റെനിലിനു ഒരുപാട് കഥകളറിയാം." തുടങ്ങിയ ഒരു ഇരമ്പം കൂടി ഉയർന്നു. വീണ്ടും യേശുവായി മാറേണ്ടി വന്നു.<br />
<br />
"എവിടെനിന്നാണ് കഥകൾ വരുന്നത്?"<br />
കളിക്കുടുക്ക, മാജിക് പോട്ട്, ലൈബ്രറി, ബാലഭൂമി, ബാലരമ... ഉത്തരങ്ങൾ പലതും. ഇടയിൽ കൊച്ചു റ്റീവി, കാർട്ടൂൺ നെറ്റ് വർക്ക് ഒക്കെ കേട്ടു.<br />
<br />
"അത് ഇപ്പോഴത്തെ കാലം. പണ്ട് കഥകൾ എന്തിനായിരുന്നു എന്നറിയാമോ? ചില സാരോപദേശങ്ങളിലൂടെ നല്ല കാര്യങ്ങൾ പഠിപ്പിക്കാൻ. പഞ്ചതന്ത്രകഥകൾ എന്ന് കേട്ടിട്ടുണ്ടോ?"<br />
"ആ.." കോറസ് വീണ്ടും. "ഞങ്ങൾക്ക് പഠിക്കാനുണ്ട്"<br />
"ആ കഥകൾ ഉണ്ടായത് എങ്ങിനെയാണെന്നറിയാമോ? എന്തിനാണെന്നറിയാമോ?"<br />
നിശ്ശബ്ദം.<br />
"അത് ബുദ്ധി കുറവായ രാജകുമാരന്മാരെ സാരോപദേശങ്ങൾ പഠിപ്പിക്കാൻ പറഞ്ഞു കൊടുത്തിരുന്നതാ. കുമാരന്മാർ കഥകൾ കേട്ടാണ് മിടുക്കന്മാരായത്."<br />
<br />
"പണ്ട്, ടീച്ചറുടെ കുട്ടിക്കാലത്ത് കഥ പറഞ്ഞു തന്നത് അമ്മൂമ്മയായിരുന്നു. പിന്നെ, അമ്മയും, അമ്മായിമാരും ഒക്കെ. അന്ന് ടീവിയും കമ്പ്യൂട്ടറും ഒന്നും ഉണ്ടായിരുന്നില്ല ട്ടോ. അമ്മൂമ്മമാർ കഥ പറഞ്ഞു തരുന്ന കുട്ടികൾ ആരൊക്കെയുണ്ട്?"<br />
ഒന്നോ രണ്ടോ പേര് മാത്രം കൈകളുയർത്തി.<br />
"അമ്മൂമ്മമാർ വീട്ടിലുള്ള കുട്ടികൾ എത്ര പേർ?"<br />
കുറെ കൈകളുയർന്നു.<br />
"അവർ കഥ പറഞ്ഞു തരില്ലേ?"<br />
"ട്യൂഷന് പോയിട്ട് വരുമ്പോൾ അമ്മൂമ്മ ടീവിക്ക് മുന്നിലാവും" എന്ന മട്ടിൽ ചില മറുപടികൾ കേട്ടു.<br />
<br />
"എന്തായാലും ഞാൻ ഒരു കഥ പറഞ്ഞു തുടങ്ങാം. ചിലരെങ്കിലും കേട്ട് കാണും. അവർ നിശ്ശബ്ദരായിരിക്കണം."<br />
<br />
കഥ പറഞ്ഞു. വീണ്ടും കഥ പറഞ്ഞു. കവിതകൾ പാടി. കുട്ടികളെക്കൊണ്ട് കഥ പറയിച്ചു, പാട്ടു പാടിച്ചു. ഇന്റർവെല്ലും ഉച്ചയൂണ് വരെയുള്ള സമയവും കഴിഞ്ഞു.<br />
<br />
"ഇഷ്ടമായോ?"<br />
"ആ.." കോറസ്.<br />
"എന്താ ഇഷ്ടമായത്?<br />
"ഈ സ്ഥലം ഇഷ്ടമായി. പിന്നെ രസമുള്ള കഥകൾ."<br />
"ഇനി ക്ലാസ് എന്നും ഇവിടെ ആക്കുമോ ടീച്ചറേ ?"<br />
"എന്തിനാ?"<br />
"ഇവിടെ നല്ല കാറ്റുണ്ട്,<br />
ഓടാൻ സ്ഥലമുണ്ട്, കിളികളുടെ ശബ്ദമുണ്ട്.."<br />
"നിങ്ങള്ക്ക് സന്തോഷമായോ?"<br />
"ആയി.. " കോറസ്!<br />
<br />
"ഉച്ചയ്ക്ക് ശേഷം ബെല്ലടിക്കുമ്പോൾ ഇങ്ങോട്ടു തന്നെ വന്നാൽ മതി."<br />
<br />
"ശരി ടീച്ചറേ."<br />
<br />
ഊണ് കഴിക്കാൻ സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ ഫോണിൽ മൂന്നു മിസ്ഡ് കോൾ. നീതുവാണ്. എന്താണാവോ. എന്തെങ്കിലും അത്യാവശ്യം ഉണ്ടോ? മനസ്സിലൊരു ടെൻഷൻ.<br />
<br />
ടെലെഗ്രാമിൽ മോളുടെ മെസ്സേജ് ഉണ്ട്. എന്താണാവോ!<br />
ഇപ്പൊ അവിടെ നട്ടപ്പാതിരാ. നല്ല ഉറക്കമായിരിക്കും. ഡ്യൂട്ടി കഴിഞ്ഞു വന്നു ക്ഷീണിച്ചുറങ്ങുകയാവും. വോയ്സ് മെസ്സേജ് തുറന്നു.<br />
<br />
"അമ്മാ.. വിശേഷങ്ങളൊന്നും ഇല്ലല്ലോ. കുര്യൻ നൈറ്റ് ഷിഫ്റ്റാ. കാഷ്വാലിറ്റി ചാർജ്. പിന്നെ, വിളിച്ചത് അതിനല്ല. കൊച്ചൂന്റെ മൊത്തം ലക്ഷണം കണ്ടിട്ട് അവള് ഫസ്റ്റ് മെൻസസിലേക്കാണെന്നു തോന്നുന്നു. ഒരമ്മ എങ്ങിനെ അത് ഡീൽ ചെയ്യാന്ന് ഒന്ന് പറഞ്ഞു തന്നേ. ഞാൻ അവൾക്കു അതിന്റെ സയന്റിഫിക് കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട്. എന്നാലും മോൾക്ക് ഒരു വോയിസ് മെസ്സേജ് കൂടെ അമ്മ അയച്ചോണേ. അമ്മാമ്മ പറഞ്ഞാ അവൾക്ക് സീരിയസ്നെസ്സ് വരും. അപ്പൊ ഓക്കേ."<br />
തീർന്നു.<br />
<br />
കൊച്ചൂന് പതിമൂന്നാവുന്നല്ലേ ഉള്ളൂ..<br />
നീതു എന്തൂട്ട് എംഡിക്കാരിയാണ്. ഇവളൊക്കെ എങ്ങിനെയാ രോഗികളെ ചികിത്സിക്കുന്നതാവോ?! സ്വന്തം മോളോട് ഇതൊക്കെ പറഞ്ഞു കൊടുക്കാൻ പറ്റാത്ത ഡോക്ടറ്...<br />
അല്ല. താനെങ്ങിനെയായിരുന്നു.<br />
എന്തോ അരുതാത്തതു നിനക്ക് സംഭവിക്കാൻ പോകുന്നു എന്ന മട്ടിലല്ലേ, നീതുവിന്റെ പതതാം ക്ലാസ്സിൽ ഇതേ അവസ്ഥ താൻ ട്രീറ്റ് ചെയ്തത്.<br />
എല്ലാ അമ്മമാരും ഇങ്ങിനെയൊക്കെ ആണെന്നെ.<br />
<br />
ഇപ്പോഴത്തെ പിള്ളേര് യാതൊരു മറയും ഒളിയും ഇല്ലാതെ ചില കാര്യങ്ങൾ പറയുന്നത് കേട്ട് ഇപ്പോഴും ചൂളിപ്പോവാറുണ്ട്. കഴിഞ്ഞ മാസം ഒമ്പതാം ക്ളാസിൽ "ആരുടെയെങ്കിലും കയ്യിൽ വിങ്സ് ഉള്ള നാപ്കിൻ ഉണ്ടോ?" എന്ന് പരസ്യമായി ചോദിച്ചു ഒമ്പതു ബിയിലെ ശ്രുതി അമ്പരപ്പിക്കുകയും ഓപ്പണായി പായ്ക്കറ്റെടുത്ത് അതീന്നു ഒരെണ്ണം യാതൊരു മറയുമില്ലാതെ എടുത്ത് കൊടുത്തു മഞ്ജിമ ഞെട്ടിക്കുകയും ചെയ്തു.<br />
കാലം മാറിയ മാറ്റമേ!<br />
പണ്ട്, തുണി മടക്കി ഉപയോഗിച്ചിരുന്നതും ആ ദിവസങ്ങളിൽ അത് മാറ്റി വയ്ക്കാതെ തിരികെ വീട്ടിൽ എത്തിയിരുന്നതും ആലോചിക്കുമ്പോൾ..ഹോ.<br />
<br />
യു പി സ്റ്റാഫ് റൂമിൽ ഇരുന്നാണ് ഊണ് കഴിച്ചത്. പത്തിലെ കുട്ടികൾ ഇടയ്ക്ക് കാണാൻ വന്നിരുന്നു. ഒപ്പം ഒരു കെട്ട് കോമ്പോസിഷനും.<br />
<br />
"അവിടെ വച്ചാ മതി മക്കളെ,... എന്റെ ടേബിളിൽ" അവരെ തിരിച്ചു വിട്ടു.<br />
<br />
ഉച്ചയ്ക്ക് വീണ്ടും തണൽച്ചുവട്ടിൽ, കുട്ടികൾക്കൊപ്പം.<br />
"ഇനി ഏതു കഥയാ?"<br />
"ഇനി നമുക്ക് ഒരു രണ്ടു ഗ്രൂപ്പ് ആയി തിരിഞ്ഞു ചർച്ച നടതതാം. ചോദ്യങ്ങൾ ചോദിക്കാം."<br />
"എന്ത് ചോദ്യങ്ങൾ?"<br />
"എന്തും? പക്ഷെ, ഉത്തരവും വിശദീകരണവും വേണം. നല്ല വിശദീകരണത്തിനു സ്പെഷ്യൽ മാർക്കുണ്ട്."<br />
"എന്ന് വച്ചാ?"<br />
ഇപ്പൊ, ബൾബ് കണ്ടു പിടിച്ചതാരാണ്? ഉത്തരം എഡിസൺ. ആ ഉത്തരത്തിന് രണ്ടു മാർക്ക്. എഡിസൺ നടത്തിയ മറ്റു കണ്ടു പിടുത്തങ്ങൾ, എഡിസന്റെ കുട്ടിക്കാലം.. അങ്ങനെ അറിയാവുന്നതെല്ലാം. കൃത്യമായ ഓരോ പ്രസ്ഥാവനയ്ക്കും അര മാർക്ക് വീതം. മൊത്തം ഒരു ചോദ്യത്തിന് അഞ്ചു മാർക്ക്. പ്രസ്താവനകൾ കുറഞ്ഞാൽ മാർക്ക് കുറയും."<br />
<br />
"എഡിസന് ആ താരേ സമീൻ പർ സിനിമയിലെ അസുഖം ഉണ്ടാർന്നു"<br />
"എന്തസുഖം?" ലാലിടീച്ചർ അന്തം വിട്ടു.<br />
"ഡിസ് .. ഡിസ്.. "<br />
"ഡിസ്ലെക്സിയയോ?"<br />
"ആ.. അതന്നെ. ആ സിനിമേല് ആമിർഖാൻ പറയുന്നുണ്ട്."<br />
<br />
അത് ടീച്ചർക്ക് പുതിയ അറിവായിരുന്നു. പുതിയ കുട്ടികളീന്ന് എന്തൊക്കെ പഠിക്കാനുണ്ട്! ടീച്ചർ ചിന്തിച്ചു.<br />
കാലം മാറുന്നതിനൊപ്പം മാറുന്ന കാര്യത്തിൽ മാത്രമല്ല അറിവ് നേടുന്നതിലും പ്രായമാവും തോറും പതുക്കെയാവുകയാണ്.<br />
<br />
"ആൺകുട്ടികള് ഒരു ഗ്രൂപ്പ് പെൺകുട്ടികളു വേറെ." കുട്ടികളുടെ ശബ്ദം കേട്ട് ചിന്തയിൽനിന്നുണർന്നു.<br />
"അത് വേണോ?"<br />
"അത് മതി ടീച്ചർ."<br />
"ശരി. ആര് തുടങ്ങും?"<br />
മുറുമുറുപ്പ്.. അടക്കിയ ശബ്ദങ്ങൾ..<br />
"ഞങ്ങൾ തുടങ്ങാം." ആമ്പിള്ളേര്<br />
"വേണ്ട ഞങ്ങള് തുടങ്ങാം." പെൺകുട്ടികൾ അവകാശപ്രമേയമിറക്കി.<br />
"പെൺകുട്ടികൾക്ക് ആദ്യ ചാൻസ്.. അതാണ് മര്യാദ." പ്രസ്താവനയിറക്കി ബഹളം നിയന്ത്രിക്കേണ്ടി വന്നു.<br />
"ആദ്യ ചോദ്യം വരട്ടെ."<br />
കുശുകുശുപ്പ്..അവസാനം ചോദ്യകർത്താവ് എണീറ്റു<br />
"ഇന്ത്യയിലെ മികച്ച നടന് കൊടുക്കുന്ന അവാർഡ് ഏറ്റവും ആദ്യം നേടിയ മലയാള നടൻ?<br />
"മ...", "മോ ..." തുടങ്ങിയ ശബ്ദങ്ങൾ "ശ്...." എന്ന് നിയന്ത്രിക്കപ്പെട്ടു.<br />
"ആരും ഇടയിൽ കയറണ്ട, പ്രണവ് പറയും." കൂട്ടത്തിൽ ഇത്തിരി കൂടുതൽ ഉറച്ച ശബ്ദമുള്ള ഒരു കുട്ടി പറഞ്ഞു. അവന് ഇത്തിരി ആന്റി ഹീറോ പരിവേഷം ഉണ്ടെന്നു തോന്നുന്നു. മൊത്തം ആമ്പിള്ളേർ വിധേയരായി ശബ്ദമൊതുക്കി.<br />
<br />
"പി ജെ ആന്റണി, നിർമ്മാല്യം എന്ന സിനിമ.വെളിച്ചപ്പാട് ആയിരുന്നു അവതരിപ്പിച്ച വേഷം. അവാർഡ് കിട്ടിയ വര്ഷം 1973. സിനിമ സംവിധാനം എം ടി വാസുദേവൻ നായർ. മികച്ച ഫീച്ചർഫിലിം നു ദേശീയ പുരസ്കാരവും സംസ്ഥാന അവാർഡും നിര്മാല്യത്തിനുണ്ടായിരുന്നു. കൊടിയേറ്റം ഗോപി, ബാലൻ കെ നായർ, പ്രേംജി, മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, ബാലചന്ദ്രമേനോൻ, മുരളി, സലിംകുമാർ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർക്ക് മലയാളത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് മൂന്നു പ്രാവശ്യവും മോഹൻലാലിനു രണ്ടു പ്രാവശ്യവും."<br />
<br />
ഒറ്റ ശ്വാസം..<br />
നിശബ്ദത പിന്നെ, കാതടപ്പിക്കുന്ന കയ്യടി!<br />
<br />
ഇവനാളു കൊള്ളാമല്ലോ.<br />
<br />
"മോന്റെ പേരെന്താ?"<br />
"ആദിത് ശങ്കർ"<br />
"കൊള്ളാം.. ഇതൊക്കെ, ഈ വിവരമൊക്കെ എങ്ങിനെ സമ്പാദിച്ചു?"<br />
"ഞാൻ ഐഎഎസ് കോച്ചിങ്ങിനു പോണുണ്ട്. അവിടെനിന്ന്.."<br />
<br />
ആറാം ക്ലാസ്സുകാരൻ.. ഐ എ എസ്..<br />
ലാലിടീച്ചറുടെ മുഖം ഒരു നിമിഷം ഇരുണ്ടു. പെട്ടെന്ന് പ്രസന്നത വീണ്ടെടുത്തു.<br />
<br />
"ഇനി ചോദ്യം പെൺകുട്ടികൾക്ക് ഉള്ളത്."<br />
<br />
ചോദ്യങ്ങളും ഉത്തരങ്ങളും വന്നുകൊണ്ടിരുന്നു. മാർക്കുകൾ ഏറെക്കുറെ തുല്യമായി നീങ്ങി. ഇന്റെർവെല്ലിനു പല കുട്ടികളും ഒന്നിന് പോവാതെ ഗാലറിയിൽ തന്നെ ഇരുന്നു ചർച്ചകൾ നടത്തി.<br />
<br />
"അടുത്ത ചോദ്യം ചോദിക്കേണ്ടത് ആൺകുട്ടികൾ.." ടീച്ചർ പറഞ്ഞു.<br />
<br />
ആലോചനകൾക്കു പെൺകുട്ടികളുടെ അത്ര ശബ്ദമില്ല. എല്ലാ പ്രതീക്ഷകളും ആദിത്തിനു നേരെയാണ്. പക്ഷെ, കണ്ടു പിടിക്കുന്ന പല ചോദ്യങ്ങൾക്കും അവനു തന്നെ ഉറപ്പില്ല എന്ന് തോന്നുന്നു. പെട്ടെന്ന്, ഗാലറിയുടെ രണ്ടാമത്തെ സ്റ്റെപ്പിൽനിന്നു ഒരുവൻ എണീറ്റു. സപ്പോർട്ട് ചെയ്യുന്നവർ കുറവാണെങ്കിലും ചില്ലറ എതിർപ്പുകൾ ഉണ്ടെങ്കിലും അവൻ ചോദ്യം ഉന്നയിക്കാൻ തയ്യാറായി. കുട്ടികൾ നിശബ്ദരായി.<br />
<br />
"ഒരു ഒളിമ്പിക്സിൽ മൂന്നു സ്വർണ്ണം നേടിയ ആദ്യത്തെ അമേരിക്കൻ വനിത ആര്?"<br />
<br />
ഇത് പെൺകുട്ടികൾ പറഞ്ഞേക്കുമല്ലോ എന്ന് അവരുടെ പ്രതികരണങ്ങളിൽ തോന്നി. ഇതൊരു ഇരയില്ലാത്ത ചോദ്യമാണെന്നു ആദിത്ത് ആൻഡ് ടീം ഉറപ്പിച്ചു എന്ന് തോന്നുന്നു. ചോദ്യകർത്താവിനോട് അവരുടെ മുഖത്തൊരു പുച്ഛരസം.<br />
<br />
പെണ്കുട്ടികളിൽനിന്നൊരു മിടുക്കി എണീറ്റു.<br />
''ഹിൽമ റുഡോൾഫ് ''<br />
<br />
പെണ്കുട്ടികളിൽനിന്നു കയ്യടി. ആൺകുട്ടികൾ ഒന്ന് പതുങ്ങി.<br />
കുട്ടികൾക്ക് നല്ല ലോകവിവരം വിവരം ഉണ്ടല്ലോ.<br />
"ബാക്കി?"<br />
"അല്ല മിസ്, ആ പേര് തെറ്റാണ്." ചോദ്യകർത്താവ് പറഞ്ഞു.<br />
"പിന്നെ ആരാ?"<br />
"അവരുടെ പേര് വിൽമ റുഡോൾഫ് എന്നാണു."<br />
"ഓ പിന്നെ, അത് തെറ്റൊന്നുമല്ല, ഞങ്ങള് പറഞ്ഞത് അങ്ങിനെ തന്നെയാ നിങ്ങള് കേട്ടതിന്റെയാവും" എന്ന മട്ടിൽ പെൺകുട്ടികൾ പ്രതികരിച്ചു തുടങ്ങി. നേരത്തെ പുച്ഛിച്ച ആൺകുട്ടികളും കൂടി ചേർന്ന് അതിനെ നേരിട്ടു.<br />
<br />
"സൈലൻസ്.. ബഹളം വേണ്ട. എല്ലാരും സംസാരം നിർത്തു "<br />
<br />
ബഹളം ക്രമേണ ശാന്തമായി.<br />
"ബാക്കി പറയു"<br />
<br />
"യു എസ് അത്ലറ്റ് ആണ്."<br />
"അത് ചോദ്യത്തിൽ തന്നെ ഉണ്ടല്ലോ."<br />
"100 മീ, ഇരുന്നൂറു മീ, ലോങ്ങ് ജമ്പ് ഇവന്റുകൾ ആയിരുന്നു."<br />
"തെറ്റി.. ലോങ്ങ് ജമ്പ് ഇല്ല"<br />
പിന്നെ?<br />
"4 x 100 മീ. റിലേ ആയിരുന്നു."<br />
"ഇനി?"<br />
"ഇനി ... ഇനി ഒന്നും ഇല്ല."<br />
"ആ 100, 200 ഗസ് ആയിരുന്നു ല്ലേ?"<br />
"ആണെങ്കിലെന്താ.. ശരികൾക്കു മാർക്ക് വേണം"<br />
"തർക്കം വേണ്ട, ഇനി വിൽമയെപ്പറ്റി കൂടുതൽ പറയാനുണ്ടോ?" ലാലിടീച്ചർ ഇടപെട്ടു.<br />
"ഉണ്ട്.<br />
ഇരുപത്തിരണ്ട് സഹോദരർക്കിടയിലെ ഇരുപതാമത്തെ ആളായിരുന്നു വിൽമ. ചെറുപ്പത്തിൽ പോളിയോ ബാധിച്ചു വടിയുടെ സഹായത്താൽ നടന്നിരുന്ന കുട്ടി ആയിരുന്നു. 1956 ലാണ് ആദ്യ ഒളിമ്പിക്സ്. അന്ന് ഒരു ഓട്ടുമെഡൽ. 1960 ഒളിംപിക്സിൽ മൂന്നു സ്വർണ്ണം. വിൽമയ്ക്കു സ്വന്തം ഇനങ്ങളിൽ ലോക റെക്കോഡ് കൂടി ഉണ്ടായിരുന്നു. ഒരു പ്രധാന കാര്യം, വിൽമ ഒരു കറുത്ത വർഗ്ഗക്കാരി ആയിരുന്നു. "<br />
<br />
കൃത്യമാണല്ലോ, അവരെപ്പറ്റി നീതു വായിച്ചു കേട്ടിട്ടുണ്ട്.<br />
<br />
ചോദ്യകർത്താവിന്റെ പേരെന്താ?"<br />
"ബിമൽ "<br />
"വിൽമയെ എവിടെനിന്നു പരിചയപ്പെട്ടു?"<br />
"എനിക്ക് ചെറിയ വളർച്ചാ ഹോർമോൺ പ്രശ്നം ഉണ്ടായിരുന്നു. അപ്പോൾ പണ്ടേ തൊട്ടു പപ്പാ പറഞ്ഞു തന്നിട്ടുള്ളതാ."<br />
"ഓ.. നല്ല ഇൻസ്പയറിങ് പപ്പാ ആണല്ലോ.. ഇനി മാർക്ക് പറയാം..<br />
ഉത്തരം പകുതി പറഞ്ഞതിന് രണ്ടര മാർക്ക് പെൺകുട്ടികൾക്ക്. ബാക്കി പകുതി ആൺകുട്ടികൾക്ക്.. എന്ത് പറയുന്നു?"<br />
<br />
ഒരൊറ്റ നിമിഷം.<br />
അപ്രതീക്ഷിതമായി സജീവമായ അഗ്നിപർവ്വതം പോലെ ആൺകുട്ടികൾ പൊട്ടിത്തെറിച്ചു.<br />
"ഉത്തരം പറഞ്ഞതെ തെറ്റ്.. അവർക്കു ഇത്രേം മാർക്കോ.."<br />
പെൺകുട്ടികളും വിട്ടു കൊടുത്തില്ല.<br />
നോക്കിയിരിക്കാൻ രസമുണ്ട്. പെൺകുട്ടികളുടെ കലപില ബഹളത്തെ ആക്രോശങ്ങൾകൊണ്ട് നേരിടുന്ന ആൺകുട്ടികൾ! വല്ലാതെ ബഹളം വരുമ്പോൾ ടീച്ചർ നിയന്ത്രിച്ചു.. എന്നിട്ടു വീണ്ടും കൗതുകത്തോടെ നോക്കി നിന്നു.മിനിറ്റുകൾ നീണ്ട വാക്പയറ്റ്. പതിയെ പെൺകുട്ടികൾ ദുര്ബലരായി തുടങ്ങി. വിജയിച്ചു എന്ന മട്ടിൽ ആഹ്ളാദാരവം ആൺകുട്ടികൾ തുടങ്ങി. ആ നേരത്താണ് അത് സംഭവിച്ചത്..<br />
ഇടയിൽനിന്നെണീറ്റു വന്ന ഒരു പെൺകുട്ടി, നേരെ ഇറങ്ങി വന്ന് കസേരയെടുത്ത് ആൺകുട്ടികൾക്ക് മുന്നിൽ കൊണ്ട് പോയിട്ട് അതിൽ കയറിനിന്ന് നീട്ടിയൊരൊറ്റ കൂവൽ! ആസന്നമായ തോൽവിക്കെതിരെ ദേഷ്യവും വാശിയും കലർന്ന അവസാനത്തെ പ്രതിരോധം.<br />
<br />
ലാലി ടീച്ചർ മാത്രമല്ല.. കുട്ടികളും മൊത്തത്തിൽ ഒന്ന് തരിച്ചു.<br />
ആൺകുട്ടികൾ അമ്പരന്ന് നിശബ്ദരായി. പെൺകുട്ടികളും അന്തം വിട്ടു.<br />
അവളെ ശാന്തയാക്കി തിരികെ പറഞ്ഞയച്ചു ഒരു സന്ധി പ്രഭാഷണത്തിന് മുതിരുമ്പോൾ ബെല്ലടിച്ചു.<br />
<br />
"നാളെ ഇങ്ങോട്ടു തന്നെയാണോ?"<br />
"നാളത്തെ കാര്യം ഹെഡ്മിസ്ട്രസ് പറയും.."<br />
"താങ്ക്യൂ ടീച്ചർ" കോറസ്<br />
"താങ്ക് യു." യാന്ത്രികമായി പറഞ്ഞു.<br />
<br />
