Powered By Blogger

Tuesday, July 19, 2011

മാറ്റി വച്ച കുപ്പികള്‍

പണ്ട്.. മിക്കവാറും ഞായരഴ്ച്ചകളില്‍ .. 
രാവിലത്തെ കഞ്ഞികുടി മുതലായ കലാപരിപാടികള്‍ കഴിഞ്ഞാല്‍ ആര്‍ക്കൊക്കെയാ ഒഴിവെന്നു നോക്കി, വീടുകളില്‍ നിന്ന് പുറപ്പെടുവിച്ച നിരോധനാജ്ഞ ലംഘിച്ചു സംഖം ചേര്‍ന്നു, രണ്ടോ മൂന്നോ ആള്‍ക്കാര്‍ ആയാല്‍ യാത്ര തുടങ്ങും. പാടത്തിനടുത്ത്, ചുറ്റും അധികം ആള്‍താമസം ഇല്ലാത്ത ഒരു ചെറിയ ഓലപ്പുരയാണ് ലക്‌ഷ്യം.
അതാണ്‌ ഞങ്ങടെ സ്വന്തം ഷാപ്പ്‌.. ന്വേച്ചാ വാസ്വേട്ടന്റെ കള്ള്  ഷാപ്പ്! 

വാസ്വേട്ടന്റെ വെല്‍ക്കം ഏറ്റു വാങ്ങി നമ്ര ശിരസ്കരായി (അല്ലെങ്കില്‍ ഉത്തരമായി വെലങ്ങനെ വെച്ചേക്കണ മുള തലേല് തട്ടും ) അകത്തു ചെന്നിട്ടു നാലും ചുറ്റും ഒന്ന് പരതിനോക്കും. മറ്റു സ്ഥലങ്ങളിലെ പോലെ, കാര്ന്നമ്മാര് ഇരിക്കനുണ്ടോ എന്നുള്ള പെടികൊണ്ടോന്നുമല്ല. നമ്മുടെ സ്വന്തം വീട് പോലെ കരുതുന്ന ഈ സ്ഥലത്ത് അടുക്കും ചിട്ടയായും വെച്ചിട്ടുള്ള സാധനങ്ങള്‍ ഏതെങ്കിലും കൂതറകള്‍ വലിച്ചു വാരിയിട്ടിട്ടുണ്ടോ, സ്ഥലം ക്ലീന്‍ ആണോ എന്നൊക്കെയാണ് നോട്ടം. കള്ളും കുപ്പികള്‍ മുതല്‍ ചട്ടീലിരിക്കണ മീന്‍ കൂട്ടാന്‍ വരെ നോട്ടം നീളും.. അതിനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കും ഉണ്ടെന്നാണ് എല്ലാവരുടേം ഭാവം...മ്മടെ ഷാപ്പല്ലേ!

"എന്തൂട്ടാ വാസ്വേട്ടാ ഇത്, ബടെ ഒന്ന് വൃത്ത്യാക്കിക്കൂടെ" ന്നൊക്കെ പറയേം പറ്റിയാല്‍ ആളും തരവും നോക്കി ചൂലെടുത്ത് ക്ലീന്‍ ചെയ്യേം ഒക്കെ ചെയ്തെന്നു വരും. 

അങ്ങിനെ, ഒരു ഞായറാഴ്ച ഷാപ്പിലെത്തി, സ്വീകരണം ഏറ്റുവാങ്ങി, തലകുനിച്ചു അകത്തു പ്രവേശിച്ചു.
എന്നിട്ട് , ഗമയില്‍ ഇരിപ്പുരപ്പിച്ചു കോമന്‍ വെല്‍ത് രാഷ്ട്രങ്ങളുടെ ഉച്ചകോടി ആരംഭിച്ചു.

"വാസ്വേട്ടാ.. രണ്ടെണ്ണം ആദ്യം പോരട്ടെ.. അത് നോക്കീട്ടു ബാക്കി പിന്നെ പറയാം. ഒരു മാതിരി -- സാധനം തരരുത് ട്ടാ.."
വാസ്വേട്ടന്‍ ഒരു നിമിഷം ധ്യാനിക്കും തലയൊന്നു വെട്ടിച്ചു .. വിശ്വനാഥന്‍ ആനന്ദ്‌നെപ്പോലെ അപാരമായ ചിന്തയില്‍ മുഴുകി.
"ഇപ്പൊ സമയെത്ര്യായ്?"
"പതിനൊന്നു"
"സൂക്ഷം പറയെടാ പിള്ളേരെ.."
"പതിനൊന്നേ പത്ത്"
"അത് ശരി, പിന്നെന്തിനാ ഞാന്‍ ടെന്ഷനടിക്കണേ?" 
എന്ന് പറഞ്ഞു വാസ്വേട്ടന്‍ അകത്തേയ്ക്ക് പോയി.. നിരത്തിവച്ചിരിക്കുന്ന കുപ്പികളില്‍നിന്നു പ്രത്യേകമായി രണ്ടെണ്ണം സസൂക്ഷ്മം തെരഞ്ഞെടുത്തു ഞങ്ങളുടെ മുന്നില്‍ അത്യപൂര്‍വ്വമായ വസ്തുവിനെപ്പോലെ, ഭയഭക്തി ബഹുമാനങ്ങളോടെ സ്ഥാപിച്ചു.

