Powered By Blogger

Thursday, May 5, 2016

സ്വപ്നം സുന്ദരം

ഇടതൂര്ന്ന ഒരു വനത്തിലൂടെയായിരുന്നു സഞ്ചാരം. ഉച്ച കഴിഞ്ഞ സമയം. വന്മരങ്ങളുടെ ഇടതൂര്ന്ന ഇലകൾക്കിടയിലൂടെ വെളിച്ചം താഴേയ്ക്ക് വീഴാൻ പഴുതുകൾ നോക്കിക്കൊണ്ടിരുന്നു. അരയോപ്പം വളർന്നിരിക്കുന്ന പുല്ലുകൾക്കിടയിലൂടെ വഴിയുണ്ടാക്കി മുന്നോട്ടുനീങ്ങാൻ പ്രയാസമായിരുന്നു. പക്ഷേ,, മരമൊഴിഞ്ഞൊരു വെളിമ്പ്രദേശം എനിക്കുവേണ്ടി എന്തൊക്കെയാണ് കരുതിവച്ചിരിക്കുന്നതെന്ന ചിന്തയിൽ തടസ്സങ്ങളെ വകഞ്ഞു മാറ്റി മുന്നോട്ട് നീങ്ങി. ഇടയിലൊരു ആനത്താര കണ്ടു. നടത്തം അതിലൂടെയാക്കി. ആനച്ചൂരിന്റെ കുത്തൽ മനസ്സില് ആവേശം നിറച്ചു.
അതാ.. അതെത്തി. മനസ് പറഞ്ഞു. സത്യമായിരുന്നു. മരങ്ങളുടെ കൂട്ടങ്ങൾക്കു നടുവിൽ സ്വർണ്ണ ശോഭയാര്ന്ന പ്രകാശത്തിൽ തിളങ്ങുന്ന ഒരു പുൽത്തകിടി. പച്ചപ്പു നിറഞ്ഞ ഒരു ഫുട്ബോൾ സ്റ്റേഡിയം പോലെയുണ്ട്..

അവിടെ.. മേത്തപോലെ വിരിച്ചിരിക്കുന്ന പുൽത്തട്ടുകളിൽ ചാഞ്ഞും ചരിഞ്ഞും മലര്ന്നും തടി കെട്ടിപ്പിടിച്ചും കിടന്നുറങ്ങുന്ന നൂറുകണക്കിനാനകൾ! അവരുടെ ഉറക്കത്തിനൊരു ശല്യവുമുണ്ടാക്കാതെ മുന്നോട്ടു നീങ്ങുമ്പോൾ അമ്മക്കൈകളിൽ ചുരുണ്ട് കിടന്നുറങ്ങുന്ന കുഞ്ഞൻ.

നെറ്റിപ്പട്ടം അഴിച്ചു തുമ്പിയിൽ ചാരി വച്ചതുപോലെ ഒരു പെണ്ണിനെ.... അതൊന്നും ഒർമ്മവന്നേയില്ല. പകരം സന്തോഷം കൊണ്ട് അവിടെയൊക്കെ ഓടി നടക്കാനാണ് തോന്നിയത്.











സ്വപ്നം കാണൽ കുറവാണ്. ഭംഗിയുള്ള സ്വപ്‌നങ്ങൾ വിരളവും. ഇത് തകർത്തു. നന്ദി, ജംഗിൾ ബുക്കിന്. അതിന്റെ ഹാങ്ങ് ഓവറിൽ വരച്ച കുറച്ചു ആനയുറക്കങ്ങൾ ഒപ്പം ചേർക്കുന്നു.



ഇന്ന് രാത്രി ബാക്കി കാണുവാൻ പറ്റുമോ?!