വീട്ടിലേയ്ക്കു നടക്കുമ്പോൾ ടീച്ചർ ആകെ ആശയക്കുഴപ്പത്തിലായിരുന്നു. ആ കുട്ടിക്ക് വല്ല മെന്റൽ പ്രോബ്ളവും ഉണ്ടോ? അവൾക്കു എന്റെ കസേര എടുത്ത് കയറിനിന്നു കൂവാൻ എന്ത് ധൈര്യം ആണ് ഉണ്ടായത്. പക്ഷെ, ആ കൂവൽ കൊണ്ട് ആമ്പിള്ളേര് ഒതുങ്ങിപ്പോയി! താനൊക്കെ ഇപ്പോളും ഒരാണിന്റെ മുഖത്ത് നോക്കി കാര്യമായി എന്തെങ്കിലും പറയാൻ ഒന്ന് ശങ്കിക്കും. ഇപ്പോഴത്തെ പിള്ളേര്.. ആ, തങ്ങൾക്കു ഉൾക്കൊള്ളാൻ പറ്റാത്തത്തിന് എതിരെ കോളേജിൽ ഒരു കുട്ടി കൂവി പ്രതികരിച്ചത് കുറച്ചു കൊല്ലം മുമ്പല്ലേ....<br />
<br />
സ്ഥിരം വഴിയിലൂടെ ടീച്ചർ മുന്നോട്ടു നടന്നു. എതിരെ വരുന്ന പലരും പരിചിതഭാവം പ്രകടിപ്പിച്ചു കടന്നു പോയി.<br />
മതിലിൽ പരിചിതമായ കൈപ്പട പോസ്റ്ററിൽ കണ്ടപ്പോൾ ഒന്ന് നോക്കി.<br />
"സ്ത്രീ പക്ഷ ചിന്തകൾ"<br />
കരിക്കൂർ സെന്ററിൽ<br />
വൈകീട്ട് 4 .30 ന്<br />
സ: കുര്യാക്കോസ് സംസാരിക്കുന്നു.<br />
<br />
തിയ്യതി ഇന്ന് തന്നെ. സഖാവ് തന്നെ എഴുതിയതാവും. പതിച്ചതും ആള് തന്നെ ആവും.<br />
ഒരുകാലത്തു ചുറ്റും ആരവമുണ്ടായിരുന്ന, ഒറ്റയ്ക്കായിപ്പോയ ഒരു വിപ്ലവകാരി!<br />
പാവം.<br />
<br />
പാവമോ?<br />
<br />
പാർട്ടിയെന്നും പറഞ്ഞു, ഉള്ള ജോലി പോലും വലിച്ചെറിഞ്ഞു പെണ്ണിന്റെ ശമ്പളം കൈനീട്ടി വാങ്ങി അതോണ്ടും പാർട്ടി പ്രവർത്തനം നടത്തി, ഉണ്ടായിരുന്ന സ്വർണ്ണവും പുരയിടവും വിറ്റു പാവങ്ങളെ ഉയർത്തി, വീടും വീട്ടുകാരും നാട്ടുകാരും എന്നതിനേക്കാൾ പാർട്ടിയെ സ്നേഹിച്ചു, അവസാനം ആശയങ്ങളുടെ പേരിൽ അവിടെനിന്നും പുറത്തായി, ഇപ്പോഴും എന്റെ ആശയങ്ങൾ എന്നും പറഞ്ഞു നടക്കുന്ന കുരിയാക്കോസ് സഖാവോ?!<br />
<br />
കുടുംബത്തേയ്ക്കു ഇക്കാലം തിരിഞ്ഞു നോക്കിയിട്ടുണ്ടോ? ഉള്ള ബന്ധുക്കൾ ഓരോരുത്തരായി സ്വന്തം സ്വഭാവമഹിമകൊണ്ട് അകന്നു പോയവരെ ഒന്ന് ഓർത്തിട്ടു കൂടിയുണ്ടോ! എന്തിന്, സ്വന്തം അമ്മയുടെ വരെ വെറുപ്പ് സമ്പാദിച്ചു അവരുടെ അവസാന കാലത്ത് രണ്ടു ദിവസം ഒപ്പം നിൽക്കാൻ പറ്റിയിട്ടുണ്ടോ?<br />
<br />
നീതുവുന്റെ വിദ്യാഭ്യാസത്തിന്റെ.. അവളുടെ പുസ്തകങ്ങളുടെ, വസ്ത്രങ്ങളുടെ എന്തെങ്കിലും കാര്യം... അവളുടെ എൻട്രൻസ്, പഠനം.. ഹോ.. വല്ലതും അറിഞ്ഞിട്ടുണ്ടോ സഖാവ്. എന്റെ പിഎഫ് ഉള്ളത്കൊണ്ട് നടന്നു പോയ അവളുടെ വിദ്യാഭ്യാസം, സ്കോളർഷിപ്പ് വാങ്ങി പഠിച്ച അവളുടെ മിടുക്ക്. ഇല്ലെങ്കിൽ അവളുടെ പേരിന്റെ പുറകിൽ ഡിഗ്രികളൊന്നും ഉണ്ടാകുമായിരുന്നില്ല. അഭിമാനവും സന്തോഷവും കലർത്തി നിറകണ്ണുകളോടെ അവളുടെ ആദ്യശമ്പളം എന്റെ കയ്യീ തന്നത് യാതൊരു ഉളുപ്പുമില്ലാതെ വാങ്ങി കൊണ്ട് പോയ ആളാ ! ഞാൻ ലോണെടുത്ത് പണിത വീട്, കാര്യമായ ചെലവില്ലാതെ നടന്ന നീതുവിന്റെ കല്യാണം. ഈ ജോലിയില്ലായിരുന്നെങ്കിൽ ആത്മഹത്യ ചെയ്തേനെ. ആൾക്ക് വല്ലോം അറിയണോ. സമത്വം പറഞ്ഞു നടക്കുവല്ലേ. എന്നിട്ടോ, പുല്ലു പോലെ അവരെടുത്ത് പുറത്തിട്ടിട്ടും വീണ്ടും ഉദ്ധരിക്കാൻ നടക്കുന്നു.. ഉയർന്ന സർവീസുള്ള ഹൈസ്കൂൾ അധ്യാപിക ഒരു നല്ല സാരി ഉടുത്തിട്ടുണ്ടോ എന്ന് പോലും അന്വേഷിക്കാത്ത ഒരു ഭർത്താവ്.<br />
<br />
ഓർക്കുമ്പോൾ ദേഷ്യവും സ്വയം പുച്ഛവും...<br />
ലാലി ടീച്ചർ അമർത്തിച്ചവിട്ടി നടന്നപ്പോൾ മുട്ടുകൾ വേദനിച്ചു.<br />
<br />
എന്തിനാണ് താനിങ്ങിനെയൊക്കെ ചിന്തിച്ചത്?<br />
എങ്ങിനെ ഇത്തരം ചിന്തകൾ ഉണ്ടായി!. ലാലിടീച്ചർ ഒരു നിമിഷം കൊണ്ട് തന്നിലേക്ക് മടങ്ങി വന്നു. പശുവിനെക്കറന്ന്, ചായയും പലഹാരവുമുണ്ടാക്കി, കുളിച്ചു വരുമ്പോഴേയ്ക്കും കഴുകി കഞ്ഞിപ്പശ ചേർത്ത് ഉണക്കി തേച്ചു വടി പോലാക്കി മടക്കി വച്ച സഖാവിന്റെ ഷർട്ടും മുണ്ടുമായി കാത്തിരിക്കുന്ന പഴയ ലാലി ടീച്ചർ. കിട്ടുന്ന ശമ്പളം അങ്ങനെ തന്നെ ഭർത്താവിനെ ഏൽപ്പിച്ചു അണ്ടർഗാര്മെന്റ്സ് പോലും വാങ്ങാൻ കാശിന് കെട്ടിയവനോട് കാശ് ചോദിക്കുന്ന അതേ ലാലിടീച്ചർ.<br />
<br />
സെന്ററിൽ എത്താറാവുമ്പോൾ ബസ്സ്റ്റോപ്പിന് എതിർവശത്തെ കോർണറിൽ പത്തുമുപ്പതു പേരുടെ ഒരു കൂട്ടത്തെ അഭിസംബോധന ചെയ്ത് സഖാവ് സംസാരിക്കുന്നുണ്ട്. ടീച്ചർക്ക് സന്തോഷം വന്നു. "ഉഗ്രൻ പ്രസംഗാ ടീച്ചറെ, ടീച്ചറുടെ സഖാവിന്റെ" പല സഹപ്രവർത്തകരും പറയാറുള്ളത് ഓർത്തു.<br />
<br />
പ്രസംഗത്തിനിടയിൽ തന്നെ കണ്ടെന്നു തോന്നുന്നു. പക്ഷെ, യാതൊരു ഭാവമാറ്റങ്ങളുമില്ല.<br />
<br />
സഖാവിന്റെ പ്രസംഗത്തിന് ഒരു ഈണമുണ്ട്. രസമാണ് കേൾക്കാൻ. ഉദ്ധരണികളും നാടൻ പ്രയോഗങ്ങളും ഒക്കെയായി നല്ല ഇന്ട്രെസ്റ്റിംഗ്.<br />
<br />
' ഉയരാനുള്ള പെണ്ണിന്റെ ആശയ്ക്ക് കടയ്ക്കൽ കത്തിവയ്ക്കുന്ന ഏതൊരു ആണും ആണെന്ന് വിളിക്കപ്പെടേണ്ടവനല്ല. ചരിത്രവും പുരാണങ്ങളും കഥകളും ...' സഖാവ് കത്തിക്കയറുന്നുണ്ട്. ടീച്ചർ നടപ്പിന് വേഗം കുറച്ച് ചുറ്റും നോക്കി. ബസ് കാത്ത് നിൽക്കുന്നവരും കച്ചവടക്കാരും ഒക്കെ ശ്രദ്ധിക്കുന്നുണ്ട്.<br />
<br />
സ്ത്രീ ശാക്തീകരണത്തിന്റെ കാര്യങ്ങളാണ് പറയുന്നത്. പെണ്ണിനെ ഇല്ലാതാക്കുകയല്ല സപ്പോർട്ട് ചെയ്യുന്നതിലൂടെ അവളെ സ്വന്തം കാലിൽ നിൽക്കുവാൻ പ്രാപ്തയാക്കേണ്ടതിന്റെ ആവശ്യങ്ങളെക്കുറിച്ച്.<br />
<br />
അതിയാൾക്കു പറയാൻ..<br />
എന്ത് സപ്പോര്ട്ടാണാവോ സ്വന്തം വീട്ടിൽ തന്നിട്ടുള്ളത്!<br />
പ്രസംഗത്തെക്കാൾ പ്രവൃത്തി എന്നൊക്കെയാണ് പറയുന്നത്..<br />
എന്ത് പ്രവൃത്തി!<br />
<br />
സഖാവ് കത്തിക്കയറുകയാണ്..<br />
<br />
ടീച്ചർ ബസ്സ്റ്റോപ്പിന്റെ തൂണിൽ പിടിച്ചു.<br />
ആയാസപ്പെട്ടെങ്കിലും യാന്ത്രികമായി സ്റ്റോപ്പിന്റെ തിണ്ണയിൽ കയറി.<br />
<br />
'ഇതെന്താ ഈ കാണിക്കുന്നേ?' എന്ന ഒരുപാട് ആശ്ചര്യങ്ങൾക്കിടയിൽ സർവ്വ ശക്തിയും സംഭരിച്ച് പ്രസംഗം തുടരാനാവാത്തവിധം തടസ്സപ്പെടുത്തിക്കൊണ്ട് ലാലിടീച്ചർ നീട്ടിയൊരു കൂവലങ്ങു കൂവി!</div>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com2tag:blogger.com,1999:blog-2232800247796717328.post-67179517864538360942019-08-21T17:53:00.001-07:002019-08-21T17:53:45.393-07:00ജീവിച്ചിരിപ്പുണ്ടാർന്നു <div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
സിനിമ അവനൊരു ഹരാർന്നു!</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സിനിമ കണ്ട് കണ്ട് പരീക്ഷാ പേപ്പറുകളിൽ വരെ സിനിമാക്കഥ എഴുതി വച്ചതിനു കിട്ടിയ തല്ലുകൾ അവനു വളാർന്നു !</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സാഹചര്യത്തിനനുസരിച്ച് സിനിമാഡയലോഗ് അടിക്കാൻ അവനു നല്ല കഴിവാർന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പക്ഷെ, അപ്പൻ മരിച്ചപ്പോ എഫ്ബില് ഇട്ട പോസ്റ്റ് കൈവിട്ട ആയുധാർന്നു..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അതിങ്ങിന്യാർന്നു..<br />"അപ്പൻ എന്ന വൻമരം വീണു.. ഇനി?"</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
പോസ്റ്റിട്ടു വീട്ടിലെത്തും വരെ അവനോർമ്മിണ്ടാർന്നു!!</div>
</div>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com0tag:blogger.com,1999:blog-2232800247796717328.post-72214531039601007102019-08-19T06:11:00.000-07:002019-08-19T06:11:25.629-07:00 ബ്രാൻഡ്<div dir="ltr" style="text-align: left;" trbidi="on">
<span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">ജോക്കിയുടെ ഭാഗത്തേയ്ക്ക് നീങ്ങിയ പരിചയമുള്ള സെയിൽസ്മാനെ ഞാൻ തടഞ്ഞു.</span><br style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;" /><span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">"അങ്ങോട്ട് പോണ്ടാ.. ലോ വേസ്റ്റ് പരിപാടി ഇല്ലാത്തോണ്ടാ."</span><br style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;" /><span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">"അല്ലാതെ കാശ് കൂടീതോണ്ടല്ല.!"</span><br style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;" /><span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">"ചില സത്യങ്ങൾ ഒളിച്ചു വയ്ക്കാനുള്ളതാണ്.</span><br style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;" /><span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">വേറെ ഏതാ ഉള്ളത്?"</span><br style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;" /><span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">"വേറെ.. യൂറോ, അമുൽ, റിക്സോ,..</span><br style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;" /><span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">ആ... പഴേ വി ഐ പി വിത്ത് ഓഫർ ഉണ്ട്."</span><br style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;" /><span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">"പഴേതോ?!!"</span><br style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;" /><span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">"അല്ല.. പഴയ ബ്രാൻഡ്."</span><br style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;" /><span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">"ഓ.. അങ്ങിനെ."</span><br style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;" /><span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">'ദൈവമേ, പത്തു രൂപയ്ക്ക് രണ്ടെണ്ണം വഴീന്നു വാങ്ങുമ്പോ സ്പൂണ് ഫ്രീ കൊടുക്കുന്ന പോലത്തെ ഓഫർ വല്ലോം ആണോ?' ആത്മഗതം ഉച്ചത്തിലായിപ്പോയി.</span><br style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;" /><span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">"അല്ല മൂന്നെണ്ണം ഉള്ള പായ്ക്കറ്റിനു ആണ് ഓഫർ."</span><br style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;" /><span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">"മൂന്നെണ്ണം വേണ്ട.. ഇനി ബ്രാൻഡ് ഒന്നും ഇല്ലല്ലേ?"</span><br style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;" /><span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">"പിന്നെ.. ദേ മാഫിയ."</span><br style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;" /><span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">"അത് ശശിയേട്ടന്റെ കമ്പന്യാ ?"</span><br style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;" /><span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">"ഏതു ശശി?"</span><br style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;" /><span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">"ഹ. സിനിമേലൊക്കെ സ്റ്റണ്ട് ചെയ്യണ ഗെഡി."</span><br style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;" /><span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">"ആക്കിയാതാണല്ലേ. ദേ.. ഇനി ഇതും കൂടിയെ ഉള്ളൂ.."</span><br style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;" /><span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">പേര് കണ്ടു കിടുങ്ങി, കണ്ണ് തിരുമ്മി ഒന്നൂടെ വായിച്ചു </span><br style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;" /><span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">'കമ്പിത് - KAMPIT !!'</span><br style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;" /><span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">പ്രകമ്പിതൻ ആവാതിരിക്കാൻ അത് മനഃപൂർവം വേണ്ടെന്നു വച്ചു.</span></div>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com0tag:blogger.com,1999:blog-2232800247796717328.post-72167625310932622182019-08-03T10:18:00.002-07:002019-08-03T10:34:38.214-07:00വെന്തിങ്ങ വാറുണ്ണി<div dir="ltr" style="text-align: left;" trbidi="on">