"പത്തെ മുക്കാലിന് വരാന്നു പറഞ്ഞതാ മാപ്ല! .. ഹ.. മനസ്സിലായില്ല്യെ? മ്മടെ വറീതുമാപ്ലേ .. ഇനി അയാള്‍ക്ക്‌ എന്‍റെ പട്ടി എടുത്തു മാറ്റി വെയ്ക്കും. നിങ്ങള് പൂശട പിള്ളേരെ, അയാള്‍ പോയി പണി നോക്കട്ടെ..
പിന്നെ, മൂന്നെണ്ണം കൂടിണ്ട് സ്പെഷ്യല്‍"

അത് രണ്ടും പിന്നെ മാറ്റി വച്ച മൂന്നു സ്പെഷ്യലും അടിച്ചു ആമോദചിത്തരായി ഞങ്ങള്‍ മറ്റു പരിപാടികളിലെയ്ക്ക് നീങ്ങി.
"സാധനം കൊള്ളാട്ടാ.. പെടച്ചു"ന്നു പറഞ്ഞു പിരിഞ്ഞ ഞങ്ങള്‍ വൈകീട്ട് സര്‍വ്വത്ര കൊത്രക്കൊള്ളികളും ഒത്തു ചേര്‍ന്നപ്പോ രാവിലത്തെ 'സ്പെഷ്യല്‍ ' സാധനത്തിന്റെ വിശേഷം വെളമ്പി.
അപ്പോളാണ് വേറൊരു ടീമിന്റെ ചോദ്യം 

"നിങ്ങലെപ്പോളാടപ്പാ കാലത്ത് ഷാപ്പീ പോയത്?" 
"പതിനോന്നിന്നു.. എന്ത്യേ?"
"ഞങ്ങള് പന്ത്രണ്ടരക്ക് ചെന്നപ്പോ വാസ്വേട്ടന്‍ പറഞ്ഞത്  ഈ ഡയലോഗ് തന്ന്യാല്ലോ. തെണ്ടി, മ്മളെ പറ്റിച്ചാ?  അടുത്താഴ്ച അയാളോട് രണ്ടു വര്‍ത്താനം പറഞ്ഞിട്ടെയുള്ളൂ.."

സമാധാന ദൂതന്മാരായ മൂന്നാം ടീം ഇടപെട്ടു 
"ഹ ഹ.. ഡാ.. അതയാള്‍ടെ സ്ഥിരം നമ്പരല്ലേ.. ന്നാലും മ്മടെ വാസ്വേട്ടന്‍ പൊടീ കലക്കി  തരോന്നില്ലല്ലോ"
എന്നൊക്കെ പറഞ്ഞതോടെ സംഭവം ചൂടാറി.

പിന്നീടു ഒരിക്കല്‍ ഷാപ്പില്‍ ഓര്ഡര്‍ കൊടുത്തത് ഇങ്ങിനെ..
"വറീത് മാപ്ലയ്ക്ക് മാറ്റി വച്ചത് വേണ്ടാട്ടാ, വാസ്വേട്ടാ.. വേറെ ആര്‍ക്കെങ്കിലും മാറ്റി വെക്കാത്തത് രണ്ടെണ്ണം പോരട്ടെ"

വാസ്വേട്ടന്‍ ചമ്മി നാറി ഇളിഭ്യനായി ക്രിക്കറ്റ്കളിയില്‍ ഡക്കടിച്ച ഓപ്പണിംഗ് ബാറ്റ്സ്മാന്റെ പോലെ ആയീന്നാണ് ഞങ്ങള് കരുതീത്. പക്ഷേ, കൂള്‍ കൂളായി വാസ്വേട്ടന്‍ ആള്‍ടെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി വെളിവാക്കി.

"ഇങ്ങനെ ഒക്കെ പറയാണ്ട് തന്നാ.. തരണ എനിക്കും ഒരു ഗുംമുണ്ടാവില്ല കുടിക്കണ നിങ്ങക്കും ഒരു ഗുംമുണ്ടാവില്ല്യ.. യേത്?"

5 comments:

Anonymous said...

super machoo..
ee slang ingane thanne angadu poosikko ungrann

animeshxavier said...

Thanksndtta.. Minyey.

faizal said...

machoo kalakkeetto

animeshxavier said...

Thanks Faizal

manoos said...

സന്തോഷം , എന്നെ പ്പോലെ തന്നെ ഒരു കള്ളുകുടിയന്‍ ആണന്നു അറിഞ്ഞതില്‍ .... ഇത് എല്ലാ ഷാപ്പുകരുടെം ദയലോഗാ ... ചില പതിവുകാര്‍ക്ക് കള്ളില്‍ ഈച്ച വേണം ... എന്നാലെ തൃപ്തി ആകു ഹി ഹി