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">വെന്തിങ്ങ വാറുണ്ണീ</span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">ന്നു പറഞ്ഞാ അങ്ങാടിയൊന്നു കിടുങ്ങും. ഇടിവെട്ട് കൊണ്ട് </span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">തല പോയ തെങ്ങുപോലെ ഉയരം, ചോരക്കണ്ണുകൾ, പാഞ്ചറു ചെക്ക് ചെയ്യാൻ ട്യൂബിൽ എയർ അടിച്ചു നോക്കുമ്പോ കല്ലടിച്ചു വീർത്ത ഭാഗം പെട്ടെന്ന് മുഴച്ചു വരുന്ന പോലെ അവിടവിടെ അസാമാന്യ വലിപ്പത്തിൽ മുഴച്ചു നിൽക്കുന്ന മസിലുകൾ, വട്ടമെത്താത്ത പോലെ ഉടുത്തിരിക്കുന്ന ലുങ്കി മടക്കിക്കുത്തിയതിനടിയിൽ മുക്കാലും കാണുന്ന കീശയുള്ള നിക്കർ, രണ്ടു ബട്ടൺ പറ്റിയാലിട്ടു എന്ന മട്ടിൽ ധരിച്ചിരിക്കുന്ന ഷർട്ട്, തോളിലൊരു തോർത്ത്, എളിയിൽ തിരുകിയിരിക്കുന്ന പിച്ചള കെട്ടിയ ഹുക്ക്, ബ്രാൻഡ് സാധനമേ ധരിക്കൂ എന്ന മട്ടിൽ 70 % ഓഫറിൽ വാങ്ങിയ ബാറ്റയുടെ 399.95 ന്റെ ചെരിപ്പ്... </span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">മൊത്തത്തിൽ, കീരിക്കാടൻ ജോസും സ്ഫടികം ജോര്ജും അബുസലിമും ഭീമൻ രഘുവും ഒക്കെക്കൂടി സമ്മേളിച്ച പോലൊരു എക്സ്ട്രാ ടെറസ്ട്രിയൽ!</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">കുഞ്ഞിലേ മുതൽ സാധകം ചെയ്തെടുത്ത, </span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">പാറപ്പുറത്ത് ചിരട്ടയുരയ്</span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">ക്കുന്ന പോലുള്ള</span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"> തന്റെ ശബ്ദത്തിൽ അങ്ങാടി മുഴങ്ങും വിധം ചെറൂത്തും വലുതുമായ തെറികളാൽ ആ ഏരിയ സമ്പുഷ്ടമാക്കാൻ വാറുണ്ണി മറക്കാറേയില്ല. ഇടയിൽ ചില്ലറ അഹമ്മതികളുമായി അങ്ങാടിയിൽ വന്നു കയറുന്ന വാറുണ്ണിയെപ്പറ്റി അറിയാത്ത ചിലരെങ്കിലും ചോരയൊലിപ്പിച്ചേ തിരികെ പോവാറുള്ളൂ. പലപ്പോഴും അടികിട്ടിയ മൂർഖൻ പാമ്പുകൾ സംഘം ചേർന്ന് ഒളിപ്പോരിലൂടെ തിരിച്ചടിച്ചിട്ടുണ്ടെങ്കിലും ഇടയ്ക്കൊരോന്നു കിട്ടുന്നത് ആണുങ്ങക്ക് ഒരാഭരണമാടപ്പാ എന്ന മട്ടിൽ കുത്തിക്കെട്ടോ ഒടിച്ചിലോ ഉണ്ടെങ്കിൽ പോലും വാറുണ്ണി ഒരൊറ്റ ദിവസവും മുടങ്ങാതെ അങ്ങാടിയിലെത്തും! അങ്ങാടിയുടെ കാവലാളും ശബ്ദവുമാണ് വാറുണ്ണി എന്നതുകൊണ്ട് അവിടെ നടക്കുന്ന ഒരുമാതിരി അക്രമങ്ങളൊക്കെ വാറുണ്ണിയിൽ തന്നെ ഒതുങ്ങി. ചുരുക്കത്തിൽ പത്തിൽ കുറയാത്ത എണ്ണം വീതം വാറുണ്ണി ഗുളികകൾ മിനുട്ടിനു മിനുട്ടിനു കേക്കാതെ അങ്ങാടിയുടെ മണൽത്തരികൾക്കു പോലും ഒരു ഉഷാറില്ലാത്ത അവസ്ഥ.</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">വെന്തിങ്ങ വാറുണ്ണി എന്ന പേര് കേട്ട് വെന്തിങ്ങ ധരിക്കുന്ന ആളായതോണ്ട് കിട്ടിയ പേരാണെന്ന് ധരിച്ചു കളയല്ലേ, സ്ഥിരം വെന്തിങ്ങ ധരിക്കുന്ന ആളായിരുന്നു വാറുണ്ണിടെ അമ്മ എന്നതുകൊണ്ടും അമ്മയോട് അത്യാദരവ് ഉണ്ടായിരുന്നതുകൊണ്ടും വെന്തിങ്ങ ധരിക്കുന്നവരെ വാറുണ്ണി തല്ലാറില്ല! അങ്ങിനെ കിട്ടിയ പേരാണ് വെന്തിങ്ങ വാറുണ്ണി. നിരയായി താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന പാരചൂട്ടിന്റെയും സുപ്പാരിയുടെയും ഷാമ്പൂവിന്റെയും സാഷേകൾക്കിടയിൽ ''വെന്തിങ്ങകൾ ഈ അങ്ങാടിയിൽ പ്രവേശിക്കുന്നവരുടെ ഐശ്വര്യം'' എന്ന ബോർഡും തൂക്കിയിട്ടു വെന്തിങ്ങ വിൽപ്പന നടത്തി സായൂജ്യമടയുന്നവയാണ് അങ്ങാടിയിലെ പെട്ടിക്കടകൾ. '''വെന്തിങ്ങ വാറുണ്ണി ഈ അങ്ങാടിയുടെ ഐശ്വര്യം' എന്നൊരു ബോർഡ് വാറുണ്ണീടെ പടം നല്ലതു കിട്ടാത്തതോണ്ട് വെച്ചിട്ടില്ല'' എന്ന വിശദീകരണം വരെ വാറുണ്ണി കേക്കാതെ മേൽപ്പറഞ്ഞ പീടിക മുതലാളിമാര് പറയും.</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">ചുരുക്കത്തിൽ അങ്ങാടീടെ മംഗലശേരി നീലകണ്ഠനും അതെ സമയം മുണ്ടക്കൽ ശേഖരനും ആയിരുന്നു മിസ്റ്റർ വാറുണ്ണി. സ്ഥലപ്പേരിനോപ്പം പ്രസിദ്ധരായ പല തരുണീമണികളുമായും വാറുണ്ണിക്കു അടുപ്പമുണ്ടായിരുന്നെങ്കിലും ഒരു ചെറ്റപൊക്കുകേസിലും വാറുണ്ണിയുടെ പേര് സജീവമാവാറില്ല. ''ആള് ലോക തെണ്ടിയാണെങ്കിലും അമ്പേ ചെറ്റയല്ല'' എന്നൊരു പ്രയോഗം അതോണ്ട് തന്നെ വന്നുചേർന്നു. സ്റ്റേഷനിലെ സ്ഥിരം കുറ്റവാളികളുടെ ഫോട്ടോകളിലെ വാറുണ്ണിച്ചിത്രത്തിനു തലയ്ക്കു ചുറ്റും ഒരു ഹാലോയും ഉണ്ടെന്നായിരുന്നു പോലീസുകാരുടെ ഭാഷ്യം. ഓൺലി അടിപിടി, കുത്ത്, വെട്ടു കേസുകൾ.. ബട്ട് നോ കൂലിത്തല്ലു, നോ പീഢനംസ്, നോ ചീറ്റിങ്ങ്.... പോലീസുകാർക്ക് തറവാടി ക്രിമിനൽ ആരുന്നു, വി. വാറുണ്ണി!</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">അങ്ങിനെ ലോക്കൽ റൗഡിയായി വിരാജിച്ചിരുന്ന വാറുണ്ണി ഒരു ദിവസം അപ്രത്യക്ഷനായി! അങ്ങാടി മ്ലാനമായി. ശബ്ദം നഷ്ടപ്പെട്ട പാട്ടുകാരനായി, പെട്രോൾ കഴിഞ്ഞ ബുള്ളറ്റായി.. സ്ഥിരം കഞ്ഞിക്കുടിക്കുന്ന മറിയക്കുട്ടിചേടത്തിയാര്ടെ കടേലും വൈകീട്ട് നാലെണ്ണം ഷെയറിട്ടു കീറുന്ന സെവൻസീസിലും ആള് ഹാജർ വച്ചില്ല. </span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">വാറുണ്ണി ഭായി കിധർ ഗയാ? എന്ന് ആശങ്കിച്ച ബീഹാറി ഭായിമാരോട് "കിധറോ ഗയാ" എന്ന് പറഞ്ഞു കൈമലർത്താനേ അങ്ങാടിക്കാർക്കു സാധിച്ചുള്ളൂ. </span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">"വല്ലോനും വിഷം കൊടുത്തു കൊന്നോ?" ചിലർ സന്ദേഹിച്ചു.</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">"അതെന്താ തല്ലിക്കൊന്നൂടെ ?" എന്ന് അങ്ങാടിക്കാർ ചോദിച്ചില്ല. കാരണം, വാറുണ്ണിയെ ചതിച്ചു കൊല്ലാൻ മാത്രേ പറ്റൂ എന്നും അത് മദ്യത്തിൽ വിഷം ചേർത്തിട്ടാവുമെന്നും അവർക്കറിയാമായിരുന്നു!!</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">ആരെങ്കിലും ഫിറ്റാക്കി കയറ്റിക്കൊണ്ടുപോയി വല്ല കൊക്കയിലോ റെയിൽപാളത്തിലോ വലിച്ചെറിഞ്ഞു കാണുമോ എന്ന സംശയം ഉണ്ടായതുകൊണ്ട് ഇരിപ്പുരയ്ക്കാതെ സ്റ്റേഷനിൽ അന്വേഷിച്ചു ചെന്നവർക്ക് വാറുണ്ണി അതിർത്തിവിട്ടു കളി തുടങ്ങിയോ എന്നൊരു സംശയം ഇല്ലായിരുന്നു. കാരണം ചേക്കിന്റെ സ്വന്തം മീശ മാധവനെപ്പോലെ ആയിരുന്നു അവർക്കു വെന്തിങ്ങ വാറുണ്ണി.</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">"ഒരു വിവരോം ഇല്ലല്ലോ. ഗെഡി പൂതിയായാ ?" എന്നൊരു മറുചോദ്യം ആണ് പൊലീസീന്നു കിട്ടിയത്. </span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">അങ്ങിനെ ഒരാഴ്ച കഴിഞ്ഞപ്പോൾ 'വെന്തിങ്ങാ വാങ്ങിച്ചിട്ട കാശ് പോയല്ലോ' എന്ന് കരുതി വിഷണ്ണനായി അതെടുത്ത് പുറകിലേക്ക് മാറ്റിയ പെട്ടിക്കട രാജേട്ടന്റെ മനസ്സിൽ കുളിർമഴ പെയ്യിച്ചുകൊണ്ട് വാറുണ്ണി അങ്ങാടിയിൽ പ്രത്യക്ഷപ്പെട്ടു! വാറുണ്ണിവചനങ്ങൾക്കു കാത്ത് അക്ഷമരായ </span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">അങ്ങാടിയുടെ</span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"> </span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">കാതുകൾ ഉണർന്നു. പക്ഷെ, വാറുണ്ണി വേറെ ഏതോ ലോകത്തുനിന്നെന്ന പോലെ നടന്നു വന്നു, ലീവ് എഴുതിയ കത്ത് കൊടുത്തു, ഒപ്പിട്ടു, പണി തുടങ്ങി.</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">വാറുണ്ണി തന്നെയല്ലേ ഇത് എന്ന് ചോദിപ്പിക്കുന്ന വിധം </span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">നിശബ്ദം, നിർവ്വികാരം പണിയെടുക്കുന്ന വാറുണ്ണിയെ കണ്ട് അങ്ങാടി മൂക്കത്ത് വിരൽ വച്ചു. </span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">''എന്താടാ വാർണ്ണീ നിനക്ക് പറ്റിയേ?'' എന്ന് സൗമ്യമായും ''എന്തൂട്ടണ്ടാ, നീ താളവട്ടം സിനിമേലെ മൊട്ടേരെ പോലെ ഇരിക്കണേ?'' ന്ന് കലിപ്പ് അഭിനയിച്ചും ചോദിക്കാൻ പോയിട്ട് സൗമ്യമായി ചിരിച്ചു ''എനിക്ക് ഒരു കുഴപ്പോം ഇല്ലല്ലോ'' എന്ന് പറഞ്ഞു വിസ്മയം പകർന്ന് വാറുണ്ണി ചിരിച്ചു.</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">വേറൊരു കാര്യം കൂടി എല്ലാവരും ശ്രദ്ധിച്ചു. പണി കഴിഞ്ഞു വാറുണ്ണി സാധാരണ പോകുന്ന സെവൻസീസിൽ ആള് കയറുന്നില്ല! പകരം ബസു കയറി എങ്ങോട്ടോ പോകുന്നു.</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">വാറുണ്ണിക്കു എന്ത് പറ്റി? വാറുണ്ണി എവിടെയായിരുന്നു? വാറുണ്ണി എങ്ങോട്ടാണ് പോകുന്നത്? എന്നീ അന്വേഷണങ്ങൾ ഹൈ ലെവലിൽ നടക്കുന്നതിനിടയിൽ യുറേക്കാ എന്ന് വിളിച്ചുകൊണ്ട് ഓടിവന്ന ആർക്കിമിഡീസ്, അല്ല അരക്ക് ഡെന്നീസ് പ്രത്യക്ഷപ്പെട്ടു!..</span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">"ഡാ.. വനേ, വാറുണ്ണി പെന്ക്കോസായി" കിതപ്പിനിടയിൽ ടെന്നീസ് പറഞ്ഞു.</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">"ഏയ്.. വേണ്ടാത്തത് പറയരുത്. പെണ്ണുകേസിലൊന്നും അവനങ്ങനെ ചാടാറില്ലല്ലോ"</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">"ഹ.. പെണ്ണുകേസല്ല, പെന്തകോസ്ത്"</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">"ആ. അങ്ങനെ.. ങേ!!!" </span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">"ങേ" എന്ന ഞെട്ടലുകളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. അതും സുരേഷ്ഗോപി റിപ്പീറ്റ് ആക്ഷനിൽ ഞെട്ടുന്ന പോലുള്ളത്.</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">"വാറുണ്ണിയോ.. ഏയ്."</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">"ഒന്ന് പോടാപ്പാ"</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">"'അമ്മ തന്നെ സത്യം. ഞാൻ കണ്ടതാ. കോട്ടേടെ മുന്നിൽ മൈക്ക് വച്ച് പ്രസംഗിക്കുന്ന ടീമോള്ടെ കൂടെ വാറുണ്ണി!"</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">അമ്മേപ്പിടിച്ചു സത്യം ചെയ്താ വിശ്വസിച്ചോളണം. സത്യമാവും. അതാണ് അങ്ങാടിയുടെ ഒരു ഇത്.</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">അടുത്ത ദിവസങ്ങളിൽ വാറുണ്ണിയോട് ഈ വിവരങ്ങൾ ആരും ചോദിച്ചില്ലെങ്കിലും. എല്ലാവരും വാറുണ്ണിയെ വീക്ഷിച്ചു. സംഭവം സത്യമാണെന്നു എല്ലാവര്ക്കും തോന്നി തുടങ്ങി.സംഭാഷണങ്ങളിൽ ബൈബിൾ വചനങ്ങൾ കയറി വരുന്നത് കണ്ടപ്പോൾ എല്ലാവര്ക്കും കാര്യം മനസിലായി തുടങ്ങി. പണി കഴിഞ്ഞാലും അങ്ങാടി വിട്ടു പോവാത്ത നാലെണ്ണം കേറിയാൽ അങ്ങാടീല്ക്കു തന്നെ തിരിച്ചു വരുന്ന വാറുണ്ണി, പണി കഴിഞ്ഞാൽ ഉടനെ സ്ഥലം വിട്ടു തുടങ്ങി. പല നിഷേധികളും അങ്ങാടിയിൽ</span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"> </span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">ക്രമേണ</span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"> അങ്ങാടിയിൽ </span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">വിലസാൻ തുടങ്ങി. വെന്തിങ്ങ കച്ചോടം നിലച്ചു പോയി. തെറി ക്രൂരമായി ആക്രമിക്കുമ്പോൾ വോള്യം അറ്റം വരെ കൂട്ടി വയ്ക്കാറുള്ള റേഡിയോകൾ ലോ നോയ്സ് കിടുത്താപ്പുകളായി. ചുരുക്കത്തിൽ അങ്ങാടി ഗുമ്മു നഷ്ടപ്പെട്ട് പശുവിനെ കെട്ടാത്ത തൊഴുത്ത് പോലെ ആയി.</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">അങ്ങിനെയിരിക്കെ, ഒരു ദിവസം ഉച്ചതിരിഞ്ഞ നേരത്ത് ഒരു പഴയ മാരുതി ഓമ്നി അങ്ങാടിയിൽ വന്നു.അതീന്നു ഫുൾ സ്ലീവ് വെള്ള ഷർട്ടിന്റെ കഴുത്ത് വരെ ബട്ടനിട്ട മൂന്നാലു പേര് ഇറങ്ങി. "ഇത്?" എന്ന് സംശയിച്ചവർക്കു മറുപടിയുമായി ഒരു കയ്യിൽ നോട്ടീസുമായി വാറുണ്ണി എന്ന ബ്രദർ വർഗീസ് അവസാനം പുറത്തിറങ്ങി! വെള്ള ഫുൾസ്ലീവ് ഷർട്ട്, വെള്ള മുണ്ട്.. സൈമന്റെ ഇറച്ചിക്കടേല് പോത്തെന്നു പറഞ്ഞിട്ട് കാളയ്ക്കു പകരം പോത്തിനെ തന്നെ വെട്ടുന്നത് കണ്ട പോലെ അങ്ങാടി ഞെട്ടിക്കിടുങ്ങി!</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">വായ പൊളിച്ചു നിന്ന പ്രേക്ഷകർക്ക് കാര്യങ്ങളുടെ കിടപ്പു പിടി കിട്ടി. വാറുണ്ണി ഒരു മുഴുവൻ സമയ വചന പ്രഘോഷകൻ ആയിരിക്കുന്നു അഥവാ ബ്രദർ വർഗീസ് ആയിരിക്കുന്നു!</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">ഒന്നാം വൈറ്റ് വസ്ത്രധാരി സ്വർഗ്ഗരാജ്യം ദിപ്പോ വരുന്ന കാര്യം കുറെ നേരം പറഞ്ഞു. അവസാനം പറഞ്ഞു നിങ്ങളുടെ കണ്ണിലുണ്ണിയായ ബ്രോതർ വർഗീസ് ആദ്യമായി നിങ്ങളുടെ മുന്നിൽനിന്നു വചനം പ്രഘോഷിച്ചു തുടങ്ങുകയാണ്. </span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">പതിവിനു വിപരീതമായി രണ്ടു അവഞ്ചേഴ്സ് അപ്പുറോം ഇപ്പുറോം നിന്നിട്ടാണ് വാറുണ്ണി പ്രസംഗം തുടങ്ങീത്. </span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">"അതെന്തിനാ ആ വെള്ളാപ്പിശാചുക്കള് സൈഡില്?" എന്ന് സന്ദേഹിച്ച ആൾക്കാരോട്. </span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">" അതേയ് ആവേശം മൂക്കുമ്പോ, സ്ഥലകാലം മറന്നു തെറി വല്ലോം പറഞ്ഞാലോ എന്ന് കരുതി നിർത്തിയിരിക്കണതാ. അങ്ങനെ സംസാരം തിരിയുന്നതായി തോന്ന്യാ അപ്പൊ </span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">അവർ</span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"> </span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">ഷർട്ടിൽ ചെറുതായി വലിക്കും. അപ്പൊ ബ്രദറിന് കണ്ട്രോൾ ചെയ്യാൻ പറ്റും "</span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"> </span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"> വിശദീകരണം കിട്ടി.</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">"അത് വെണ്ടാർന്നു. ഞങ്ങക്ക് അത് കേക്കാണ്ട് എന്തോ പോലെ ആയിരിക്ക്യാ." ഒരു വാറുണ്ണി ഫാൻ പറഞ്ഞു.</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">"എന്നാലും അത് ശരിയല്ലല്ലോ സഹോദരാ, ബ്രദർ രക്ഷിക്കപ്പെട്ടില്ലേ, ഇനി അതൊന്നും ഉണ്ടാവില്ല. ആട്ടെ, സഹോദരന് രക്ഷ പ്രാപിക്കണമെന്നുണ്ടോ?" ദി വെള്ള മനുഷ്യൻ വീണ്ടും മൊഴിഞ്ഞു. മറുപടി പറയാതെ നിന്ന വാറുണ്ണി ഫാൻ. ആരാലോ ആ സ്ഥലത്തുനിന്നു രക്ഷിക്കപ്പെട്ടു!</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചു.മലയിലെ പ്രസംഗം നടത്തി, ഇടയിൽ 'എന്റെ ഭവനം കവർച്ചക്കാരുടെ ആലയമാക്കി' എന്ന് പറഞ്ഞു കർത്താവ് ചാട്ടവാറെടുത്തു തുടങ്ങിയ ചില സീനുകൾ വിവരിച്ചപ്പോൾ ഷർട്ടുവലിക്കാർക്കു പലവട്ടം ഇടപെടേണ്ടി വന്നെങ്കിലും കാര്യങ്ങൾ സ്മൂത്തായി മുന്നോട്ടു പോയി. ഷർട്ട് വലി പലപ്പോഴും തന്നെ കണ്ട്രോൾ ചെയ്യുന്നുണ്ടല്ലോ എന്ന് വാറുണ്ണിയും സമാധാനിച്ചെന്നു തോന്നുന്നു. കർത്താവിനെ കുരിശിൽ തറച്ചു കൊന്നതോടെ ഷർട്ടുവലിക്കാർ കോറസ് ആയി നെടുവീർപ്പുകൾ പാസാക്കി. 'ഇനി പ്രശ്നമില്ല'. നോട്ടീസ് വിതരണം ഈ ഗാപ്പിൽ കമ്പ്ലീറ്റ് ചെയ്യാമെന്ന കരുതലിൽ അവർ കടകളിലേക്ക് നീങ്ങി. </span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">"സഹോദരാ, ഇനി കുഴപ്പം ഉണ്ടാവില്ല. ല്ലേ..? പ്രമാണി ഓഫ് ദി ടീം ചോദിച്ചു. നെവർ എന്ന അർത്ഥത്തിൽ ഷർട്ടുവലിക്കാരൻ നമ്പർ രണ്ട് ചുമലുകൾ താടിയെല്ലിൽ മുട്ടിക്കാൻ ശ്രമിച്ചു.</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">"ദുഷ്ടരായ യഹൂദർ കുരിശിൽ തറച്ചു കൊന്ന കർത്താവിന്റെ ശരീരം ഒരു ഗുഹയിൽ സംസ്കരിച്ചു....പക്ഷെ..," വാറുണ്ണി ഒന്ന് നിർത്തി. സഹ അവഞ്ചേഴ്സ് വാറുണ്ണിയെ നോക്കി. 'ഏയ്.. പ്രശ്നമൊന്നും ഉണ്ടാവാനുള്ള കാര്യങ്ങൾ ഇനി ഇല്ലല്ലോ എന്ന് ആശ്വസിച്ചു ഉറപ്പിച്ചു.</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"> "പക്ഷെ, " വാറുണ്ണി തുടർന്നു..</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">സർവ്വ ജൂത പു. മക്കളെയും നൈസായി മൂഞ്ചിച്ചുകൊണ്ട്.. മ്മടെ ഡാവ്, കർത്താവ് മൂന്നാം ദിവസം പുല്ലു പോലെ അങ്ങട് ഉയർത്തെണീറ്റു.! "</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">മുഖത്ത് വെള്ളം തെളിച്ചു ബോധവൽക്കരിക്കപ്പെട്ട കുഞ്ഞാട് ഒരെണ്ണം ദിങ്ങനെ ആത്മഗതിച്ചു.</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">"ഇതിലും ഭേദം പഴയ വാറൂണ്ണി തന്നയാർന്നോ ?!"</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;"><br /></span></div>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com0tag:blogger.com,1999:blog-2232800247796717328.post-23232894136913347902019-08-01T08:45:00.001-07:002019-08-01T08:45:59.691-07:00പലരിൽ ചിലർ 6<p dir="ltr">പണ്ട്, എന്റെ കല്യാണം കഴിഞ്ഞു കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ ഓഫീസിൽ ഒരു പുതിയ സ്റ്റാഫ്‌ ജോയിൻ ചെയ്തു. ആദ്യമായി ജോലിക്ക് കയറുന്ന ഒരു പെൺകുട്ടി. തല്ക്കാലം നമുക്കവളെ സിന്ധു എന്ന് വിളിക്കാം. ഫ്രണ്ട് ഓഫീസിലാണ് ജോലി. മൊബൈൽ ഇല്ലാത്ത കാലം ആണ്. ഫോൺ അറ്റൻഡ് ചെയ്യുന്നതൊക്കെ അവൾ ആദ്യം നല്ലരീതിയിൽ കുളമാക്കി, പിന്നെപ്പിന്നെ ശരിയായി വന്നു. </p>
<p dir="ltr">ഒരിക്കൽ ഒരു ക്ലൈന്റ് അക്കൗണ്ട്സ്ൽ വന്നു മുടിഞ്ഞ ഷൗറ്റിംഗ്..  അതിലെ ഞാനീ സ്ഥാപനത്തിലെ ആരുമില്ലെന്ന വ്യാജേന  പോവുകയായിരുന്ന എന്നെ ഇവള് കയ്യിൽ കയറി ഒരു പിടുത്തം! ഞാൻ ഒന്ന് അന്തിച്ചു. "ഏട്ടാ പോവല്ലേ. എനിക്ക് പേടിയായിട്ടാ" എന്ന് പറഞ്ഞു. നോക്കുമ്പോൾ കിലുകിലാ വിറയ്ക്കുന്നു. ബഹളത്തിന്റെ ബാക്കിപത്രമാണ്.ഞാൻ സിന്ധുവിനെ ആശ്വസിപ്പിച്ചു കുറച്ച് നേരം അടുത്ത് ഇരുന്ന് ആളെ നോര്മലാക്കി. അന്ന് തൊട്ട് ഞങ്ങൾ ഭയങ്കര കമ്പനി ആയി. നല്ല മിടുക്കി കുട്ടി ആയിരുന്നു. ഒന്നും അറിയാതെ വന്നവൾ ക്രമേണ ഒരു സൂപ്പർ കമ്പ്യൂട്ടർ ആയി ! ഒരൊറ്റ പ്രാവശ്യം വിളിച്ച നമ്പർ  പോലും കാണാതെ അറിയാം. വോയ്‌സ് വച്ച് ആളെ തിരിച്ചറിയാനും  മിടുക്കി. കുടുംബകാര്യങ്ങളൊക്കെ ഷെയർ ചെയ്യുന്ന, ഒരുമിച്ച് ഊണ് കഴിക്കുന്ന, അതിന് പറ്റിയില്ലെങ്കിൽ കൂട്ടാൻ ഷെയർ ചെയ്യുന്ന കൂട്ട്.  </p>
<p dir="ltr">ഫ്രണ്ട് ഓഫീസിന്റെ തൊട്ട് പുറകിലാണ് ഞങ്ങടെ കാബിൻ. എല്ലാ ദിവസവും ഊണ് കഴിഞ്ഞു വീണ്ടും ജോലി തുടങ്ങുമ്പോൾ എനിക്ക് ഭാര്യയെ വിളിച്ച് തരും. ഞങ്ങൾക്ക് മോൻ ആയിട്ടുണ്ട്. കുറച്ച് വീട്ടു വർത്താനം ഒക്കെ കഴിഞ്ഞിട്ടാണ് എനിക്ക് തരുന്നത്. അതവളുടെ അവകാശം ആയിരുന്നു. ഞാൻ തിരക്കിലാണെങ്കിൽ പോലും "ഏട്ടാ, ദാ ചേച്ചി ലൈൻലുണ്ട്. സംസാരിച്ചേ, അത്‌ കഴിഞ്ഞു മതി പണി" എന്നൊക്കെ പറഞ്ഞു ഫോൺ കണക്ട് ചെയ്യും. </p>
<p dir="ltr">അങ്ങനെ ആര് വിളിച്ചാലും വോയ്‌സ് റെക്കഗ്‌നൈസിംഗ് സോഫ്ട്വെയർ വച്ചെന്ന പോലെ ആളെ മനസിലാക്കുന്ന ഇവൾക്ക് ഒരു പണി കൊടുക്കാൻ പലവുരു ശ്രമിച്ചിട്ടും നടക്കാതെ ഇരുന്നതിൽ ഖിന്നരായ ഞങ്ങൾക്ക് ഒരവസരം കിട്ടി. ഊണ് കഴിഞ്ഞു വെള്ളം കുടിക്കാൻ പോയ തക്കത്തിന് ഞാൻ ഫോൺ ചെയ്തു. റിങ് കട്ട്‌ ആവും മുമ്പ് ഓടിപ്പിടഞ്ഞു എത്തിയ അവളോട്‌ ഞാൻ ശബ്ദം മാറ്റി ഷൗട് ചെയ്തു. "എവിടെ പോയി കിടക്കുവാ?  ജോലിയിൽ ഉത്തരവാദിത്വം ഇല്ലാതെ തെരാ പാരാ വർത്താനം പറഞ്ഞു നടക്കുകയാണ് ല്ലേ..  ഞാൻ മുംബൈയിൽ നിന്ന് അത്യാവശ്യം വിളിക്കുമ്പോൾ ഫോൺ എടുക്കാതെ പ്രാന്ത് പിടിപ്പിച്ചോളോ......  " എന്നൊക്കെ അലക്കിയപ്പോൾ അവള് കരുതി മുംബൈയിൽ പോയ എംഡി വിളിച്ചതാണെന്ന്. ഇവളുടെ വിയർക്കലും പരുങ്ങലും ഒക്കെ ഗ്ലാസിനിപ്പുറത്തുനിന്നു കണ്ട് ഞങ്ങൾ ചിരിച്ചു. അവസാനം "പുറകിലേക്ക് തിരിഞ്ഞു നോക്കൂ..  ഇത് ഞാനാ " ന്ന് പറഞ്ഞപ്പോൾ അവൾ തിരിഞ്ഞു. "കഷ്ടം ഉണ്ട് ട്ടോ " എന്ന് പറഞ്ഞ് ഫോൺ കട്ട്‌ ചെയ്ത് പ്രതിമ പോലെ ഒരു സെക്കൻഡ് ഇരുന്നു. അടുത്ത നിമിഷം കരഞ്ഞു. ഞാൻ അങ്ങോട്ട്‌ ചെന്നു " തമാശയല്ലേ.. വിട് " എന്നൊക്കെ  ആശ്വസിപ്പിക്കാൻ നോക്കീട്ട് രക്ഷയില്ല. കരച്ചിൽ കൂടി. അവസാനം ഞങ്ങടെ ക്യാബിനിലേയ്ക്ക് പിടിച്ച് കൊണ്ട് വന്നു. എവിടെ..  കരച്ചിൽ, ഏങ്ങലടി. </p>
<p dir="ltr">"വേറെ ആരായാലും പ്രശ്നം ഇല്ലാരുന്നു, ഏട്ടനിങ്ങനെ എന്നെ പറ്റിക്കുമെന്നു... " എന്ന് പറഞ്ഞു തുടർന്നപ്പോൾ ഞാൻ ആകെ വല്ലാണ്ടായി. </p>
<p dir="ltr">ആ സംഭവത്തിനു ശേഷം പിറ്റേന്നും അതിന് പിറ്റേന്നും ഒക്കെ ഭാര്യയെ വിളിച്ച് തന്നെങ്കിലും  അവളാ പഴയ ലെവലിലുള്ള സുഹൃദ് ബന്ധത്തിലെത്താൻ ആഴ്ചകൾ പിടിച്ചു. </p>
<p dir="ltr">അന്നത്തെ സംഭവത്തോടെ ഞാൻ കുറേ ഏറെ കാര്യങ്ങൾ പഠിച്ചു. <br>
നമ്മൾ കാണുന്ന പോലെ തന്നെ ആവണമെന്നില്ല തിരികെ പലരും നമ്മെ കാണുന്നത്. <br>
പലരും നമ്മെ ഹൃദയത്തിൽ സൂക്ഷിച്ചതിന്റെ വലിപ്പം നമുക്ക് മനസിലാവണമെന്നില്ല. എല്ലാ തമാശകളും തമാശയായി അവസാനിക്കണം എന്നില്ല. <br>
ആരുടെ അടുത്ത് തമാശ കാണിക്കുന്നു എന്നതുപോലെ തന്നെ പ്രാധാന്യം ഉള്ളതാണ് ആര് തമാശ കാണിക്കുന്നു എന്നത്.. <br>
എന്നതൊക്കെ അതിൽ ചിലതാണ്.</p>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com0tag:blogger.com,1999:blog-2232800247796717328.post-6144995001085648362019-07-12T18:14:00.001-07:002019-07-12T18:14:55.896-07:00നേർച്ചയ്സ് <p dir="ltr">പെരുന്നാൾക്കു പള്ളീൽ പോവുമ്പോ അമ്മ രണ്ട് ഇരുപത്തഞ്ചു പൈസ ആണ് തന്നത്. "ഒന്ന് നേർച്ച ഇടാൻ മറ്റേത്.. "<br>
"സേമിയയ്സ് വാങ്ങാൻ" മറുപടി കൊടുത്തു. <br>
ഐസ് ഉണ്ടാക്കുന്നത് തോട്ടിലെ ചെളിവെള്ളം കൊണ്ടാണെന്നും സേമിയ പുഴുവാണെന്നും ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും ഐസ് കൊതി അങ്ങനെ പറയിക്കുന്നതാണെന്ന് അമ്മയ്ക്കും അറിയാം. അതുകൊണ്ടാണ് ഈ പെരുന്നാൾ സ്പെഷ്യൽ വയലേഷൻ. <br>
"ഓരോന്നും ഓരോ പോക്കറ്റിൽ ഇട്ടാൽ മതി. ഇടത്തെ പോക്കറ്റിൽ നേർച്ചയിടാൻ ഉള്ള നാണയം. വലത്തേ പോക്കറ്റിൽ നിന്റെ ആ കൂറ സാധനം വാങ്ങിച്ചു തിന്നാൻ. കുർബാനയ്ക്ക് എന്റെ കൂടെ വന്നാൽ പോരേ നിനക്ക്?  "<br>
"ഏയ്‌.. ഞാൻ പോവാ. ശരിയമ്മേ " ഒരൊറ്റ ഓട്ടമായിരുന്നു. <br>
"പള്ളീൽ ചെല്ലുമ്പോൾ തന്നെ നേർച്ച ഇട്ടോണം. ഐസ് തിരിച്ചു വരുമ്പോ വാങ്ങിയാൽ മതി. നേർച്ച ഇട്ടൊന്നു ഞാൻ അവിടെ ചോദിക്കും" പുറകീന്നു അമ്മ വിളിച്ച് പറയുന്നത് കേൾക്കാർന്നു.<br>
പള്ളിപ്പറമ്പിന് പുറത്ത് കുറേ ഐസ്കാര് നിരന്നു നിൽപ്പുണ്ട്. കുർബാനയ്ക്ക് കയറാൻ ഉള്ള മണിമുഴക്കത്തിനു ഐസ്കാരന്റെ മണിയടി ശബ്ദം അല്ലേ എന്ന ചിന്തയിൽ പള്ളിമണി എഡിറ്റ്‌ ചെയ്ത് വിഷ്വൽ കേറിപ്പോയത് സേമിയ ഐസിലേയ്ക്കാണ്! നേർച്ചപ്പെട്ടീൽ വീഴുന്ന കാശ് ഐസുകാരന്റ സഞ്ചിയിലേയ്ക്കും. ഇടത്തെ പോക്കറ്റിലെ തന്നെ എടുത്ത് കൊടുത്തു. ചെല്ലുമ്പോൾ തന്നെ നേർച്ച ഇട്ടോണം എന്ന തിരുവചനം അങ്ങനെ നിറവേറി!<br>
കുർബാന കഴിഞ്ഞു ആളുകൾ പുറത്തിറങ്ങുമ്പോ തിരക്കിട്ടു അടുത്ത ഐസും വാങ്ങി.<br>
ആസ്വദിച്ചു കഴിച്ചോണ്ടിരിക്കുമ്പോളാ അമ്മയുടെ പ്രത്യക്ഷപ്പെടൽ.<br>
"നീ നേർച്ചയിട്ടോടാ?  നിന്നെ അവിടെ കണ്ടില്ലെന്നു പറഞ്ഞല്ലോ കുര്യൻ ചേട്ടൻ "<br>
ആ കുരിശിനു നേർച്ച കൊടുത്താൽ പോരേ? മനുഷ്യനെ തല്ല് കൊള്ളിക്കാൻ.. എന്നൊരു ആത്മഗതം വന്നു.<br>
"സത്യം പറഞ്ഞോ. വീട്ടീ ചെന്നാൽ പുളിവാറല്  ഞാൻ എടുക്കും"<br>
കിട്ടും. ഉള്ള കാര്യം തല്ലി പറയിക്കേം ചെയ്യും. ഐസ്‌ ദഹിച്ചു ന്ന് തോന്നണു.<br>
അവസാനം,<br>
പറഞ്ഞു.....<br>
"ഞാൻ പള്ളീലേയ്ക്ക് ഓടി വന്നപ്പോൾ ഇടത്തെ പോക്കറ്റിൽ കിടന്ന നേർച്ച ഇടാനുള്ള ഇരുപത്തഞ്ചു പൈസ കളഞ്ഞ് പോയമ്മേ. അതോണ്ട് നേർച്ച ഇടാൻ പറ്റിയില്ല. ഐസ് വാങ്ങാൻ ഉള്ള പൈസ വലത്തേ പോക്കറ്റിലുള്ളതോണ്ട് ഇപ്പോ ഐസ് വാങ്ങീതാ "</p>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com1tag:blogger.com,1999:blog-2232800247796717328.post-89397402959111924052019-07-11T10:15:00.001-07:002019-07-11T10:15:49.376-07:00രാജേശ്വരി ടാക്കീസ്.<div dir="ltr" style="text-align: left;" trbidi="on">
<div style="color: rgba(0, 0, 0, 0.87); font-family: roboto, robotodraft, helvetica, arial, sans-serif; font-size: 14px; white-space: pre-wrap;">
<span style="background-color: white;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;">കുറച്ചു കാലപ്പഴക്കമുള്ള ചരിത്രമാണ്.</span></span></span></div>
<div style="color: rgba(0, 0, 0, 0.87); font-family: roboto, robotodraft, helvetica, arial, sans-serif; font-size: 14px; white-space: pre-wrap;">
<span style="background-color: white;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;"><br /></span></span></span></div>
<div style="color: rgba(0, 0, 0, 0.87); font-family: roboto, robotodraft, helvetica, arial, sans-serif; font-size: 14px; white-space: pre-wrap;">
<span style="background-color: white;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;">സ്പെയിനിലെ ഒരു സിനിമാ തീയ്യെറ്ററിലെ സിനിമാ ഷോയ്ക്കിടയിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തവണ്ണം കറന്റു പോവുകയും തീയ്യെറ്ററിൽ ഇരുട്ടു വീഴുകയും ചെയ്ത ഒരു നിമിഷം.</span></span></span></div>
<div style="color: rgba(0, 0, 0, 0.87); font-family: roboto, robotodraft, helvetica, arial, sans-serif; font-size: 14px; white-space: pre-wrap;">
<span style="background-color: white;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;"><br style="-webkit-tap-highlight-color: transparent; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;" /><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;">“ഡാ.. ഡേവീസെ, ആളെ പറ്റിക്കാണ്ട് കാർബണ് പുതീതു കത്തിക്കെടാ” എന്നൊരു ആക്രൊശമുയരുകയും “ങെ, വ്വേറൊരു പഞ്ഞാക്കരക്കാരൻ....” എന്നൊരു ആത്മഗതം മറ്റൊരു മൂലയിൽനിന്ന് പുറപ്പെടുകയും അവർ കണ്ടു മുട്ടുകയും ചെയ്ത കഥയിൽനിന്നു മനസിലാക്കാം പഞ്ഞാക്കര രാജേശ്വരി റ്റാക്കീസും അവിടത്തുകാരുമായുള്ള ഒരു ടേംസ്!</span><br style="-webkit-tap-highlight-color: transparent; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;" /><br style="-webkit-tap-highlight-color: transparent; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;" /><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;">ഭക്ഷണം, പാർപ്പിടം , വസ്ത്രം എന്നതു പോലെ സിനിമ എന്നതും മനുഷ്യന് ജീവിക്കാൻ വേണ്ട അത്യാവശ്യ ഘടകമാണ് എന്ന ചിന്തയിലാണ് സുകുമാരൻ നായർ എന്ന സുമാരേട്ടൻ ഓലമേഞ്ഞതാണെങ്കിലും സുന്ദരിയായി രാജേശ്വരിയെ നടത്തിക്കൊണ്ട് പോയിരുന്നത്. മേൽ പറഞ്ഞ ഡേവീസായിരുന്നു രാജേശ്വരിയുടെ ഓപ്പറേറ്റർ. പഞ്ഞാക്കരക്കാരുടെ സ്വപ്നങ്ങളും വികാരങ്ങളും രാജേശ്വരിയിൽ പൂത്തു വിടർന്നു. പാടത്തിനടുത്തായതിനാൽ ബെഞ്ച് ഇട്ടിരിക്കുന്ന ഏ ക്ളാസിൽ മഴക്കാലത്ത് വെള്ളം കയറുന്നതും അതറിയാതെ അകത്തു കയറുന്നവർക്ക് മുന്നറിയിപ്പ് നൽകാൻ തന്റെ 'വടി'വൊത്ത അക്ഷരങ്ങളാൽ സുമാരൻ മൊതലാളി തയ്യാറാക്കിയ "ശ്രദ്ധിക്കുക, നനയാതിരിക്കാൻ തുണി പൊക്കിപ്പിടിക്കുക" എന്നെഴുതിയ സ്ലൈഡ് ഇടുന്നതും വൻ ഹിറ്റ് ആയിരുന്നു. വേനൽക്കാലത്ത് ഇറിഗെഷന്റെ വെള്ളം തൊട്ടപ്പുറത്തെ സ്വന്തം പറമ്പിൽ കൊണ്ട് പോവാൻ എ ക്ളാസിനും ബി ക്ളാസിനും ഇടയിലൂടെ തോടു കീറിയത് പോരാഞ്ഞ് പടം നടക്കുന്നതിനിടയിൽ "ശ്രദ്ധിയ്ക്കുക, വെള്ളം പോകുമ്പോൾ കാല് പൊക്കിവേയ്ക്കെണ്ടതാണ് " എന്നൊരു സ്ലൈഡ് പ്രദർശിപ്പിക്കുകയും ചെയ്തതോടെ രാജെശ്വരിയിലെ സ്ലൈഡുകൾ സിനിമയേക്കാൾ സൂപ്പർ ഹിറ്റായി.</span></span></span></div>
<div style="color: rgba(0, 0, 0, 0.87); font-family: roboto, robotodraft, helvetica, arial, sans-serif; font-size: 14px; white-space: pre-wrap;">
<span style="background-color: white;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;"><br /></span></span></span></div>
<div style="color: rgba(0, 0, 0, 0.87); font-family: roboto, robotodraft, helvetica, arial, sans-serif; font-size: 14px; white-space: pre-wrap;">
<span style="background-color: white;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;">ഇടയിലൊരു മഴക്കാലത്ത് എ ക്ളാസിൽ ബഞ്ചിൽ ഇരിക്കാൻ പോയ ഒരുത്തന്റെ ചന്തിയിൽ പാമ്പ് കടിച്ചു എന്ന ദാരുണ സംഭവം അക്രമണകാരി നീർക്കോലി ആയതുകൊണ്ടും ഇരയ്ക്കു ആ സിനിമയുടെ ഓപ്പൺ ടിക്കറ്റ് ആ പടം മാറുന്ന വരെ കിട്ടിയതുകൊണ്ടും ഒതുക്കപ്പെട്ടു. ടൗണിൽ പാൽക്കായം വിൽക്കുന്ന തമിഴൻ അണ്ണാച്ചിയുടെ പെസ്റ്റ് കണ്ട്രോൾ കം പാമ്പ് കൺട്രോൾ ഇടപെടൽ മൂലം രാജേശ്വരിയെ പാമ്പ് നിരോധിതമേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ, ആരോ വിവരം പറഞ്ഞറിഞ്ഞു, ബൈബിളിൽ യേശു വെള്ളപ്പുറത്ത് ചെയ്ത അത്ഭുതത്തിൽ പ്രചോദിതനായി ഇരുപത്തിനാലു മണിക്കൂറും വെള്ളത്തിൽ നടക്കുന്ന ശിവരാമേട്ടൻ ''ആരെടാ എന്നെ തീയേറ്ററിൽ കയറുന്നതിനു വിലക്കീത്'' എന്ന് ചോദിച്ചു അലമ്പുണ്ടാക്കാൻ ചെന്നത് പാമ്പ് നിരോധിതമേഖലയ്ക്കു ആദ്യത്തെ തിരിച്ചടിയായി.</span></span></span></div>
<div style="color: rgba(0, 0, 0, 0.87); font-family: roboto, robotodraft, helvetica, arial, sans-serif; font-size: 14px; white-space: pre-wrap;">
<span style="background-color: white;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;"><br /></span></span>
<span style="background-color: white;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;">"ഷോഡപ്പൽണ്ടിപാട്ടുബുക്കെയ്.." എന്ന വായ്ത്താരിയുമായി ഇടവേളസമയങ്ങളിൽ എ, ബി , സി ക്ളാസുകൾക്കിടയിലെ തടസങ്ങൾ സർക്കസുകാരനെപ്പോലെ മറികടന്ന് അന്നത്തെ ഫുഡ് ആൻഡ് ബിവറേജസ് സർവീസ് മൊത്തവ്യാപാരി കുര്യൻ മുടങ്ങാതെ കാണികൾക്കിടയിലെത്തി. എവറെഡി ടോർച്ചിന്റെ ബൾബോണ്ടുണ്ടാക്കിയ സ്പെഷ്യൽ ലൈറ്റു പിടിപ്പിച്ച 'ഇല്യൂമിനാണ്ടി' പ്ലാസ്റ്റിക് ബേസിനിലെ ഇഞ്ചിമിട്ടായിയുമായി റാപ്പിയും. പുറത്തെ അയ്യപ്പൻനായരുടെ കടേന്നു പപ്പടവടകൾ വാങ്ങി തൊട്ടടുത്തിരിക്കുന്നവരുടെ ചെവിതല കേൾപ്പിക്കാതെ 'കറും മൂറും' എന്ന് തിന്നിരുന്നവർക്കു ഒരു ഷോയ്ക്കും ഒരു കുറവുമുണ്ടായില്ല. ഇടി സീനെങ്ങാൻ വന്നാൽ ' ഡാ ഒരുത്തൻ പിന്നീക്കൂടെ വരണ്ണ്ട് ട്ടാ ' എന്ന് മുന്നറിയിപ്പ് കൊടുക്കുക മാത്രമല്ല, പതുങ്ങി വന്നവനെ അടിച്ചു താഴെ ഇട്ടാൽ 'ഞാൻ പറഞ്ഞില്ലെങ്കി കാണാരുന്നു' എന്ന് ഊറ്റം കൊള്ളുമായിരുന്ന കാർന്നോന്മാരും ഇഷ്ടം പോലെ കാണികളായി ഉണ്ടായിരുന്നു. സ്ക്രീനിൽ ചെങ്കൊടിയുമായി നായകൻ വന്നപ്പോൾ 'ഇൻക്വിലാബ് സിന്ദാബാദ്" വിളിച്ചു പത്തറുപതു പേര് എണീറ്റ് നിൽക്കുന്നതൊക്കെ സാധാരണമായിരുന്നു. </span></span></div>
<div style="color: rgba(0, 0, 0, 0.87); font-family: roboto, robotodraft, helvetica, arial, sans-serif; font-size: 14px; white-space: pre-wrap;">
<span style="background-color: white;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;"><br /></span></span>
<span style="background-color: white;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;">ഉച്ചപ്പടങ്ങൾക്കു പക്ഷെ, ആംബിയൻസ് മാറും. ലൈറ്റ് ഓഫ് ആയിക്കഴിഞ്ഞിട്ടു മാത്രം തപ്പിത്തടഞ്ഞു അകത്തേയ്ക്കു കയറുന്ന മാനാഭിമാനം പണയം വയ്ക്കാനിഷ്ടമില്ലാത്തവർക്കു അതെപ്പോ നഷ്ടപ്പെട്ടു എന്ന് നോക്കിയാ മതി. അകത്ത് കയറുന്നവർക്ക് സീറ്റു കാണാൻ തപ്പിത്തടയണമെങ്കിലും അകത്തിരിക്കുന്നവർക്കു വരുന്നവരെ തിരിച്ചറിയാമല്ലോ! അപ്പൊ പിന്നെ ഇന്നത്തെ ആധാർ കാർഡ് നോക്കി വായിക്കുന്ന പോലെ പേര്, വയസ്സ്, വീട്ടുപേര് ഒക്കെ പല ഇടങ്ങളിൽനിന്നായി അനൗൺസ്മെന്റ് വരും. ഒരൊറ്റ പ്രാവശ്യം, പിന്നെ അവരാരും തപ്പിത്തടയാൻ നിൽക്കില്ല, നേരത്തെ എത്തിക്കാണും. പടം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ദേശസ്നേഹം തലയ്ക്കു പിടിച്ച പോലെയാ. എല്ലാവരുടെയും ഹൃദയങ്ങൾ ഒന്നാവുകയായി. ''പീസിഡ്രാ'' എന്ന അലർച്ച പോലും ഒരേ താളത്തിൽ.. ഭാവത്തിൽ. ഓലക്കിടയിലൂടെ എത്തുന്ന വെളിച്ചക്കീറുകൾ കാഴ്ചയുടെ സുഖം നശിപ്പിക്കുന്നതിനെപ്പറ്റി പരാതികൾ ധാരാളം കേൾക്കാം. ഉച്ചപ്പടങ്ങൾക്ക് മുമ്പായി ഓപ്പറേറ്റർ ഡേവീസേട്ടനുമായി ആംഗ്യങ്ങളാൽ ആശയവിനിമയം നടത്തുന്ന പുലികളുണ്ട്. നാവു അണ്ണാക്കിൽ മുട്ടിച്ചു 'ട്ടോ' എന്നൊരു ശബ്ദം. മൈന അല്ല സാക്ഷാൽ ഡേവീസേട്ടൻ പോലും തിരിഞ്ഞു നോക്കും! കൈ മലർത്തി ഒരു സ്മൈലി ആക്ഷൻ ഇവിടെന്നു കാട്ടുന്നു. അവിടെനിന്നു വിരലുകളാൽ രണ്ടു, മൂന്നു, നാല് എന്നൊക്കെയുള്ള സ്മൈലികൾ തിരികെ. വീണ്ടും കൈ മലർത്തിയൊരു ആനിമേറ്റഡ് ജിഫ്. തിരികെ ചൂണ്ടുവിരലും തള്ളവിരലും അറ്റങ്ങൾ മുട്ടിച്ചു ഒരു സ്മൈലി അല്ലെങ്കിൽ വിരലുകളുടെ അറ്റങ്ങൾ ചേർത്തുവച്ചു പെട്ടെന്ന് വിടർത്തുന്ന ആനിമേറ്റഡ് ജിഫ് വരും! അതൊക്കെ കണ്ടു കാര്യം മനസിലാക്കിക്കോണം. അല്ലെങ്കിൽ പ്രഗത്ഭമതികളായ കാണികൾ അര മണിക്കൂർ കഴിയുമ്പോൾ എണീറ്റ് പോകുന്നത് കണ്ടാൽ ഉറപ്പിച്ചോളണം, ഇനി ബിറ്റില്ല!</span></span></div>
<div style="color: rgba(0, 0, 0, 0.87); font-family: roboto, robotodraft, helvetica, arial, sans-serif; font-size: 14px; white-space: pre-wrap;">
<span style="background-color: white;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;"><br /></span></span>
<span style="background-color: white;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;">സുമാരേട്ടൻ ഉച്ചപ്പടങ്ങൾക്കു ഉണ്ടാവാറില്ല. സം ടൈംസ് ഉണ്ടെങ്കിൽ അന്ന് ബിറ്റ് കയറില്ല. 'ഈ മൈ.. എന്തിനാ ഇങ്ങോട്ടു ഈ നേരത്ത്? ന്നൊരു മുറുമുറുപ്പ് കാണീസിന്റെ ഭാഗത്തുനിന്ന് ഉയരുമെങ്കിലും ഡേവീസേട്ടൻ 'എന്റെ മിടുക്കോണ്ടു മാത്രം കാണിക്കുന്ന ഔദാര്യമാണെടാ ഇത്. ഇന്നിനി നടക്കില്ല, നാളെ വാ' എന്ന് വരുത്താനും സുമാരേട്ടന് 'ഞാനുള്ളപ്പോ ഇതൊന്നും നടക്കില്ല' എന്ന മട്ടിൽ തലയിൽ ഹാലോ ഉദിക്കുന്ന പുണ്യാത്മാവായി അഭിനയിക്കാനും ഉള്ള അഡ്ജസ്റ്റുമെന്റുകൾ ആയിരുന്നു അതെന്നു കുറെ കൊല്ലം കഴിഞ്ഞാണ് മനസിലായത്!</span></span></div>
<div style="color: rgba(0, 0, 0, 0.87); font-family: roboto, robotodraft, helvetica, arial, sans-serif; font-size: 14px; white-space: pre-wrap;">
<span style="background-color: white;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;"><br /></span></span>
<span style="background-color: white;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;">അങ്ങിനെയിരിക്കെ ഒരു ദിവസം ഒരു സെക്കണ്ട് ഷോയുടെ അവസാനത്തെ നാല് റീലുകൾ കയറ്റിയിട്ട് വർക്ക് ചെയ്യിപ്പിച്ച് ഡേവീസ് സുമാരേട്ടനെ നോക്കി.</span><br style="-webkit-tap-highlight-color: transparent; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;" /><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;">"ഞാൻ ഉച്ചയ്ക്കു പറഞ്ഞണ്ടാർന്നു.. നേരത്തെ പോണ കാര്യം"</span><br style="-webkit-tap-highlight-color: transparent; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;" /><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;">"എനിയ്ക്ക് പണി ഒന്നും കിട്ടില്ലല്ലോ. നിർബന്ധമാണെങ്കി പൊക്കൊ.." സുമാരേട്ടൻ മനസില്ലാമനസോടെ സമ്മതിച്ചു.</span><br style="-webkit-tap-highlight-color: transparent; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;" /><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;">ഡേവീസ് പോയി പത്തു മിനിട്ട് .. ഫിലിം പൊട്ടി!</span></span></span></div>
<div style="color: rgba(0, 0, 0, 0.87); font-family: roboto, robotodraft, helvetica, arial, sans-serif; font-size: 14px; white-space: pre-wrap;">
<span style="background-color: white;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;"><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;">ഫിലിം സിമന്റു കൊണ്ട് പൊട്ടിയതൊട്ടിക്കാൻ പഠിച്ച പണി പതിനെട്ടും പഠിക്കാത്ത വേറെ അഞ്ചെട്ടെണ്ണവും സുമാരെട്ടൻ ട്രൈ ചെയ്തു. </span><br style="-webkit-tap-highlight-color: transparent; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;" /><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;">യെവടെ.. നോ രക്ഷ. </span><br style="-webkit-tap-highlight-color: transparent; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;" /><br style="-webkit-tap-highlight-color: transparent; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;" /><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;">അകത്തുനിന്നുള്ള കൂവൽ തന്തയ്ക്ക് വിളികളിലേയ്ക്കും കസേരയും ബെഞ്ചും തല്ലിപ്പൊളിക്കലിലേയ്ക്കും ട്രാൻസ്ഫോം ചെയ്തിരിക്കുന്നതു കേട്ട്,, സിനിമ വരുന്ന ഓട്ടയിലൂടെ സുമാരേട്ടൻ തല അകത്തേയ്ക്കിട്ടു.</span><br style="-webkit-tap-highlight-color: transparent; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;" /><br style="-webkit-tap-highlight-color: transparent; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;" /><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;">"പ്രിയപ്പെട്ട നാട്ടുകാരെ, സുഹൃത്തുക്കളേ ..</span><br style="-webkit-tap-highlight-color: transparent; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;" /><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;">നസീറും സുകുമാരനും ചേട്ടനും അനിയനുമാണെന്ന് ഒരു ഇടിയിലൂടെ അവര്ക്ക് മനസിലാവും. ജയഭാരതിയുടെ തെറ്റിധാരണകളെല്ലാം മാറും. അവർ സുഖമായി ജീവിക്കും. ആ.. എടേല് ഒരു പാട്ടും ഉണ്ട് ട്ടോ.. </span><br style="-webkit-tap-highlight-color: transparent; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;" /><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;">ഇതാണ് കഥ. </span><br style="-webkit-tap-highlight-color: transparent; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;" /><span style="font-family: "roboto" , "robotodraft" , "helvetica" , "arial" , sans-serif;">പടം കാട്ടാൻ ഒരു നിവൃത്തീം ഇല്ല്യാത്തോണ്ടാ. നിർബന്ധാണെങ്കി നാളെ വന്നാ ബാക്കി കാണാം!"</span></span></span></div>
</div>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com2tag:blogger.com,1999:blog-2232800247796717328.post-11212122423217138842019-03-28T23:28:00.001-07:002019-05-16T11:09:45.684-07:00 കൈസർ - ദി ഗാർഡിയൻ എയ്ഞ്ചൽ <div dir="ltr" style="text-align: left;" trbidi="on">
"എന്നാലും ആ മൊതല് എങ്ങോട്ടു പോയീടപ്പാ?!"<br />
ഗ്രാമം പരസ്പരമുള്ള ചോദ്യങ്ങളാലും ആംഗ്യങ്ങളാലും പുരികങ്ങളുടെ ചലനങ്ങളാലും ബ്രൂണോയെപ്പറ്റി ചോദിച്ചു.<br />
<br />
രണ്ടു ദിവസം വറീതേട്ടന്റെ കുഴിക്കരികിലെത്തുന്നുണ്ടോ എന്ന് രാമൻ നായര് പല പ്രാവശ്യം പോയി നോക്കി. കാൽപ്പാട് പോലും ഇല്ലെന്നു കണ്ട് അയാൾ നിരാശനായി ഓരോ പ്രാവശ്യവും തിരികെ പൊന്നു.<br />
<br />
"അത് പേ പിടിച്ചു ചത്തു കാണുന്നെ" ദിവസങ്ങൾക്കു മുൻപ് ഉണ്ടായ ജാള്യത ആരുമറിയാതെ ഒളിപ്പിയ്ക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട് വേലായുധൻ പറഞ്ഞു.<br />
<br />
"അതന്നെ, പേയിളകിയാൽ പിന്നെ വെള്ളം കുടിക്കണം. അത്ര ദാഹം കാണുമത്രേ. അങ്ങനെ അറപ്പത്തോട്ടിലിറങ്ങി ഒഴുകിപ്പോയിക്കാണും." ചന്ദ്രൻ പിന്താങ്ങി.<br />
<br />
"കഷ്ടം. നല്ലൊരു നായയായിരുന്നു."<br />
<br />
അങ്ങിനെ, രണ്ടു ദിവസം കൊണ്ട് ജനം ബ്രൂണോയെ കൊന്നു കളഞ്ഞു.<br />
<br />
കൈസറിനു വച്ച് കൊടുക്കുന്ന ചോറ് അവൻ അപ്പോൾ തിന്നുന്നില്ലെന്നും രാത്രിയിലെപ്പോഴോ ആണ് അത് കഴിയ്ക്കുന്നതെന്നും രാമൻ നായർ ശ്രദ്ധിച്ചത് ഒന്നുരണ്ടു ദിവസം കൂടി കഴിഞ്ഞിട്ടാണ്.<br />
<br />
രാത്രി, കൈസർ കൂടുതൽ ഉഷാറാവുന്നതും താൻ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്ന വേളകളിൽ അവനെ സ്ഥിരം സ്ഥലത്ത് കാണാനില്ലെന്നതും നായർ ശ്രദ്ധിച്ചു. അങ്ങിനെയുള്ള ഒരു ദിവസം, ലൈറ്റ് അണഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ചോറ് കൊടുക്കുന്ന പാത്രത്തിന്റെ ഒരു ശബ്ദം കേട്ടു.<br />
<br />
ജനലിന്റെ വിടവിലൂടെ നോക്കിയപ്പോൾ ആണ് ആ കാഴ്ച കണ്ടത്. തനിക്കു കിട്ടിയ ചോറ് നിറച്ച പാത്രം കടിച്ചു പിടിച്ചു മുന്നോട്ടു നീങ്ങുന്ന കൈസർ. വിളിക്കാനാഞ്ഞെങ്കിലും നായർ അത് നിയന്ത്രിച്ചു.<br />
<br />
ശബ്ദമുണ്ടാക്കാതെ അയാൾ വാതിൽപ്പാളികൾ തുറന്നു. വരാന്തയിലൂടെ നടന്ന് പുറത്തേയ്ക്കുള്ള വാതിലിന്റെ താക്കോൽ ദ്വാരത്തിലൂടെ നോക്കുമ്പോൾ പുറകിലെ കയ്യാല കടന്ന് പോകുന്ന കൈസറിന്റെ രൂപം മരങ്ങളുടെ നിഴലിൽ അലിഞ്ഞു തുടങ്ങിയിരുന്നു.<br />
<br />
രാമൻ നായർ മനസ്സിൽ ചിരിച്ചു. അയാൾക്ക് എന്തൊക്കെയോ പിടി കിട്ടി. പിറ്റേന്ന്, കാലിയാക്കിയ പാത്രത്തിനരികിൽ ഒന്നുമറിയാത്തപോലെ കിടക്കുന്ന കൈസറിനെ കണ്ട് അയാൾക്ക് ശരിക്കും ചിരി വന്നു.<br />
"എവിടെയാടാ നിന്റെ ചങ്ങാതി? എവിടെ കൊണ്ട് പൂഴ്ത്തി?" നായർ ശബ്ദം താഴ്ത്തി ചോദിച്ചു.<br />
<br />
കൈസർ അയാളെ ഒരു നിമിഷം നോക്കി. പിന്നെ കണ്ണടച്ചു.<br />
<br />
"ആഹാ, കണ്ണടച്ച് കാണിക്കുന്നു ല്ലേ?! നിന്നെ ഞാൻ.." സ്നേഹപൂർവ്വം അയാൾ കൈസറിന്റെ താടിയിൽ ഒരു തട്ട് കൊടുത്തു.<br />
<br />
അന്ന് വൈകീട്ട് മുതൽ അവന് സാധാരണ കൊടുക്കുന്ന ചോറിൽ അൽപ്പം അളവ് കൂട്ടാൻ നായർ മറന്നില്ല.<br />
<br />
ഒരാഴ്ച കൂടി കഴിഞ്ഞു കാണും. പാടത്തിന്റെ ഇറമ്പിലെ കുട്ടപ്പൻവൈദ്യരുടെ പറമ്പിലെ തൊട്ടാവാടിക്കൂട്ടത്തിൽ കെട്ടിയിരുന്നതിൽ ഒരാടിനെ കാണാനില്ലെന്ന വാർത്തയുമായാണ് കല്യാണിയമ്മ സന്ധ്യയ്ക്ക് വേലുക്കുട്ടിയുടെ കടയിൽ വന്നത്.<br />
<br />
"പാടമായ പാടം മുഴുവൻ ഞാൻ അരിച്ചു പെറുക്കീന്നേ. ആരാണ്ടു അഴിച്ചു കൊണ്ട് പോയപോലെ. പൊട്ട്ട്യേക്കല്ല, കയറു അഴിഞ്ഞു പോയേക്കാ. അങ്ങനെ സംഭവിക്കണമെങ്കിൽ ആരെങ്കിലും അഴിച്ചു വിടണ്ടേ?"<br />
<br />
ചായക്കടയിലെ ആക്ഷൻഫോഴ്സ് മുഖത്തോടു മുഖം നോക്കി. ഈ തെരച്ചിലുകൊണ്ടു ഒരു കാര്യവുമില്ലെന്നും ആടിനെ കിട്ടിയാലും ഒരു കുപ്പി കള്ളു പോലും കല്യാണിയമ്മ വാങ്ങി തരില്ലെന്നും നോട്ടങ്ങൾ വഴി സന്ദേശം കൈ മാറി.<br />
<br />
"പട്ടാപ്പകല് അതിനെ ആരും കട്ടോണ്ടു പോവോന്നില്ല." വിവരമറിഞ്ഞു എത്തിയ രാമന്നായര് പറഞ്ഞു.<br />
" നമുക്ക് ഒന്ന് നോക്കാന്നേ.."<br />
<br />
ആക്ഷൻഫോഴ്സ് റെഡി ആയി. ഈ ഓപ്പറേഷൻ ലെഫ്. കേണൽ രാമന്നായര് നയിക്കും എന്ന മട്ടിൽ അവർ നായരുടെ ആജ്ഞകൾക്കു കാതോർത്തു.<br />
<br />
"നിങ്ങൾ ഈ ഭാഗത്ത് ഒന്ന് തപ്പ്. ഞങ്ങള് പാടത്തിന്റെ സൈഡിലൊക്കെ നോക്കട്ടെ. വല്ല തേക്കു കുഴീലും വീണോ ആവോ."<br />
ഫോഴ്സ് രണ്ടായി പിരിഞ്ഞു ഓപ്പറേഷൻ സ്റ്റാർട്ട് ചെയ്തു.<br />
<br />
വേലുക്കുട്ടീടെ ഉള്ളിൽ പണ്ടത്തെ മുതല വരവും അന്ന് ചെലവായ ചായയുടെ കണക്കും ആയിരം വാറ്റു ബൾബ് പോലെ മിന്നി. 'ഈശ്വരാ.. അയാൾ ദൈവങ്ങളുടെ ചിത്രങ്ങൾക്ക് മുമ്പിൽ കത്തുന്ന കെടാവിളക്ക് തിരി ശരിയാക്കി വച്ചു.<br />
<br />
സൂര്യൻ അസ്തമിച്ചു കഴിഞ്ഞു. പാടത്തോന്നും ആടിന്റെ ലക്ഷണം കണ്ടില്ല. ഇടയ്ക്ക് ആടിന്റെ കരച്ചിൽ കേൾക്കുന്നുണ്ടോ എന്ന് ചെവിയോർത്തപ്പോൾ കൈസർ അങ്ങകലെ നിന്ന് കുരയ്ക്കുന്ന പോലെ നായർക്ക് തോന്നി.അയാൾ ചെവി ഒന്നുകൂടി വട്ടം പിടിച്ചു പാടത്തിനു അങ്ങേ കരയിൽനിന്ന്, പിഷാരടിയുടെ തേമാലിപ്പറമ്പിൽനിന്നു ഒരു പട്ടി കുര ഉയർന്നു. നായർ ഒരു നിമിഷം ചുണ്ടിൽ വിരലമർത്തി സംഘാംഗങ്ങളെ നിശ്ശബ്ദരാക്കി. കുര മാത്രമല്ല ആടിന്റെ നേർത്തോരു കരച്ചിലും.<br />
<br />
കുര അടുത്ത് വരികയായിരുന്നു. വിളഞ്ഞ നെല്ല് ചാഞ്ഞ കണ്ടത്തിന്റെ വരമ്പിലൂടെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബ്രൂണോ പ്രത്യക്ഷനായി!<br />
<br />
"പേ..പേ .. പേപ്പട്ടി" ആരോ പറഞ്ഞു.<br />
ഒരു നിമിഷം ഒന്ന് പകച്ചെങ്കിലും നായർ ആദ്യം സമചിത്തത വീണ്ടെടുത്തു.<br />
"ബ്രൂണോ.." അയാൾ വിളിച്ചു.<br />
ബ്രൂണോ വട്ടത്തിൽ വാലാട്ടി. വിധേയത്വത്തിന്റെ കുര കുരച്ചു.<br />
<br />
<br />
"എടാ, ബ്രൂണോ.. നീ എവഡ്യാർന്നു, ഇത്ര ദിവസം? " നായര് ചോദിച്ചു.<br />
ബ്രൂണോ ദയനീയമായി നായരെ നോക്കി.. പിന്നെ മുഖം തിരിച്ച് പാടത്തിന്റെ മറു കര നോക്കി കുരച്ചു.<br />
<br />
"അയ്യോ.. പാവം, തീറ്റ കിട്ടാണ്ട് പാവം ക്ഷീണിച്ചു പോയീലോ. ഒന്നും തിന്നാൻ കിട്ടാതെ പട്ടിണി കിടന്നതു പോലെ ഇല്ല താനും."<br />
"അപ്പൊ ഇതിനു പേയൊന്നും ഇല്ലാരുന്നു ല്ലേ? ആ വേലായുധനാർന്നു ഇതിനെ പേപ്പട്ടിയാക്കാണ്ട്..."<br />
<br />
പല അഭിപ്രായങ്ങൾ പുറകില്നിന്നു ഉയരുമ്പോൾ നായർ ബ്രൂണോയെ നോക്കുകയായിരുന്നു. ഇവൻ എവിടെ നോക്കിയാണ് കുരയ്ക്കുന്നത്? അവിടെ എന്താണ് ഉള്ളത്?!<br />
<br />
രാമന്നായര് അടുത്തേയ്ക്കു ചെന്നപ്പോൾ ബ്രൂണോ വന്ന വഴിയിലേക്ക് തിരിഞ്ഞു. അവൻ നോക്കി കുരയ്ക്കുന്ന ഭാഗത്തേയ്ക്ക് സംഘം നീങ്ങി. ആടിന്റെ ദയനീയമായ കരച്ചിൽ അടുത്ത് വന്നു. പിഷാരടിയുടെ പറമ്പിന്റെ താഴെയുള്ള മോട്ടോർ പുരയുടെ താഴെ കുളത്തിൽനിന്നു പോകുന്ന വെള്ളമില്ലാത്ത കൈത്തോട്ടിൽ കല്യാണിയമ്മയുടെ ആട് കയർ കാലിൽ കുരുങ്ങി കിടപ്പുണ്ടായിരുന്നു! മുകളിൽ മുഴുവൻ കാട് പിടിച്ചതിനാൽ കാണുകയുമില്ല.<br />
<br />
"ആഹാ.. ദേ കല്യാണിയമ്മേടെ ആട്."<br />
"ബ്രൂണോ ആള് കൊള്ളാലോ."<br />
"ഇത് കെട്ടഴിഞ്ഞു ഇവിടെ വന്നു പണ്ടാരമടങ്ങിയത് ആരും കാണില്ലാർന്നു. ഈ കുള്ളൻപട്ടി ഉള്ളത് നന്നായി. അല്ലെങ്കിൽ ഇന്നാടിനെ കുറുക്കൻ തിന്നേനെ. തോട്ടുവക്കത്തു ആവശ്യം പോലെ ഉണ്ടേയ്. ടീമായിട്ടാ വര്വാ. പിന്നെ പൂട പോലും കിട്ടില്ല."<br />
<br />
രാമന്നായര് ചിന്തയിലായിരുന്നു. ഇത്രയും ദിവസം കൈസർ ഇവനെ ഒളിപ്പിച്ചിരിക്കുകയായിരുന്നു. തന്റെ ഭക്ഷണം പങ്കു വച്ചാണ് അവൻ ബ്രൂണോയെ നോക്കിയത്. ഇപ്പൊ ഈ ആടിനെ കാണാതാവൽ പോലും ഇവരുടെ പ്ളാനിങ്ങാണോ? ഇവര് പട്ടികളോ മനുഷ്യരോ അതോ ഇനി വല്ല ദൈവങ്ങളോ ആണോ!! എന്തായാലും ഇങ്ങിനെ അല്ലെങ്കിൽ ബ്രൂണോയ്ക്കു ഒരു തിരിച്ചുവരവ് നാട്ടിലേയ്ക്ക് ഉടനില്ല.<br />
<br />
"നായരെ, ഈ നായയെ എന്ത് ചെയ്യും?"<br />
ചോദ്യം കേട്ട് ചിന്തയിൽനിന്നുണർന്നു രാമന്നായര് മറുപടിയെന്നോണം വിളിച്ചു.<br />
"ബ്രൂണോ, വാടാ"<br />
<br />
ആടിനെ ഏൽപ്പിച്ച് സ്പ്ലിറ്റ് ചെയ്യപ്പെട്ട ബറ്റാലിയന്റെ മറ്റംഗങ്ങളും തിരികെ റിപ്പോർട്ട് ചെയ്തു എന്ന് ഉറപ്പു വരുത്തി ബ്രൂണോയുടെ റീ എൻട്രി വിവരിച്ചു വേലുക്കുട്ടിയുടെ കടയിൽനിന്ന് കടുപ്പത്തിലൊരു ചായയും കുടിച്ചു വീട്ടിലേയ്ക്കു നടക്കുമ്പോൾ പേയില്ലാത്ത വീരനായി മാറിക്കഴിഞ്ഞിരുന്ന ബ്രൂണോ നായർക്കൊപ്പമുണ്ടായിരുന്നു.<br />
<br />
വറീതേട്ടന്റെ പടി എത്തിയപ്പോൾ ബ്രൂണോ ഒന്ന് മുരണ്ടു. മറുപടിയായി കൈസറിന്റെ ഒരു കുര വന്നു.<br />
<br />
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു നിന്ന ചേടത്തിയുടെ അടുത്ത് ബ്രൂണോയെ ഏൽപ്പിച്ചു വീട്ടിലേയ്ക്കു നടക്കുമ്പോൾ രാമന്നായര് കൈസറെ നോക്കി. വേറെ ഏതോ ഗൃഹത്തിൽനിന്ന് വന്ന എനിക്ക് ഇതിലെന്ത് കാര്യം എന്ന മട്ടിൽ കൈസർ രാമൻനായരെ തിരികെ നോക്കി, പതിയെ കണ്ണിറുക്കി!<br />
<br />
<br />
<br />
<br />
<br /></div>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com1tag:blogger.com,1999:blog-2232800247796717328.post-18608065636563711332018-06-20T04:36:00.001-07:002018-06-20T04:36:37.855-07:00ആന<p dir="ltr">ഞാനുമോരാന..<br>
പൂഴിയില്‍ക്കുളിച്ചു, കളിച്ചു തിമിര്‍ത്ത്<br>
പരിണാമപ്പടുകുഴിയില്‍ വീണൊരാന.</p>
<p dir="ltr">ആകുലതകള്‍ ചുമന്നവശരായവരെ <br>
ഒളിഞ്ഞിരുന്നു മണലെറിഞ്ഞു വീഴ്ത്തി<br>
കൊന്നുതിന്നു വിശപ്പടക്കുന്നോരാന.<br>
എന്‍റെ പ്രതീക്ഷകളുടെ ഭാരവും പേറി  <br>
വഴിതെറ്റിയവന്റെ പാദചലനങ്ങള്‍ തേടി,<br>
ചിറകുമുളച്ചുവിണ്ണിലുയരാനൂഴവും കാത്ത്<br>
ഈ മണല്‍ക്കുഴിയില്‍.. ഞാന്‍.</p>
<p dir="ltr">ഞാനുമൊരാന!</p>
<p dir="ltr">ആനയ്ക്ക് സ്വന്തം വലിപ്പമറിയില്ലെന്നാരാ പറഞ്ഞത്?</p>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com0tag:blogger.com,1999:blog-2232800247796717328.post-66073846139790636632018-06-19T03:09:00.001-07:002018-06-19T03:12:33.987-07:00യു എഫ് ഒ അഥവാ പറക്കും തളിക <p dir="ltr">പഠനം എന്ന പേരില് ഞങ്ങൾ കുറച്ചു പേര് ഒരു വീടെടുത്ത് താമസിക്കുന്ന കാലം. കാശ് വീട്ടില്നിന്ന് വരുന്ന ആദ്യത്തെ ആഴ്ച വില്സും പിന്നെ, സിസര് ഫില്ട്ടരും ക്രമേണ ദിനേശ് ബീഡിയും അവസാനം മുറി ബീഡിയും ആയി നടന്നിരുന്ന ആ കാലത്താണ് എനിക്ക് മുമ്പിൽ ഒരു യു എഫ് ഓ പ്രത്യക്ഷപ്പെട്ടത്!</p>
<p dir="ltr">അതൊരു മഴക്കാലമാണെന്നാണ് ഓര്മ്മ. പെരുമഴ പെയ്യുമ്പോൾ ഫുൾ സ്പീഡിൽ ഫാനിട്ട് പുതച്ചു മൂടിക്കിടന്നുറങ്ങാൻ എനിക്ക് എന്നും ഇഷ്ടമാണ്. അങ്ങിനെ ഒരു ഉറക്കം തുടങ്ങിയ ഞാൻ ഇടയ്ക്ക് എപ്പോളോ എണീറ്റ്‌ പോയി മൂത്രമൊഴിച്ചു വീണ്ടും കിടന്നു. കുറച്ചു കഴിഞ്ഞു കാണും മുറിയിൽ അഭൗമമായ പ്രകാശം! ചെറിയൊരു പറക്കും തളിക നേരെ എന്റെ തലയ്ക്കു മുകളിൽ നില്ക്കുന്നു. അതിനുള്ളില്നിന്നും പ്രകാശരശ്മികൾ എന്റെ മുഖത്തും ശരീരത്തിലും ഒക്കെ പതിക്കുന്നുണ്ട്. ഞാൻ അന്തം വിട്ടു. തളികയ്ക്ക് ഇത്രേം വലിപ്പമേ ഉള്ളൂ? മദർ ഷിപ്‌ താമസിക്കുന്ന വീടിനു മുകളിൽ ഭീമാകാരനായി നില്പ്പുണ്ടാവണം. അതില്നിന്നും കാര്യങ്ങൾ നോക്കി വരാൻ വിട്ട സാധനമാവനം ഇത്. ഇപ്പോൾ അതില്നിന്നും ലേസര് രശ്മികൾ വരുമെന്നും എന്നെ കരിച്ചു കളയുമെന്നും ഞാൻ ഭയന്നു.</p>
<p dir="ltr">"ചന്തീലു വെയിലടിച്ചാലും എണീക്കരുത്. ഇന്ന് നീ ഉപ്പുമാവുണ്ടാക്കണ്ട ദിവസാ. ഞാൻ ഉണ്ടാക്കി, വെട്ടി വിഴുങ്ങാൻ പോരെ.. " രാമഭദ്രന്റെ ശബ്ദം ആണ് നേരം പുലര്ന്നെന്നും കാണുന്നത് സ്വപ്നമല്ലെന്നും എന്നെ വിശ്വസിപ്പിച്ചത്‌..</p>
<p dir="ltr">ഇവനു പറക്കും തളികയെ കാണാൻ വയ്യേ? എനിക്ക് മാത്രമായി പ്രത്യക്ഷപ്പെട്ടതാണോ?<br>
ഞാൻ കണ്ണ് തിരുമ്മി നല്ല വണ്ണം ഒന്നുകൂടി നോക്കി.</p>
<p dir="ltr">പുറത്തുനിന്നും ചാഞ്ഞു പതിക്കുന്ന വെയിൽ തട്ടി ജ്വലിക്കുന്ന യു എഫ് ഒയെ മനസിലാക്കാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല.</p>
<p dir="ltr">അടുത്ത നിമിഷം, <br>
ഷേണായിക്ക് ഒരു വീക്ക് വച്ച് കൊടുത്തുകൊണ്ട് ഞാൻ അലറി.</p>
<p dir="ltr">"ഡാ ... നിന്റെ അരിപ്പ ഷെഡി എന്റെ തലയ്ക്കു നേരെ ഇടരുതെന്നു പറഞ്ഞിട്ടില്ലെടാ തെണ്ടീ.."</p>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com0tag:blogger.com,1999:blog-2232800247796717328.post-55960461161696106802018-03-07T18:05:00.002-08:002018-03-07T18:14:39.987-08:00പലരിൽ ചിലർ - 5 <div dir="ltr" style="text-align: left;" trbidi="on">
പലരിൽ ചിലർ - 5 <br />
പല കുറിയെഴുതി, മതിവരാതെ മാറ്റിവെച്ചതാണ്. ചിലരിങ്ങനെയാണ്, എഴുത്തിലൊന്നും ഒതുക്കിക്കളയുവാനാവില്ല. എഴുതി മതിയാവില്ല.<br />
<br />
സൗഹൃദം കൂടുതൽ സ്നേഹത്തിലേക്കും അത് പിന്നെ,ചില അവകാശങ്ങളിലേക്കും എത്തിയിയിരുന്ന കാലം. അതായത് "എടാ നീ പറഞ്ഞാലേ അവൻ കേൾക്കൂ" എന്നോ "ഡാ, അവനോട് നീയൊന്നു പറയടാ" എന്നോ കൂട്ടുകാർ പറഞ്ഞിരുന്ന കാലം. വിവാഹിതനായി ഒപ്പമൊരു കൂട്ടും ഒരു കുഞ്ഞും കടന്നു വന്നിട്ടും മേൽ പറഞ്ഞതുകൾക്ക് വലിയ വ്യത്യാസമില്ലാതെ ഞങ്ങൾ ജീവിതം തുടർന്ന് പൊന്നു. കൂട്ടുകാരന്റെ ജീവിതത്തിലേയ്ക്കൊരു തുണ കടന്നു വന്നപ്പോളാണ് ഇനി പഴയതു പോലല്ല, ഇത്തിരി ബെല്ലും ബ്രെയ്ക്കും ഒക്കെ വേണമല്ലോ എന്ന് ചിന്തിച്ചത്. മനഃപൂർവ്വം തന്നെ ഒരകലം പാലിച്ചു. ജീവസന്ധാരണം കൂട്ടുകാർക്കിടയിൽ ദൂരം കൂടിയെങ്കിലും ഒരെഴുത്ത്, ഒരു ഫോൺ, ഒരു മെയിൽ എല്ലാം ആ അകലം മാച്ച് കളഞ്ഞു. അവന്റെ വീട്ടിന് പരിസരത്തുകൂടി പോകുമ്പോൾ അച്ഛനെയോ അമ്മയെയോ കാണുമ്പോൾ വിശേഷങ്ങൾ അന്വേഷിച്ചും കുശലം ചോദിച്ചും പിരിഞ്ഞു. അവന്റെ കൂട്ടുകാരിയുടെ 'ഏട്ടാ ചായ കുടിച്ചിട്ട് പോവാം' എന്ന തികച്ചും നിഷ്കളങ്കമായ കഷണങ്ങൾ ഔപചാരികതയുടെ മൂടുപടം വലിച്ചിട്ടു തടഞ്ഞു,<br />
ക്രമേണ, മനസിലായി. ഇതാണവൾ!<br />
<br />
പതിയെ, മനസ്സിന്റെ പടിപ്പുര കടന്ന് പൂമുഖത്ത് പ്രത്യക്ഷപ്പെട്ട് ഒരു ചിരി തന്നു പോകാനുള്ള സ്വാതന്ത്ര്യവും സ്നേഹവും അവൾ നേടിയെടുത്തു. കൂട്ടുകാരനുമായുള്ള ഓരോ സംസാരങ്ങളിലും അവളെക്കുറിച്ചുള്ള കാര്യങ്ങളും നിറഞ്ഞു നിന്നു. രണ്ടു പേർക്കിടയിലുള്ള സൗഹൃദം രണ്ട് കുടുംബങ്ങളിലേക്ക് പടർന്നു വളരുന്നത് കണ്ടറിഞ്ഞു. കാലത്തിന്റെ പോക്കിനനുസരിച്ചു കുട്ടികൾ അവരുടെ ജീവിതത്തിൽ കടന്നു വന്നു. കുടുംബ സന്ദർശനങ്ങൾ പതിവായി. ഞങ്ങൾ ഒരുമിച്ച് യാത്രകൾ പോയി, സന്തോഷം മാത്രം കൈമാറാനുള്ള നിമിഷങ്ങൾ. നിസ്സാര വിശേഷങ്ങൾ പോലും പങ്കു വയ്ക്കുന്നത് സാധാരണമായി. ഞാനവളെ തമാശക്ക് 'പെങ്ങളെ' എന്ന് വിളിച്ചു. കാലം മുന്നോട്ടു നീങ്ങി.<br />
<br />
സന്തോഷത്തികവിനിടയിലാണ് അശനിപാതം പോലെ ഒരു ദുരന്തമുണ്ടായത്. അതിന്റെ ബാക്കി പത്രം ഭീകരമായിരുന്നു. "എല്ലാം ഞാൻ സഹിക്കാം. അവള് കൂടി പോയാൽ പിന്നെ ഞാൻ ബാക്കിയുണ്ടാവില്ല" എന്ന കൂട്ടുകാരന്റെ പറച്ചിലിൽ പേടി കയറിയ ഞങ്ങൾ അവനെ വിടാതെ ഒപ്പം നടന്നു. ഒരു മാസത്തോളം കഴിഞ്ഞിട്ടാണ് അവൾ ജീവിച്ചിരിക്കും എന്ന തോന്നൽ തന്നത്. പതിയെ അവൾ ജീവിച്ചിരിക്കുക എന്ന അവസ്ഥയിലേയ്ക്ക് തിരിച്ചു വന്നു. പിന്നീടുള്ള കുറെ കാലം സങ്കടങ്ങളുടെ കുത്തോഴുക്കായിരുന്നു. നിർവ്വികാരത, തേങ്ങൽ.. വിദൂരതയിലേക്ക് നോക്കിയിരുന്ന് കണ്ണ് നിറയ്ക്കും. ഒന്ന് ചിയറപ്പ് ചെയ്യാൻ പണിപ്പെട്ടു ശ്രമിച്ചാലും സെക്കൻഡുകൾക്കുള്ളിൽ ആ ഭാവം മാറും.<br />
<br />
'നീയമ്പലത്തിലേക്കൊന്ന് പോവൂ.. ഒരു സമാധാനവും റിഫ്രഷ്മെന്റും ആവട്ടെ' എന്ന് പറഞ്ഞപ്പോൾ 'ഇല്ല ചേട്ടാ, എനിക്ക് പറ്റില്ല ' എന്നാണു പറഞ്ഞത്.<br />
'നിർബന്ധിക്കണ്ട. ആര് പറഞ്ഞിട്ടും കേട്ടിട്ടില്ല.' എന്ന് കൂട്ടുകാരൻ പറഞ്ഞു.<br />
ദിവസവും വിളക്ക് വച്ച് തൊഴുതിരുന്ന അവൾ ഈശ്വരൻ തന്ന വിധിയോട് പ്രതികരിച്ചിരുന്നതായിരിക്കണം. 'നിന്നെയൊന്നു തിരിച്ചു കിട്ടിയാൽ, വല്ലാർപാടം പള്ളീൽ കൊണ്ട് ചെന്ന് ഒരു കൂടു മെഴുകുതിരി കത്തിക്കാമെന്ന് നേർന്നിട്ടുണ്ടായിരുന്നു.' ഞാൻ പകുതി തമാശ മട്ടിൽ പറഞ്ഞു. മുഖത്ത് നോക്കുവാൻ എനിക്ക് ധൈര്യമില്ലായിരുന്നു. കണ്ണ് നിറഞ്ഞിരിക്കുന്നവരെ കണ്ടാൽ എനിക്കും കരച്ചിൽ വരും.<br />
കാലം കടന്നു പൊയ്ക്കൊണ്ടേയിരുന്നു. പണിപ്പെട്ടു എന്തെങ്കിലും സംസാരിച്ചു തുടങ്ങിയാലും ആ ഭാവങ്ങൾ ശോകത്തിലേയ്ക്ക് കൂപ്പു കുത്തിക്കൊണ്ടേയിരുന്നു.<br />
<br />
മാസങ്ങൾക്കു ശേഷം ഒരു ദിവസം<br />
'എടാ നീയെവിടെയാ?' കൂട്ടുകാരന്റെ വിളി വന്നു.<br />
'എന്തേ ?'<br />
'നീയൊന്നു പ്രാർതഥിച്ചെക്കണെ, ഞങ്ങളിപ്പോൾ വല്ലാർപാടം പള്ളീലുണ്ട്. നിന്റെ നേർച്ചയാണ്. ആക്സിഡന്റ് റിക്കവറിക്ക് ശേഷം അവൾ നടത്തുന്ന ആദ്യത്തേത്. ആദ്യമായിട്ടാ ഒരു സ്ഥലത്ത് അമ്പലമായാലും പള്ളിയായാലും പോകുന്നത്.'<br />
'ആണോ? അത് നന്നായി. എന്ന് പറയുന്നതിനൊപ്പം ഫോൺ വാങ്ങി അവളും സംസാരിച്ചു.<br />
എനിക്കൊരു കാര്യം മനസിലായി. ഞാൻ കൂട്ടുകാരന്റെ നിഴലായി അവളെ കാണുന്ന അളവിലൊന്നുമല്ല അവളെന്നെ കാണുന്നത്.<br />
'ചേട്ടാ' എന്ന ആ വിളിക്ക് പുറകിലൊളിപ്പിച്ച ആത്മാർത്ഥതയുടെ നാലിലൊന്നു ഞാൻ തിരിച്ചു കൊടുക്കുന്നുണ്ടോ?<br />
പൂമുഖത്തുനിന്നും അവളെ അകത്തേയ്ക്കു മാറ്റിപ്പാർപ്പിച്ചു. പെങ്ങളെ എന്ന വിളി ഉപരിപ്ലവമാകാതെ നെഞ്ചിനുള്ളിൽനിന്നു തന്നെയാക്കി.<br />
<br />
മഴയും വെയിലും മഞ്ഞും ചാക്രികമായി എത്ര വർഷങ്ങൾ കടന്നു പോയി!<br />
'പിള്ളേര്..ഒരു മിനിട്ടു സൗര്യം തരില്ല ചേട്ടാ' എന്ന് പരാതി പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു.<br />
"ഈശ്വരൻ അറിഞ്ഞു തന്നതാണ്. അല്ലെങ്കിൽ നീ പഴയ കാര്യങ്ങൾ ആലോചിച്ചു ഇരിക്കും.!'<br />
<br />
<br />
ജന്മം കൊണ്ട് മാത്രമല്ല കർമ്മംകൊണ്ട് കൂടിയാണ് ബന്ധങ്ങൾ ഉണ്ടാകുന്നതെന്ന് തിരിച്ചറിവിൽ ഇവളെ ഞാനെന്ത് വിളിക്കും?!<br />
<br />
<br />
</div>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com1tag:blogger.com,1999:blog-2232800247796717328.post-38646207902810772472017-07-08T07:55:00.001-07:002017-07-08T08:00:17.697-07:00പലരിൽ ചിലർ 5<div dir="ltr" style="text-align: left;" trbidi="on">
നല്ല ബന്ധമുണ്ടായിരുന്ന മേലധികാരി പോയിട്ട് പകരം ആ സീറ്റിൽ വന്നയാളെ 'അൽപ്പം സ്ട്രിക്ടാണ്' എന്ന മുൻകൂർ സൂചിപ്പിക്കലുകളുടെ പിൻബലത്തിലാണ് പരിചയപ്പെട്ടത്. 'അല്പമല്ല.. നല്ലോണം' മനസ്സ് മന്ത്രിച്ചു. പതിയെ പതിയെ ചിത്രം പൂർത്തിയായി. കൃത്യസമയം, ശരിയായ ജോലി, നോ ബഹളം.. എന്റമ്മോ ഇത് കോൺവെന്റ് സ്കൂളോ എന്ന് ചിലർ പറഞ്ഞപ്പോൾ ദുർഗുണപരിഹാര പാഠശാലയാണോ എന്നാണു എനിക്ക് തോന്നിയത്. നാളുകൾ കഴിഞ്ഞു.. ന്യായമായ കാര്യങ്ങൾക്കു ഫുൾ സപ്പോർട്ട് ആണെന്നും ആള് ഒപ്പമുണ്ടെന്നും ഉള്ളത് തോന്നലല്ല ശരിയാണെന്നും പതിയെ ബോധ്യമായി. സഹപ്രവർത്തകരിൽ പലർക്കും അത് ബോധ്യമായിട്ടില്ലെന്നും മനസിലായി.<br />
<br />
ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിൽ പോയി വന്ന അദ്ദേഹത്തിന്റെ അടുത്തേയ്ക്കു ഒരു കാര്യത്തിന് ചെല്ലുമ്പോൾ രണ്ടു പേർ അവിടെയുണ്ട്. സംസാരം ശ്രദ്ധിച്ചു.<br />
<br />
"നിങ്ങളെന്നാലും എന്ത് പണിയാ കാണിച്ചതെന്ന് വല്ല ധാരണയുമുണ്ടോ? എങ്ങോട്ടാ നിങ്ങൾ പോയത്?<br />
<br />
"പള്ളീലേയ്ക്ക്."<br />
<br />
"എന്തിനാ സെക്യൂരിറ്റി ഓഫീസർ തടഞ്ഞത്?"<br />
<br />
"പെർമിഷൻ സ്ലിപ്പില്ലാന്നു പറഞ്ഞു. ഇവിടെ സാർ ഉണ്ടായിരുന്നുമില്ല. ഓഫീസിലാണെങ്കിൽ നല്ല തിരക്കും. കാര്യം പറഞ്ഞപ്പോൾ അങ്ങേർക്കു മനസിലാവുന്നില്ല."<br />
<br />
"അപ്പോഴാണ് നിങ്ങൾ ചൂടായത് അല്ലെ?"<br />
<br />
"അതെ സാർ."<br />
<br />
"നിങ്ങള്ക്ക് അയാളേക്കാൾ ആരോഗ്യവും ശബ്ദവും ഉണ്ട്. അതുകൊണ്ട് നിങ്ങള്ക്ക് തന്നെയായിരുന്നു മുൻതൂക്കം. അയാൾ അയാളെ ഏൽപ്പിച്ച ജോലിയല്ലേ ചെയ്തത്?"<br />
<br />
മറുപടിയില്ല.<br />
<br />
"പ്രായമായ മനുഷ്യൻ. ശാരീരികസ്ഥിതി മോശം... അയാൾക്കെന്തെങ്കിലും പറ്റിയിരുന്നെകിലോ?"<br />
<br />
"ഒന്നും ചെയ്തിട്ടില്ല ഞങ്ങൾ."<br />
<br />
"ശരിയാണ്. ഞാൻ നോക്കുമ്പോളെന്താ.. അയാൾ ജോലിയിൽ കൃത്യവിലോപം കാട്ടി എന്ന് പറയാം അല്ലെ?"<br />
<br />
"അതിപ്പോ.."<br />
<br />
"അതെ, അത് അയാൾക്കുമറിയാം. സൊ അയാളുടെ മനസ്സ് വിഷമിച്ചു.<br />
എന്നിട്ടു നിങ്ങൾ...<br />
അല്ല, എന്തിനാ പള്ളിയിൽ പോകുന്നത്?<br />
അറിയാമോ ഹജ്ജിനു പോകുന്നതുപോലെ, അത് പറ്റാത്തവർക്കുള്ള ഒരു കർമ്മമാണ് പള്ളിയിൽ പോയുള്ള നിസ്കാരം. ഒരാളുടെ മനസ്സ് വേദനിപ്പിച്ചിട്ടു നിങ്ങൾ നടത്തിയ പ്രാർത്ഥനയ്ക്ക് ഫലമുണ്ടാവുമോ?<br />
സഹോദരനോടു രമ്യപ്പെട്ടതിനു ശേഷം മാത്രം പോയി ബലിയർപ്പിക്കാനാണ് കൃസ്ത്യാനികളുടെ ബൈബിളും പറയുന്നത്. ഒരു മതവും വിദ്വെഷത്തിന്റെ ഭാഷ സംസാരിച്ചിട്ടില്ല."<br />
<br />
"അങ്ങിനെയൊന്നും ഞങ്ങൾ ചിന്തിച്ചില്ല.."<br />
<br />
"ശരി, ഇനി എന്ത് ചെയ്യും?"<br />
<br />
"ഞങ്ങൾ പോയി സോറി പറയാം."<br />
<br />
"ഏയ്.. അതൊന്നും വേണ്ട.<br />
'പള്ളീൽ പോവാനുള്ള തിരക്കിലാ ട്ടോ ആ സംസാരം ഉണ്ടായത്, അത് വിട്ടു കളയൂ ചേട്ടാ'ന്നു നിങ്ങടെ ഭാഷയിൽ പറഞ്ഞു ആ വിഷമം അങ്ങ് മാറ്റൂ. സോറിയൊന്നും പറഞ്ഞു വല്ലാതെ ഔപചാരികം ആക്കണ്ട."<br />
<br />
"ശരി സാർ."<br />
<br />
അവർ പോയി.<br />
എന്റെ കാര്യം ഡിസ്കസ് ചെയ്തു ഞാനിറങ്ങുമ്പോൾ മനസ്സിൽ പറഞ്ഞു.. ഇതാണ് മുസൽമാൻ.<br />
ശരിയായ മുസൽമാൻ!<br />
<br />
<br />
<br />
<br /></div>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com1tag:blogger.com,1999:blog-2232800247796717328.post-28669496070374987422017-06-09T21:35:00.003-07:002017-06-09T21:35:58.260-07:00ഗ്രെയസ്മാർക്ക്<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
ചങ്ങാതിയാണ്. അത് വഴി അവന്റെ വീട്ടിൽ എല്ലാവരുമായും അടുപ്പമുണ്ട്. ആളിപ്പോ നാട്ടിലുണ്ട്. ഫാമിലിയും. കണ്ടുകളയാം.<br />കയറി,<br />കണ്ടു വിശേഷങ്ങൾ നേരിട്ട് കൈമാറി.<br />അവന്റെ ചെറിയ കുട്ടികൾ നാട്ടിൽ വന്നതിന്റെ അപരിചിതത്വമില്ലാതെ ഓടിക്കളിക്കുന്നു. അച്ഛച്ഛന്റേം അച്ഛമ്മയുടെയും പ്രിയപ്പെട്ടവരായിരിക്കുന്നു. പ്രായമേറിക്കൊണ്ടിരിക്കുന്ന ആ മുഖങ്ങളിൽ ചിരിയുടെ തിളക്കം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സന്തോഷം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇടയ്ക്കു ചങ്ങാതിയുടെ അച്ഛനും ഞാനും മാത്രമായപ്പോൾ ആള് പറഞ്ഞു. "ഇത്രനാൾ ഗൾഫിലായിരുന്നിട്ടും കുട്ടികളെ നന്നായി മലയാളം പഠിപ്പിച്ചിട്ടുണ്ട്. ഇവിടത്തെ കുട്ടികളെക്കാൾ സ്ഫുടമായിട്ടാണ് മോനൊക്കെ മലയാളം പറയുന്നത്."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞാനൊന്ന് ശ്രദ്ധിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഇങ്ങോട്ടൊന്നു നോക്കാമോ?"<br />"ഇതൊന്നു അൽപ്പനേരം കയ്യിൽ പിടിക്കൂ."<br />"കുസൃതി കാണിച്ചാൽ ഞാൻ അമ്മയോട് പറയും."<br />"ദാ നോക്കൂ, ഇതിനു മുകളിൽ.....".</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ആഹാ..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നാലര വയസുകാരൻ.. എന്റെ കുട്ടികളെക്കാൾ മിടുക്കായി മലയാളം പറയുന്നുണ്ട്. നല്ല അച്ചടി പോലത്തെ ഭാഷ.<br />ചങ്ങാതിയെ കിട്ടിയപ്പോൾ അവനോട് ചോദിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ആരാ, പിള്ളേർക്ക് മലയാളം പറഞ്ഞു കൊടുക്കുന്നത്? നന്നായി പഠിപ്പിച്ചിട്ടുണ്ടല്ലോ. നീയാവില്ല. നിന്റെ മലയാളം എനിക്കറിയാലോ!"<br />"ഞാനുമല്ല അവളുമല്ല."<br />"പിന്നെ, അതിനു ട്യൂഷൻ വച്ചോ? "<br />"നീ അവൻ പറയുന്നത് ഒന്ന് ശ്രദ്ധിച്ചെ.ഇതേ ട്യൂൺ.. ഇതേ വാക്കുകൾ പലതും ഞാൻ നിനക്ക് കേൾപ്പിച്ചു തരാം."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അവൻ ടിവി ചാനൽ മാറ്റി. അതോടെ കളിക്കിടയിൽനിന്നു മോൻ വന്നു ടീവിക്ക് മുന്നിൽ നിന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സെയിം ട്യൂൺ.. വാക്കുകളും അതുപോലൊക്കെ തന്നെ!<br />കൊച്ചു ടീവി !!</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
"അവിടെ ഫുൾ ടൈം ഈ കാർട്ടൂണുകൾക്കു മുന്നിലിരുന്നു അവൻ തന്നെ പഠിച്ചതാ.<br />പിന്നെ, ആരോടും ഈ കാര്യം പറയണ്ടാ. വീട്ടിലൊക്കെ ശ്രീമതിയ്ക്കു ഇത്തിരി ഗ്രെയസ്മാർക്ക് കിട്ടീട്ടുണ്ട്.<br />കളയരുത്, പ്ലീസ്"</div>
</div>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com1tag:blogger.com,1999:blog-2232800247796717328.post-61150776076524876912017-05-07T04:08:00.000-07:002017-05-07T04:08:27.407-07:00 തൃശൂർ പൂരം.. എന്ന വർഗ്ഗീയോത്സവം !<div dir="ltr" style="text-align: left;" trbidi="on">
<div class="_1dwg _1w_m" style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 12px; padding: 12px 12px 0px;">
<div style="font-family: inherit;">
<div class="_5pbx userContent" data-ft="{"tn":"K"}" id="js_im" style="font-family: inherit; font-size: 14px; line-height: 1.38;">
<div style="font-family: inherit; margin-bottom: 6px;">
<span style="font-family: inherit;">"പൂരം..ന്ന് പറഞ്ഞാ, ന്തൂട്ട് പോലെ,ന്നാ ഇപ്പൊ പറയാ..</span></div>
<div style="font-family: inherit; margin-bottom: 6px; margin-top: 6px;">
ഒരു ജാതി ഇതന്ന്യാ.<br />ഏതന്നെ ? മറ്റേ.. തന്നെ."</div>
<div style="font-family: inherit; margin-bottom: 6px; margin-top: 6px;">
ഇതാണ് പൂരം.</div>
<div style="font-family: inherit; margin-bottom: 6px; margin-top: 6px;">
പൂരത്തിന്റെ വിശേഷം നാട്ടുകാർക്ക് റൗണ്ടില് പന്തലിന് കാലുകുഴിക്കുമ്പോ തൊട്ടു തുടങ്ങും. അത് പിന്നെ ആലുമ്മെ ഉയരണ കൊടിക്കൂറേന്റെ നിറമായി, സാമ്പിളിന് ഒരെണ്ണം താഴെ വെച്ചന്നെ പൊട്ട്യ കഥ ഷെയർ ചെയ്യലായി, ആനച്ചമയം പ്രദർശനം തിക്ക് കൊള്ളാണ്ട് കണ്ട വിശേഷായി, ഇലത്താളത്തിന്റെ അരികുകൊണ്ട് മേളക്കാരന്റെ കയ്യീന്ന് വന്ന ചോരേടെ കാര്യായി, എക്സിബിഷനായി, മേളവും കുടമാറ്റോം രാത്രിപ്പൂരവും വെടിക്കെട്ടും പിറ്റേന്നത്തെ ഉപചാരം ചൊല്ലലും ഒക്കെയായി ഓരോ കൊല്ലവും കടന്നു പോവുകയും വീണ്ടും വരികയും ചെയ്യും.</div>
<div style="font-family: inherit; margin-bottom: 6px; margin-top: 6px;">
മതസൗഹാർദ്ദവും സാഹോദര്യവും മുറുകെപ്പിടിച്ച് കന്നംതിരിവുകളും കുശുമ്പുക ളും ഒന്നുമില്ലാതെ എല്ലാവരും 'തൃശൂർക്കാരാ'യി ആഘോഷിക്കുന്ന പൂരം ഓരോ വർഷവും സന്തോഷമാണ്.</div>
<div style="font-family: inherit; margin-bottom: 6px; margin-top: 6px;">
ഓർമ്മയിൽ ഒരുപാട് പൂരത്തിന്റെ ഓർമ്മകൾ ഉണ്ടെങ്കിലും<br />"പൂരം ഈ ഡാഷോൾഡ്യണ്ടാ. മ്മക്കൊക്കെ ആഘോഷിക്കാം, അത്രന്നെ, ഇത് ഹിന്ദുക്കൾട്യാ ." എന്ന പ്രസ്ഥാവന കണ്ണും പൂട്ടി നടത്തിയ ബാബുവിനെ (ശരിക്കും പേര് മജീദ്) ഈ അവസരത്തിൽ സ്മരിക്കാതിരിക്കാവില്ല.<br />റൗണ്ടിൽ ഉന്തുവണ്ടിക്കച്ചവടം നടത്തുന്ന മുടിഞ്ഞ ധൈര്യവും ആംപിയറുമുള്ളവനാണ് ഗെഡി. പക്ഷെ, ആനയെ പേടിയാ:) സിയെമ്മെസ് സ്കൂളിന് മുന്നിൽ തളച്ചിരുന്ന ആനകൾക്ക് ചുറ്റും അടയ്ക്കാരവാരി കൊണ്ടൊരു ബാരിക്കേഡ് ഉണ്ടായിരുന്നതുകൊണ്ട് ഗെഡിയ്ക്ക് പ്രസ്തുത ഭയം ആരേം അറിയിക്കാതിരിക്കാൻ പറ്റി. എപ്പോഴോ എനിക്ക് അവന്റെ പേടിയിൽ ഒരു സംശയം തോന്നിയിരുന്നു. എങ്കിലും അതൊക്കെക്കഴിഞ്ഞു പൂരപ്പറമ്പിലൂടെ വെടിക്കെട്ടു പുരയ്ക്കടുത്തുകൂടെ നടക്കുമ്പോൾ വെടിക്കെട്ടിനുള്ള കുഴി ശരിയാക്കുന്ന പാവങ്ങളെ തോട്ടിയിടാൻ ചുള്ളൻ മറന്നില്ല. വർത്താനം കേട്ടാൽ വെടിക്കെട്ടു കണ്ടു പിടിച്ചതെ അവനാണെന്നു തോന്നും.</div>
<div style="font-family: inherit; margin-bottom: 6px; margin-top: 6px;">
പാറമേക്കാവ് അമ്പലത്തിലെത്തിയപ്പോൾ എഴുന്നെള്ളിക്കുന്ന ആനകളിൽ തിടമ്പേറ്റുന്ന പരമേശ്വരൻ മാത്രമേ അമ്പലത്തിനു പുറത്തുള്ളൂ. ബാക്കി ഒക്കെ വശത്തുള്ള പറമ്പിലാണ്. അങ്ങോട്ട് നീങ്ങുമ്പോൾ ബാബു ചോദിച്ചു.<br />"മ്മള് എങ്ങടാ?"<br />"ആനോളെ കാണാൻ.."<br />"ഇനീം കാണണോ? മതിയായില്ലേ?"<br />"നീ വാടാ പൊട്ടാ."<br />"ഇത് അമ്പലാ ?"<br />"അതെ, എന്തേ ?"<br />"ഞാനില്ല."<br />"കാരണം?"<br />"ഞാമ്മുസ്ലീമല്ലേ "<br />"പിന്നെ, പൂരത്തിനാണ് ജാതീം മതോം, വാടാ."</div>
<div style="display: inline; font-family: inherit; margin-top: 6px;">
അകത്ത് കയറി ആനകൾക്കരികിൽ കുറെ നേരം നിന്നു.</div>
</div>
<div class="_5pbx userContent" data-ft="{"tn":"K"}" id="js_im" style="font-family: inherit; font-size: 14px; line-height: 1.38;">
<div style="display: inline; font-family: inherit; margin-top: 6px;">
<br />അവസാനം തറയിൽ തളച്ചിരിക്കുന്ന നെടുങ്കൻ ഒരെണ്ണത്തിനരികെ ഞങ്ങളെത്തി.<br />അന്ന് മൊബൈൽ വ്യാപകമല്ലാത്തതിനാൽ സെൽഫി ആചാരം ഇല്ലായിരുന്നു. അതോണ്ട് ആ തിരക്കില്ല.<br />ആനയെ തൊട്ടു നോക്കാനും തലോടാനും പട്ടയും ഓലയും കൊടുക്കാനും ഒക്കെ ആളുകൾ ആവേശം കൊണ്ടു. ഞങ്ങളിൽ ചിലർ താഴെ നിന്ന് അവന്റെ തുമ്പിയിൽ തൊട്ടു. ഞാനും സുധീഷും തറയിൽ കയറി അവന്റെ മേൽ ചാരിനിന്നു. ഒരുത്തൻ ആനയുടെ കാലിനടിയിയിലൂടെ അപ്പുറത്തെത്തി. സുരേഷ് ആനയുടെ കൊമ്പിൽ പിടിച്ചു! </div>
</div>
<div class="_5pbx userContent" data-ft="{"tn":"K"}" id="js_im" style="font-family: inherit; font-size: 14px; line-height: 1.38;">
<div style="display: inline; font-family: inherit; margin-top: 6px;">
<br />"ഡാ നീ ഒന്ന് തൊട്ടു നോക്കടാ.. " ഞാൻ ബാബൂനോട് പറഞ്ഞു.<br />ഇതൊക്കെ എത്ര പ്രാവശ്യം ചെയ്തിട്ടുള്ളതാ എന്ന മട്ടിൽ ആൾ വല്യ താല്പര്യമില്ലാത്ത പോലെ നിന്ന്.<br />"സത്യം പറയെടാ നിനക്ക് പേടിയുണ്ടോ?" ശശിയേട്ടൻ ചോദിച്ചു.<br />"പേടിയൊ.. എനിക്കോ.." പുച്ഛം പരമാവധി കലർത്തി ബാബു പറഞ്ഞു.<br />ചുള്ളൻ പിന്നെ കബഡി കളിക്കാരൻ എതിർടീമിൽ റെയ്ഡ് നടത്താൻ പോകുന്ന പോലെ ഒരു പ്രകടനം!</div>
</div>
<div class="_5pbx userContent" data-ft="{"tn":"K"}" id="js_im" style="font-family: inherit; font-size: 14px; line-height: 1.38;">
<div style="display: inline; font-family: inherit; margin-top: 6px;">
<br />റെയ്ഡ് 1,2,3... നോ തൊടൽ. തൊട്ടേ തൊട്ടില്ല പ്രകടനങ്ങൾ. ഞാൻ തോറ്റൂന്നെങ്ങാൻ പറഞ്ഞാൽ തേർഡ് അമ്പയർക്കും റിവ്യൂ സിസ്റ്റത്തിനും പൊരിഞ്ഞ പണിയായേനെ!<br />ഞങ്ങക്ക് ചിരീം ദേഷ്യവും വന്നു. </div>
</div>
<div class="_5pbx userContent" data-ft="{"tn":"K"}" id="js_im" style="font-family: inherit; font-size: 14px; line-height: 1.38;">
<div style="display: inline; font-family: inherit; margin-top: 6px;">
<br /></div>
</div>
<div class="_5pbx userContent" data-ft="{"tn":"K"}" id="js_im" style="font-family: inherit; font-size: 14px; line-height: 1.38;">
<div style="display: inline; font-family: inherit; margin-top: 6px;">
"ഇവൻ ബാക്കിയുള്ളോരടെ വേല കളയാനായിട്ടു".<br />കണ്ടു നിൽക്കുന്ന കാണികൾക്കു ചിരിമാത്രം. </div>
</div>
<div class="_5pbx userContent" data-ft="{"tn":"K"}" id="js_im" style="font-family: inherit; font-size: 14px; line-height: 1.38;">
<div style="display: inline; font-family: inherit; margin-top: 6px;">
പാപ്പാനാണെങ്കിൽ "ഇതെന്തൂട്ടാ ഇവൻ കാണിക്കണേ" എന്ന ഭാവം.<br />"ഡാ.. നീ തൊടുന്നുണ്ടെങ്കിൽ ഒന്ന് തൊട്. കൊറേ നേരായീട്ടാ "<br />എന്നാ തൊട്ടിട്ടു തന്നെ ബാക്കി കാര്യം എന്ന ഉറപ്പിക്കലിൽ ബാബു മുന്നോട്ട്. </div>
</div>
<div class="_5pbx userContent" data-ft="{"tn":"K"}" id="js_im" style="font-family: inherit; font-size: 14px; line-height: 1.38;">
<div style="display: inline; font-family: inherit; margin-top: 6px;">
ഇത്തവണ തൊട്ടു എന്നെനിക്കു തോന്നി. പക്ഷെ, നീട്ടിയ കയ്ക്കും ശരീരത്തിനു മിടയിലുണ്ടായിരുന്ന ആനയുടെ സ്വന്തം തുമ്പി ഒന്ന് നിവർന്നു. തുമ്പി വീശി ചെറിയ ഒരടി തന്നെ. ബാബു മൂടും കുത്തി തെങ്ങിൻ ചുവട്ടിൽ ബ് ധും എന്ന ശബ്ദത്തിൽ ഒരു വീഴ്ച! </div>
</div>
<div class="_5pbx userContent" data-ft="{"tn":"K"}" id="js_im" style="font-family: inherit; font-size: 14px; line-height: 1.38;">
<div style="display: inline; font-family: inherit; margin-top: 6px;">
ഞങ്ങളൊന്നു കിടുങ്ങി. </div>
</div>
<div class="_5pbx userContent" data-ft="{"tn":"K"}" id="js_im" style="font-family: inherit; font-size: 14px; line-height: 1.38;">
<div style="display: inline; font-family: inherit; margin-top: 6px;">
ആനയ്ക്ക് നോ ഭാവമാറ്റം. അതായത് നമ്മളൊരു കൊതുകിനു ഒരടി അടിച്ചിട്ട് ടീവീല് സീരിയൽ കാണുന്ന പോലെ അത് പട്ട ലാവിഷായി തിന്നു..<br />ഇടയ്ക്ക് കുറേ നേരമായല്ലോടാ കൂതറേ , ക്ഷമയ്ക്കും ഒരതിരുണ്ട് എന്ന ഭാവത്തോടെ ആന അവനെ ഒന്ന് നോക്കി.<br />ഞങ്ങൾ ഓടി ചെല്ലുമ്പോഴേയ്ക്കും ലവൻ എണീറ്റു. "എന്തൂട്രാ പറ്റ്യേ?" "എന്തെ നിന്നോട് മാത്രം?" എന്നീ ചോദ്യങ്ങൾക്കു ഉടുപ്പിലെ പൊട്ടി തട്ടിക്കളഞ്ഞ് "നിന്നെ ഞാൻ പൂരത്തിനിറക്കില്ലെടാ എന്ന റോളിൽ ആനയെ നോക്കിക്കൊണ്ടു ബാബു മറ്റേ സാധനം അങ്ങ് അലക്കി..<br />"ഞാൻ പറഞ്ഞില്ലേ.. പൂരൊക്കെ വർഗ്ഗീയാ ന്ന്. വർഗ്ഗീയണ്ടാ.</div>
</div>
<div class="_5pbx userContent" data-ft="{"tn":"K"}" id="js_im" style="font-family: inherit; font-size: 14px; line-height: 1.38;">
<div style="display: inline; font-family: inherit; margin-top: 6px;">
നിങ്ങക്കാർക്കും ഒരു കൊഴപ്പോമില്ലല്ലോ .<br />ഇപ്പൊ വിശ്വാസായാ ..ഉറപ്പായാ ?"</div>
</div>
<div class="_3x-2" style="font-family: inherit;">
<div data-ft="{"tn":"H"}" style="font-family: inherit;">
</div>
</div>
<div style="font-family: inherit;">
</div>
</div>
</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 12px;">
<form action="https://www.facebook.com/ajax/ufi/modify.php" class="commentable_item" data-ft="{"tn":"]"}" id="u_jsonp_2_f" method="post" rel="async" style="margin: 0px; padding: 0px;">
<div class="_sa_ _4duv _gsd _5vsi _192z" style="color: #90949c; font-family: inherit; margin-top: 12px; padding-bottom: 4px; position: relative;">
<div class="_37uu" style="font-family: inherit;">
<div style="font-family: inherit;">
<div style="font-family: inherit;">
<div class="_3399 _a7s clearfix _zw3" style="border-top: 1px solid rgb(229, 229, 229); clear: both; font-family: inherit; margin: 0px 12px; padding-top: 4px; zoom: 1;">
<div class="_524d" style="font-family: inherit;">
<div class="_42nr" style="font-family: inherit;">
<span style="font-family: inherit;"><div class="_khz" data-interaction-root-id="_2y9m" style="display: inline-block; font-family: inherit; position: relative;">
<a aria-pressed="false" class="UFILikeLink _4x9- _4x9_ _48-k" data-interaction-root-id="_2y9l" data-testid="fb-ufi-likelink" href="https://www.facebook.com/animesh.xavier/posts/10213338411153886?notif_t=feedback_reaction_generic&notif_id=1493978513844267#" role="button" style="color: #4b4f56; cursor: pointer; display: inline-block; font-family: inherit; font-weight: bold; line-height: 14px; margin-right: 20px; outline: none; padding: 4px 4px 4px 0px; position: relative; text-decoration-line: none; transition: filter 200ms cubic-bezier(0.08, 0.52, 0.52, 1), transform 200ms cubic-bezier(0.08, 0.52, 0.52, 1); z-index: 6;" tabindex="0">Like</a><span class="accessible_elem" data-accessibilityid="virtual_cursor_trigger" role="button" style="clip: rect(1px 1px 1px 1px); font-family: inherit; height: 1px; overflow: hidden; position: absolute; white-space: nowrap; width: 1px;" tabindex="-1"><span class="_4qba" data-intl-translation="Show more reactions" data-intl-trid="">Show more reactions</span></span></div>
</span><span style="font-family: inherit;"><span class="_6a" data-interaction-root-id="_15-7" style="display: inline-block; font-family: inherit;"><a class="comment_link _5yxe" data-ft="{ "tn": "S", "type": 24 }" data-interaction-root-id="_29yo" href="https://www.facebook.com/animesh.xavier/posts/10213338411153886?notif_t=feedback_reaction_generic&notif_id=1493978513844267#" role="button" style="color: #4b4f56; cursor: pointer; display: inline-block; font-family: inherit; font-weight: bold; line-height: 14px; margin-right: 20px; padding: 4px 4px 4px 0px; position: relative; text-decoration-line: none; transition: filter 200ms cubic-bezier(0.08, 0.52, 0.52, 1), transform 200ms cubic-bezier(0.08, 0.52, 0.52, 1); vertical-align: inherit;" title="Leave a comment"><span class="_4qba" data-intl-translation="Comment" data-intl-trid="">Comment</span></a></span></span><span style="font-family: inherit;"><div class="uiPopover _6a" style="display: inline-block; font-family: inherit;">
<a class="_p share_action_link _5f9b" data-ft="{ "tn": "J", "type": 25 }" data-interaction-root-id="_48eu" data-testid="ufi_share_link_loaded" href="https://www.facebook.com/animesh.xavier/posts/10213338411153886?notif_t=feedback_reaction_generic&notif_id=1493978513844267#" role="button" style="color: #4b4f56; cursor: pointer; display: inline-block; font-family: inherit; font-weight: bold; line-height: 14px; margin-right: 20px; padding: 4px 4px 4px 0px; position: relative; text-decoration-line: none; transition: filter 200ms cubic-bezier(0.08, 0.52, 0.52, 1), transform 200ms cubic-bezier(0.08, 0.52, 0.52, 1);" title="Send this to friends or post it on your timeline."><span class="_4qba" data-intl-translation="Share" data-intl-trid="">Share</span></a></div>
</span></div>
</div>
</div>
</div>
</div>
</div>
</div>
</form>
</div>
</div>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com2tag:blogger.com,1999:blog-2232800247796717328.post-4836810998940090722016-10-31T10:04:00.001-07:002016-10-31T10:04:29.294-07:00പ്രേമവും പൊറോട്ടയും<div dir="ltr" style="text-align: left;" trbidi="on">
<span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">പ്രീ ഡിഗ്രീ (ഇന്നത്തെ പ്ലസ് ടു) ക്ക് പഠിക്കുന്ന കാലം. അതായത് വാട്സാപ്പും ഫേസ്ബുക്കും ഓർകുട്ടും വരുന്നതിനും മുമ്പ്. (ഓന്തുകളുടെയും ദിനോസറുകളുടെയും കാലം എന്ന് ആലങ്കാരികമായി.)</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">എന്നോടോരുത്തന് അവൻ ലൈൻ വലിക്കുന്ന നിഷയ്ക്ക് ഇംഗ്ലീഷില് ലവ് ലെറ്റര് എഴുതിക്കൊടുക്കാന് പറഞ്ഞു. </span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">ഗരുഡ ഹോടലിലെ പൊറോട്ടേം ചാറും ആയിരുന്നു ഓഫര്. </span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">ആ ഭാഷയില് നല്ല പരിജ്ഞാനം ആയതുകൊണ്ട് ഞാന് കണ്ഫ്യൂഷനില് ആയി.</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">ഇരുന്നും കിടന്നും തലകുത്തിനിന്നും ആലോചിച്ചിട്ടും ഒരു വരി പോലും ഗ്രാമർ ശരിയാണെന്ന വിശ്വാസത്തില് എഴുതാന് പറ്റുന്നില്ല.</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">പൊറോട്ടയുടെയും ചാറിന്റെയും കൊതി, പാടത്ത് ഉഴാന് കൊണ്ട് വരണ മൂരികള്ക്ക് മുന്നില് കമ്പില് കെട്ടിത്തൂക്കുന്ന പുല്ലു പോലെ എന്നെ മോഹിപ്പിച്ചു.</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">ഒരു വശത്ത് പൊറോട്ട മറുവശത്ത് പ്രേമം അതിങ്ങനെ മാറി മാറി കണ്ട് എന്റെ ഉൾക്കണ്ണു കഴച്ചു.</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">ആക്രാന്തൻ വന്നാ പിന്നെ എന്ത് ചെയ്തളയും എന്നത് ശരി വച്ച് കൊണ്ട് ഞാൻ എഴുതി, </span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">Nisha, yesterday my life was filled with rain</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">Nisha , you smiled at me and really eased the pain</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">The dark days are gone, and the bright days are here,</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">My Nisha one shines so sincere</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">Nisha, one so true, I love you</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">Nisha , thank you for the sunshine bouquet</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">Nisha , thank you for the love you brought my way</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">You gave to me your all and all</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">Now I feel ten feet tall</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">Nisha one so true, I love you</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">Nisha , thank you for the truth you let me see</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">Nisha , thank you for the facts from A to C</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">My life was torn like a windblown sand,</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">And the rock was formed when you held my hand</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">Nisha.. one so true, I love you</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">Nisha </span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">Nisha, thank you for the smile upon your face</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">Nisha, thank you for the gleam that shows its grace</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">You're my spark of nature's fire,</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">You're my sweet complete desire</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">Nisha one so true, I love you</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">Nisha, yesterday my life was filled with rain</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">Nisha, you smiled at me and really eased the pain</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">The dark days are gone, and the bright days are here,</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">My Nisha one shines so sincere</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">Nisha.. one so true, I love you</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">I love you</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">I love you</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">I love you</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">I love you</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">കത്ത് ലവന് കൈ മാറി. </span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">അവൻ അത് പെൺകുട്ടിക്ക് കൊടുത്തു.</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">"എന്താവുമോ എന്തോ..തെണ്ടീ, എന്നെ നാറ്റിക്കില്ലല്ലോ ?" എന്ന അവന്റെ സംശയത്തിന് ഞാൻ പരമ പുച്ഛത്തോടെ ഒരു ചിരി മറുപടി കൊടുത്തു.</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">പിറ്റേന്ന് ലവൻ വന്നു. 'ഹമ്മോ കിടിലൻ പ്രതികരണം. മതി ഇനി ഞാൻ ഒരു കലക്ക് കലക്കും.' എന്ന് പുളകിതനായി.</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">"അപ്പോളെന്റെ പൊറോട്ടാ ?" നടൻ അസീസ് സ്റ്റൈലിൽ ഞാൻ ചോദിച്ചു.</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">ചിയേർസ്.. അവൻ തിരിച്ചു പറഞ്ഞു.</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">"എന്നാലും നീ.. എടാ.. ഹോ.</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">ഒന്നാമത്തേല് അവൾ ഇഗ്ളീഷ് മീഡിയം.</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">എന്നിട്ടും ആകെ ഇമ്പ്രെസ്ടായിപ്പോയി. നീ എന്നാലും എങ്ങിനെ സാധിച്ചുടാ?"</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">ഞാൻ ചിരിച്ചു.</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">ഗതി കേട്ടപ്പോൾ, അങ്കിള് ഗള്ഫീന്ന് കൊണ്ട് വന്ന ബോണി എമ്മിന്റെ കാസറ്റില് പാട്ടുകള് പ്രിന്റ് ചെയ്ത ലീഫ്ലെറ്റിലെ </span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">"Sunny, yesterday my life was filled with rain.. .... </span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">എന്ന് തുടങ്ങി </span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">One so true...</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">I love you "</span><br style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;" /><span style="background-color: white; color: #404040; font-family: Roboto, arial, sans-serif; font-size: 14.4444px;">എന്നവസാനിക്കുന്ന പാട്ടിലെ 'സണ്ണി' കള് നിര്ദാക്ഷിണ്യം എടുത്തു മാറ്റി പകരം ഞാനവിടെ 'നിഷ'കള് ഫിറ്റ് ചെയ്തു എന്ന നഗ്ന സത്യം ഞാനവനോട് പറഞ്ഞില്ല. ബോണി എം വല്യ പിടിയില്ലാത്തതിനാൽ അത് വീണ്ടും വായിച്ചു വായിച്ച് ലവള് 'എന്തോ കൊണ്ട'തിന്റെ വകയായി പലപ്പോഴും പൊറോട്ടയും ചാറും ഞാന് ലവന്റെ കയ്യീന്ന് വീണ്ടും വീണ്ടും വാങ്ങിച്ചു പെടച്ച്!</span></div>
animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.com3